Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണനും കുചേലനും ചന്തമേറിയ സൗഹൃദകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 09:16 am IST
in Samskriti

എക്കാലത്തെയും സതീര്‍ഥ്യ ബന്ധത്തന് ഏറ്റവും നല്ല ഉദാഹരണമാണ് കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദം. കൃഷ്ണനും കുചേലനും തമ്മില്‍ സാമ്പത്തികമായി അന്തരം ഏറെ ഉണ്ടായിട്ടും കൃഷ്ണന്‍ ആ സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്കിയിരുന്നു. ‘മാറത്തെ വിയര്‍പ്പു വെള്ളം കൊണ്ട് നാറും സതീര്‍ഥ്യനെ മാറത്തുണ്മയൊടു ചേര്‍ത്തു ഗാഢം പുണര്‍ന്നു’ എന്ന രാമപുരത്തുവാരിയരുടെ വരികള്‍ മാത്രം മതി ആ സൗഹൃദത്തിന്റെ വ്യാപ്തി അറിയാന്‍. സതീര്‍ഥ്യ സൗഹൃദം ഭാവി ജീവിതത്തില്‍ എപ്രകാരം പ്രതിഫലിക്കുമെന്നതിന് ശ്രീകൃഷ്ണന്‍ തന്നെയാണ് മാതൃക. ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്.

ഭാഗവതം ദശമസ്‌കന്ധത്തില്‍ 80, 81 ശ്ലോകങ്ങളിലാണ് ‘കുചേലഗതി’ വിന്യസിച്ചിരിക്കുന്നത്. ശ്രീകൃഷ്ണനും കുചേലനും, ആ രണ്ടുപേരും പ്രിയ സതീര്‍ഥ്യന്മാരായിരുന്നു. സാന്ദീപനിയായിരുന്നു അവരുടെ ആചാര്യ ശ്രേഷ്ഠന്‍. ഗുരുകുലവാസമായിരുന്നു അവരുടേത്. പഠനം കഴിഞ്ഞ് കൃഷ്ണന്‍ ദ്വാരകയിലേക്ക് പോയതോടെ കൂട്ടുകാര്‍ തമ്മില്‍ കാണാന്‍ സാധിക്കാതെയായി. കാലമേറെ കഴിഞ്ഞ്, പരമദാരിദ്ര്യത്തില്‍പെട്ടുഴലുന്ന ശ്രീകൃഷ്ണഭക്തനായ കുചേലന്‍ പത്‌നിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സഹപാഠിയും ദ്വാരകാധിപതിയുമായ ശ്രീകൃഷ്ണനെ സന്ദര്‍ശിക്കാന്‍ യാത്രയാകുന്നു. രാത്രിയില്‍ പെട്ടെന്ന് തയാറാക്കിയതിനാല്‍ കല്ലും നെല്ലും കലര്‍ന്ന അവില്‍ (കുചിപിടകം) സതീര്‍ഥ്യന് കൊടുക്കുവാന്‍ കൈയില്‍ കരുതുന്നു.

കുചേലന്റെ തലവെട്ടം ദൂരെക്കണ്ട് കൃഷ്ണന്‍ മട്ടുപ്പാവില്‍ നിന്നോടിയ ആ ഓട്ടവും, കൃഷ്ണന്റെ വരവ് കണ്ടമ്പരന്നു നിന്ന കുചേലന് ലഭിച്ച സ്വീകരണവും, അവില്‍പ്പൊതി തട്ടിപ്പറിച്ചെടുത്ത് കൃഷ്ണന്‍ വാരിവാരിത്തിന്നതും, രുക്മിണി ‘മതിയെന്റെ കൃഷ്ണാ’യെന്ന് പറഞ്ഞതും, ഭക്ഷണ പുണ്യം പങ്കുവച്ചതോടെ കുചേലന്‍ സാമ്പത്തികപ്രാപ്തി കൈവരിച്ചതുമെല്ലാം ചന്തമേറിയ സൗഹൃദകഥയാണ്. എല്ലാവിധ സൗകര്യങ്ങളുമുള്ള ദ്വാരകയുടെ മുന്നിലെത്തി പരിഭ്രാന്തനായി നോക്കിനില്‍ക്കുന്ന ദാരിദ്രത്തിന്റെ പ്രതീകമായ കുചേലനെ കൃഷ്ണന്‍ ഓടിച്ചെന്ന് വാരിപ്പുണരുന്ന രംഗം, ദാരിദ്ര്യത്തിന് കൈത്താങ്ങാകാന്‍ സാധിക്കുന്നതാണ് യഥാര്‍ഥ സമ്പത്തെന്ന ആശയം മാനവസമൂഹത്തിനു പകര്‍ന്നുനല്‍കുന്നതാണ്. ഗുജറാത്തിലാണ് സുദാമാവിന്റെ ജന്മസ്ഥലമെന്നാണ് കരുതിപ്പോരുന്നത്.

