ദല്‍ഹിയിലെ ഇമാം (ഇടത്ത്) കെജ്രിവാള്‍ (നടുവില്‍) ആനന്ദ് രംഗനാഥന്‍ (വലത്ത്)
ന്യൂദല്‍ഹി: ഇന്ത്യയുടെ മതേതരം എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ എന്ന് സാമൂഹ്യചിന്തകനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍. ആം ആദ്മി ഭരിയ്ക്കുന്ന ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന മാസശമ്പളം കിട്ടുന്നില്ലെന്ന ഒരു ഇമാമിന്റെ പരാതിയുടെ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് രംഗനാഥന്‍ ഒരു സമൂഹമാധ്യമപോസ്റ്റിലൂടെ ഈ വിമര്‍ശനം നടത്തിയത്.
ദല്‍ഹി ഇമാമുമാര്‍ക്ക് ശമ്പളം നല്‍കാന്‍ 30 വര്‍ഷം മുന്‍പാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മൂന്ന് വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിനേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇമാമുമാരുടെ മാസശമ്പളത്തുക 18000 രൂപ ആയി ഉയര്‍ത്തി. ഈ തുക ഏതാനും മാസമായി കിട്ടുന്നില്ലെന്നാണ് ഒരു ദല്‍ഹി ഇമാം വീഡിയോയില്‍ പറയുന്നത്.
ഇന്ത്യയിലെ ഒരു സംസ്ഥാനവും ഹിന്ദു പുരോഹിതര്‍ക്ക് മാസശമ്പളം നല്‍കുന്നില്ലെന്ന് ആനന്ദ് രംഗനാഥന്‍ വിമര്‍ശിക്കുന്നു. ഇന്ത്യയിലെ മതേതരമെന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ?- ആനന്ദ് രംഗനാഥന്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക