World

14 പേരുടെ ജീവനെടുത്ത ഭീകരൻ : ഷംസുദ്ദീൻ ജബ്ബാറിന്റെ വീട്ടിൽ നിന്ന് ബോംബ് നിർമ്മാണ സാമഗ്രികളും, ഖുറാനും കണ്ടെടുത്തു

Published by

വാഷിംഗ്ടൺ : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ അമേരിക്കയിലെ ഹൂസ്റ്റണിലെ ന്യൂ ഓർലിയാൻസിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. . ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഷംസുദ്ദീൻ ജബ്ബാർ എന്ന മുൻ യുഎസ് ആർമി ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത് . ഇയാൾ തന്റെ വീട്ടിൽ ബോംബ് നിർമാണം നടത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ ജബ്ബാറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ജബ്ബാറിന്റെ വീട്ടിൽ ഖുറാൻ അടക്കം ഇസ്‌ലാമുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ അലമാരയിലും വീടിന്റെ പരിസരത്തും സൂക്ഷിച്ചിരുന്നു.

ആക്രമണത്തിനു മുൻപ് ഇയാൾ നിരവധി വിഡിയോകൾ റെക്കോർഡ് ചെയ്തിരുന്നുവെന്നും ഇവയിൽ കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നതായും എഫ്ബിഐ ഭീകരവിരുദ്ധ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ക്രിസ്റ്റഫർ റായ പറഞ്ഞു.

ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച സ്വപ്നങ്ങളെക്കുറിച്ചും ജബ്ബാർ വിഡിയോയിൽ പറയുന്നുണ്ട്. ആക്രമണത്തിന് മണിക്കൂറുകൾക്കും മിനിറ്റുകൾക്കും മുൻപും ഇയാൾ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ അഞ്ച് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.ഈ വേനൽക്കാലത്തിനു മുൻപായാണ് ഐഎസിൽ ചേർന്നതെന്നും ഇയാൾ പറയുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by