Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം, ലക്ഷ്യം കലാപം തന്നെ; വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 07:33 am IST
in Thiruvananthapuram

തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പതിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിഗമനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തില്‍ നടന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ആസൂത്രിത സ്വഭാവം ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

നഗരത്തിലെ ചില പോക്കറ്റുകളില്‍ മതതീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കുന്നവരും ഉണ്ട്. ചില ഹോട്ടലുകള്‍ മൊബൈല്‍ ഷോപ്പുകള്‍, ചെറിയ റെഡിമെയ്ഡ് ഷോപ്പുകള്‍, ഇറച്ചിക്കടകള്‍ തുടങ്ങി ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലിചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. ചില സ്ഥലങ്ങളില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബര്‍ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പത്തും പതിനഞ്ചും പേര്‍ വീതമുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളായാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മാസവും ആളുകള്‍ മാറിക്കൊണ്ടിരിക്കും. ആരൊക്കെയാണ് വരുന്നതെന്നോ താമസിക്കുന്നതന്നോ സമീപവാസികള്‍ക്കോ പോലീസിനോ പോലും അറിയില്ല. ഇവരില്‍ കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദസംഘടകളിലെ അംഗങ്ങള്‍ വരെയുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് ഇവര്‍ ലേബര്‍ ക്യാമ്പുകളില്‍ താമസമാക്കുന്നത്. ഇത്തരക്കാര്‍ കാരണം ജോലിചെയ്ത് ജീവിക്കാന്‍ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ വരെ ജനങ്ങള്‍ സംശയത്തോടെയാണ് നോക്കുന്നത്. ഇത്തരത്തില്‍ മതതീവ്രവാദികള്‍ താവളമാക്കുന്ന സ്ഥലങ്ങളില്‍ മണക്കാട് കമലേശ്വരം അമ്പലത്തറ മുട്ടത്തറ തുടങ്ങിയ പ്രദേശങ്ങളുമുണ്ട്. അനധികൃത മത പാഠശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു മാസം മുമ്പാണ് അമ്പലത്തറ പരുത്തിക്കുഴി അമ്മച്ചിമുക്കില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ ചിത്രം ഇരുട്ടിന്റെ മറവിലെത്തിയ സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ കുത്തിക്കീറി വികൃതമാക്കിയത്. അന്യമത വിദ്വേക്ഷവും രാജ്യവിരുദ്ധതയും പഠിപ്പിക്കുന്ന ഇത്തരം അനധികൃത മതപാഠശാലകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നുമില്ല. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ദേവീദേവന്മാരുടെയും ഹൈന്ദവ സംഘടനകളുടെയും പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ച് സാമുദായിക ധ്രുവീകരണവും വര്‍ഗീയ സംഘര്‍ഷവും സൃഷ്ടിച്ച് നാട്ടില്‍ അശാന്തി പടര്‍ത്തുക എന്നതാണ് ഇത്തരം മതതീവ്രവാദ സംഘടനകളുടെ ലക്ഷ്യം.

അതിനിടെ നഗരത്തില്‍ പാലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ച സംഭവത്തിനു പിന്നിലെ ലക്ഷ്യം വര്‍ഗീയ കലാപം തന്നെ. കൊച്ചിയില്‍ നിന്ന് എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം മണക്കാട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതിന് ഉത്തരേന്ത്യന്‍ സ്വദേശിയായ മുഹമ്മദ് ഇഖ്ബാലിനെ ഫോര്‍ട്ട് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

മണക്കാട് യുഎഇ കോണ്‍സുലേറ്റിനു സമീപത്തെ അല്‍
ഹസന്‍ ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഇഖ്ബാലിന്റെ മണക്കാട് പടന്നാവ് ലെയ്‌നിലെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുകയും ഭീകര സ്വഭാവമുള്ള ലഘുലേഖകളുള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബംഗാള്‍ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വ്യാജമാണെന്നും ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സാമൂഹ്യ സ്പര്‍ദ്ദയ്‌ക്കും കലാപ ലക്ഷ്യത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യവും പരിശോധിക്കുന്നതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു. താന്‍ ഒറ്റയ്‌ക്കാണ് പോസ്റ്ററൊട്ടിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശീലനം ലഭിച്ചയാളെപ്പോലെയാണ് ഇയാളുടെ പെരുമാറ്റം. ഇംഗ്ലീഷ് ഭാഷ നല്ല വശമുള്ളയാളാണ്.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്ക് നല്‍കിയ കല്ലാട്ട്മുക്ക് സ്വദേശിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇയാള്‍ ഹാജരായിട്ടില്ല. ഹോട്ടലുടമകളെയും സഹതൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തു വരുന്നു.

Tags: terroristsThiruvananthapuramRacial riot postersNIA collects information
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.