Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശില്‍ ഇന്ത്യയുടെ അരി നയതന്ത്രം അവിടുത്തെ ഹിന്ദുക്കളെ ഓര്‍ത്ത്

പട്ടിണിയിലേക്ക് തലകുത്തിവീഴുന്ന, അരാജകത്വത്തിലേക്ക് നീങ്ങുന്ന ബംഗ്ലാദേശിനെ രക്ഷിയ്‌ക്കാന്‍ ഇന്ത്യ 50,000 ടണ്‍ അരിയാണ് അയച്ചുകൊടുത്തത്. എന്തിനാണ് ഇത്രയേറെ ഇന്ത്യയെ ശ്വാസം മുട്ടിച്ച ഒരു രാജ്യത്തിനെ അരി നല്‍കി സഹായിച്ചത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 08:27 pm IST
in India

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ‘അരി നയതന്ത്ര’വുമായി ഇന്ത്യമുന്നോട്ട് പോകുന്നതിന് പിന്നില്‍ ഒറ്റക്കാര്യമേയുള്ളൂ- ബംഗ്ലാദേശിലെ 7.95 ശതമാനം വരുന്ന ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കല്‍. വലിയ വായില്‍ ഇന്ത്യയെ വെല്ലുവിളിക്കുന്ന ബംഗ്ലാദേശിന്റെ പക്കല്‍ ജനങ്ങള്‍ക്ക് കൊടുക്കാന്‍ അരിപോലുമില്ല എന്നതാണ് വാസ്തവം. പട്ടിണിയിലേക്ക് തലകുത്തിവീഴുന്ന, അരാജകത്വത്തിലേക്ക് നീങ്ങുന്ന ബംഗ്ലാദേശിനെ രക്ഷിയ്‌ക്കാന്‍ ഇന്ത്യ 50,000 ടണ്‍ അരിയാണ് അയച്ചുകൊടുത്തത്. എന്തിനാണ് ഇത്രയേറെ ഇന്ത്യയെ ശ്വാസം മുട്ടിച്ച ഒരു രാജ്യത്തിനെ അരി നല്‍കി സഹായിച്ചത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

അരി നല്‍കുന്നതിന് ബംഗ്ലാദേശ് സര്‍ക്കാരിന് മുന്‍പില്‍ ഒരു വ്യവസ്ഥ വെച്ചിട്ടുണ്ട്. അവിടുത്തെ ഹിന്ദുക്കളെ ഉപദ്രവിക്കാതിരിക്കണം. ബംഗ്ലാദേശില്‍ ഇപ്പോള്‍ 1.31 കോടി ഹിന്ദുക്കളാണ് ഉള്ളത്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം നടത്തിയ അക്രമത്തില്‍ നിരവധി ഹിന്ദുകുടുംബങ്ങളും ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ തകര്‍ത്തു. എന്നിട്ടും ഇന്ത്യ മൗനം പാലിച്ചതും ഈ ഹിന്ദു കുടുംബങ്ങളുടെ ക്ഷേമം ഓര്‍ത്താണ്.

അവിടെ ഹിന്ദുക്കളോ സിഖുകാരോ ബുദ്ധരോ ധാരാളമായി ഇല്ലായിരുന്നെങ്കില്‍ കുറെക്കൂടി ആക്രമണോത്സുകമായ നിലപാട് ഇന്ത്യയ്‌ക്ക് എടുക്കാന്‍ കഴിയുമായിരുന്നു. അതാണ് ഇന്ത്യയെ വിമര്‍ശിച്ച മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സുവിനോട് ഇന്ത്യ കാട്ടിയത്. മാലിദ്വീപിന് പകരം ടൂറിസ്റ്റുകള്‍ ലക്ഷദ്വീപില്‍ പോകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തതോടെ ടൂറിസം കൊണ്ട് ജീവിച്ചിരുന്ന മാലിദ്വീപിന് കഞ്ഞികുടി മുട്ടി. അധികം വൈകാതെ മാലിദ്വീപ് മാപ്പ് പറഞ്ഞ് തിരിച്ചുവന്നു. ഇന്ത്യയെ ശക്തമായി വിമര്‍ശിച്ചിരുന്നു മൊഹമ്മദ് മൊയ്സു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ചങ്ങാതിയായി. ഈയിടെ ഭാര്യസമേതം ഇന്ത്യയില്‍ നാല് ദിവസം തങ്ങിയിട്ടാണ് മൊയ്സുവും ഭാര്യയും തിരിച്ചുപോയത്. പക്ഷെ മാലിദ്വീപിനോട് എടുത്തതുപോലെ കടുത്ത നിലപാട് ബംഗ്ലാദേശിനോട് പറ്റില്ല. കാരണം അവിടുത്തെ ഹിന്ദു സമുദായം തന്നെ. അടിച്ചവനെ തിരിച്ചടിക്കുക എന്ന സാധാരണക്കാരന്റെ യുക്തിക്കപ്പുറമാണ് നയതന്ത്രത്തിന്റെ യുക്തി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ സൈന്യം ഓടിച്ചപ്പോള്‍ ഇന്ത്യ അഭയം നല്‍കി. ഷേഖ് ഹസീനയെ വിചാരണയ്‌ക്കായി വിട്ടുകൊടുക്കണമെന്ന് ബംഗ്ലാദേശിലെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായ മുഹമ്മദ് യൂനസ് ആവശ്യപ്പെട്ടപ്പോഴും ഇന്ത്യ മൗനം പാലിച്ചു. ബംഗ്ലാദേശില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും മുന്‍ ഇസ്കോണ്‍ പ്രവര്‍ത്തകനായ സ്വാമി ചിന്മോയ് കൃഷ്ണയെ അറസ്റ്റ് ചെയ്ത് ജയിലിട്ടപ്പോഴും ഇന്ത്യ ന്യൂനപക്ഷങ്ങളെ ആക്രമിക്കരുതെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തത്. പകരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ വഴി ബംഗ്ലാദേശ് ഭരണാധികാരികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന വഴിയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐക്യരാഷ്‌ട്രസഭയും യുഎസും ബ്രിട്ടനും എല്ലാം ബംഗ്ലാദേശിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന ആവശ്യമാണ് ഇവര്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ചെറിയ ഒരു രാജ്യമായ ബംഗ്ലാദേശിന് എന്തിനും ഏതിനും ഇന്ത്യയില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ തീവ്ര ഇസ്ലാമിക ശക്തികള്‍ ഭരണത്തില്‍ എത്തിയതിന്റെ പേരിലാണ് ഇന്ത്യയ്‌ക്ക് സഹിക്കേണ്ടി വരുന്നത്. ഇത്രയൊക്കെ ഇന്ത്യയ്‌ക്ക് നേരെ നെറികേട് കാണിച്ചിട്ടും 50,000 ടണ്‍ അരി ഇന്ത്യ നല്‍കിയത് ഈ പക്വതയുള്ള നയതന്ത്രത്തിന്റെ ഭാഗമായാണ്. ബംഗ്ലാദേശിലുള്ള 1.31 കോടി ഹിന്ദുക്കള്‍ക്ക് ഉപദ്രവങ്ങളില്ലാതെ അവിടെ ജീവിക്കാനാകണം.

Tags: BangladeshBangladeshHindusjamaateIslamiMohammedYunusRicediplomacyIndiandiplomacy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.