സുദാമാപുരിയെന്നാണ് കുചേലന്റെ നാടിന്റെ പേര്. ഇവിടെനിന്നു കാല്‍നടയായാണത്രെ കൃഷ്ണനെത്തേടി കുചേലന്‍ ദ്വാരകയില്‍ എത്തിയത്. ഐതിഹ്യകഥയ്‌ക്ക് തെളിവെന്നോണം സുദാമ ക്ഷേത്രം ഇപ്പോഴും ഇവിടെയുണ്ട്. പോര്‍ബന്ദറിനോടു ചേര്‍ന്നുള്ള സുദാമാപുരി ചരിത്രാതീത കാലം മുതല്‍ക്കേ തീര്‍ഥാടന കേന്ദ്രമാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും കുചേലദിനം ഭക്തപൂര്‍വം ആചരിച്ചുവരുന്നു. സര്‍വ്വ ദുഃഖങ്ങളുമകറ്റി മോക്ഷപ്രാപ്തിക്ക് ഭഗവാന്‍ ശ്രീകൃഷ്ണനെ ഭജിക്കുന്നു. അവിലാണ് പ്രധാന നിവേദ്യം.

അതിപ്രശസ്തമായ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ (1756) രാമപുരത്ത് ശങ്കരവാര്യര്‍ (1703- 1758) കുചേലോപാഖ്യാനം സഭ്യവും സാമാന്യവുമായിത്തീര്‍ത്തു.

വൈക്കത്ത് പെരുംതൃക്കോവിലപ്പനെ വന്ദിക്കാന്‍ എഴുന്നെള്ളിയ തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ(1706 -1758) അരുളിച്ചെയ്തതനുസരിച്ച് രാമപുരത്ത് വാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത്. ക്ഷേത്രത്തില്‍ നിന്ന് തിരികെ പുറപ്പെട്ടപ്പോള്‍ മഹാരാജാവ് കവിയെ പള്ളിയോടത്തില്‍ കൂടെ കൂട്ടി. അതില്‍വച്ച് വാരിയര്‍ താന്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ട് പാടിക്കേള്‍പ്പിച്ചു. സമ്പ്രീതനായ രാജാവ് പാരിതോഷികങ്ങള്‍ നല്കി കവിയെ സമാദരിച്ചു. കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കില്‍ രാമപുരത്താണ് വാരിയരുടെ ജനനം. പുനം പത്മനാഭന്‍ നമ്പൂതിരിയാണ് അച്ഛന്‍. അമ്മ പാര്‍വതി വാരസ്യാര്‍. സാഹിത്യലക്ഷ്മിയെ പൊട്ടിച്ചിരിപ്പിച്ച കുഞ്ചന്‍ നമ്പ്യാരും ആട്ടക്കഥാകൃത്തായ ഉണ്ണായിവാരിയരും സമകാലികരായിരുന്നു. ഭാഷാഷ്ടപദി (ഗീതഗോവിന്ദം പരിഭാഷ), ലഘുഭാഷ, നൈഷധം തിരുവാതിരപ്പാട്ട്, ഐരാണവധം തുള്ളല്‍ എന്നിവയും വാര്യരുടെ ഉപലബ്ധികളത്രേ.

Tags: Krishna and Kuchelafriendship story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.