Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ് സ്ഥലംമാറ്റ ലിസ്റ്റ്

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Dec 19, 2024, 10:51 am IST
in Kerala

ചെങ്ങന്നൂര്‍: പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ്. ഭരണസൗകര്യാര്‍ത്ഥം എന്ന പേര് പറഞ്ഞ് പൊതു ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനോടനുബന്ധിച്ച്, മറ്റൊരു തട്ടിക്കൂട്ട് ഉത്തരവ് പുറത്തിറക്കിയാണ് വകുപ്പിലെ ജൂനിയേഴ്‌സിനെ ഓടിക്കുന്നത്.

സ്വന്തക്കാരെ വിവിധ ജില്ലകളിലെ ഇഷ്ട ലാവണത്തില്‍ത്തന്നെ വര്‍ഷങ്ങളായി നിയമിച്ചാണ് ഈ ഒത്തുകളി. വകുപ്പ് കാര്യാലയത്തിലെ എസ്റ്റാബിഷ്‌മെന്റ് വിഭാഗത്തിന്റെ തിരിമറിയും ചില അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

നിലവിലുള്ള എല്‍ഡി ക്ലര്‍ക്ക് ലിസ്റ്റില്‍ നിന്ന് ഈയിടെ നിയമനം ലഭിച്ചവരെയാണ് ഇത്തരത്തില്‍ വ്യാപകമായി മാറ്റി നിയമിച്ചിരിക്കുന്നത്. ഭരണപക്ഷക്കാരും അവരോട് നല്ല ചായ്‌വ് കാണിക്കുന്നവരുമായ വിഭാഗക്കാരെ സ്വന്തക്കാരാക്കി ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിലനിര്‍ത്താനാണ് പുതിയ പിഎസ്‌സി നിയമനക്കാരെ സ്ഥലംമാറ്റുന്നത്. പൊതുമരാമത്തിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാനായി ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്.

നിലവിലുള്ള പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിവന്ന്, രണ്ട് മുതല്‍ നാല് മാസം പോലും ഒരു ഓഫീസില്‍ ജോലി ചെയ്യാനാകാതെ ഇവരെ മാറ്റി നിയമിച്ചത് വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ പ്രധാനമായും നാല് വിഭാഗങ്ങളാണ് ഉള്ളത്. റോഡ്‌സ്, ബില്‍ഡിങ്‌സ്, ബ്രിഡ്ജസ്, എന്‍എച്ച് എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം ലഭിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലുമാകാതെ ഒന്നും കാര്യമായി പഠിച്ചെടുക്കാനാകില്ല. ഈയിടെ ആദ്യമായി നിയമനം ലഭിച്ച് നാലുമാസം വരെ ആയവരെ, ഒരുവിഭാഗത്തില്‍ നിയമിച്ച് അതില്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ പഠിച്ചുവരവെ യാതൊരു ബന്ധവുമില്ലാത്ത എന്‍എച്ചിന്റെ പ്രോജക്ട് വിഭാഗമായ കെഎസ്ടിപിയില്‍വരെ നിയമിച്ചാണ് തിരുവനന്തപുരം കേന്ദ്രമായ ലോബിയുടെ കളി.

പ്രമുഖ ഭരണാനുകൂല സംഘടനയാണ് ഇത്തരത്തില്‍ പുതിയതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തെ പോലും അട്ടിമറിക്കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നിലവില്‍വന്നിട്ടും ഇപ്പോഴും ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ റിമാര്‍ക്‌സ് കോളത്തിലെഴുതിയും ഭരണസൗകര്യാര്‍ത്ഥത്തിന്റെ പേരിലും ഇത്തരം തിരിമറികള്‍ വ്യാപകമാണ്. ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലമാറ്റപ്പട്ടിക അഡ്ജസ്റ്റ് ചെയ്യാനാണ് ഈ തട്ടിക്കൂട്ടല്‍ എന്നതാണ് പരാതിക്കിടയാക്കിയത്.

ഇത്തരം പ്രവണത വളരെ കൂടുതല്‍ സംസ്ഥാനത്തെ വിവിധ ഡിപ്പാട്ട്‌മെന്റുകളിലെ ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലംമാറ്റ പട്ടികകളിലാണ്. മറ്റു തസ്തികളിലും ഉണ്ടെങ്കിലും താഴ്ന്ന തസ്തികക്കാരെയാണ് യൂണിയനും തിരുവനന്തപുരം തെക്കന്‍ലോബിയും നോട്ടമിടുന്നത്. മാത്രമല്ല വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ക്ലര്‍ക്ക് സ്ഥലംമാറ്റം ഏറെ വൈകി ഡിസംബറിലാണ് നടക്കുന്നത്. ജൂണ്‍മാസത്തില്‍ സ്‌കൂള്‍- കോളജ് അധ്യയനവര്‍ഷരാരംഭത്തിലാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ വകുപ്പുകളില്‍ ഇത്തരം ട്രാന്‍സ്ഫര്‍നടക്കേണ്ടത്. ഇതെല്ലാം അട്ടിമറിച്ചാണ് സുതാര്യമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ അവകാശപ്പെടുന്ന ഇപ്പോഴത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍.

Tags: Kerala GovernmentPublic Works DepartmentPSC appointed clerks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.