India

താജ്മഹലിനെ പിന്തള്ളി അയോദ്ധ്യ : രാമക്ഷേത്രത്തിൽ ഈ വർഷം എത്തിയത് 18 കോടി പേർ ; ഇന്ന് മാത്രം എത്തിയത് അഞ്ച് ലക്ഷം പേർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : പുതുവർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രാർഥനകളോടെയും ദൈവാനുഗ്രഹങ്ങളോടെയുമാണ് ഭക്തർ പുതുവർഷത്തെ വരവേറ്റത്. വാരണാസിയിലെ കാശി വിശ്വനാഥ്, ജയ്‌പൂരിലെ ഗോവിന്ദ്ദേവ് ജി, ഒഡീഷയിലെ ജഗന്നാഥ പുരി, ഡൽഹിയിലെ കൽക്കാജി ക്ഷേത്രം തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിൽ രാവിലെ മുതൽ ഭക്തരുടെ നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. വിനോദസഞ്ചാരികളുടെ കാര്യത്തിൽ അയോധ്യ ആഗ്രയെ പിന്നിലാക്കി.

ജനുവരി ഒന്നിന് അഞ്ച് ലക്ഷത്തിലധികം പേരാണ് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ 7 ലക്ഷവും ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ 6 ലക്ഷവും ആന്ധ്രാപ്രദേശിലെ ശ്രീ തിരുപ്പതി ക്ഷേത്രത്തിൽ 4 ലക്ഷവും ഒഡീഷയിലെ ശ്രീ ജഗന്നാഥ പുരി ക്ഷേത്രത്തിൽ 5 ലക്ഷവും ഹരിദ്വാറിലെ ഗംഗാ നദിയുടെ ഘാട്ടുകളിൽ 3 ലക്ഷവും ഭക്തർ എത്തി.

ഈ വർഷം ‘താജ്മഹൽ’ സന്ദർശിച്ചവരുടെ എണ്ണം 16 കോടി 70 ലക്ഷവും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചവരുടെ എണ്ണം 18 കോടി 10 ലക്ഷവുമാണ്. താജ്മഹലിനേക്കാൾ കൂടുതൽ ആളുകൾ ഒരു ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.

Recent Posts