Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അന്ന് കൈകൂപ്പി യാത്ര പറഞ്ഞയാൾ ഇപ്പോൾ ഈ ലോകത്തോട് തന്നെ കൈകൂപ്പി യാത്ര പറഞ്ഞിരിക്കുന്നു

പി. പീതാംബരൻbyപി. പീതാംബരൻ
Dec 17, 2024, 02:38 pm IST
inArticle

രണ്ടായിരം ഫെബ്രുവരി മൂന്ന് മറക്കാനാവില്ല ജീവിതത്തിൽ ഏറ്റവും സന്തോഷവും ഏറ്റവും ദുഖവും തോന്നിയ ദിനം. മലബാർ മഹോൽസവത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ തബലമാന്ത്രികൻ പണ്ഡിറ്റ് സാക്കിർ ഹുസൈന്റെ പത്രസമ്മേളനമായിരുന്നു ആദ്യത്തേത്. തിരക്കൊഴിഞ്ഞ ദിനമായിരുന്നതിനാലും ഭാര്യയും ഒന്നരവയസ്സുകാരി മകളും ഡോക്ടറെ കാണാനായി നഗരത്തിലുണ്ടായിരുന്നു. ഭാര്യ സാക്കിറിന്റെ കടുത്ത ആരാധിക. സാക്കിർ കോഴിക്കോട്ടെത്തുമ്പോൾ കാണാൻ അവൾക്കും ആഗ്രഹം. പത്രസമ്മേളനത്തിന് പോയപ്പോൾ അവരെയും ഒപ്പം കൂട്ടി.

ചോദ്യോത്തര സെഷൻ കഴിഞ്ഞു. എന്നി വല്ല ചോദ്യവുമുണ്ടോ എന്ന് സാക്കിർ ചോദിച്ചു. ഹാളിൽ കനത്ത നിശബ്ദത ആ നിശ്ബ്ദത ഭഞ്ജിച്ച് പുറത്തുവന്നത് ഒന്നരവയസ്സുകാരിയുടെ എന്തോ ഒരു അവുക്ത ശബ്ദമാണ്.
കിട്ടുന്ന ഏതവസരവും ചിരിയരങ്ങാക്കി മാറ്റുന്ന സാക്കറിൽ നിന്നും ഉടൻ മറു ചോദ്യമെത്തി. ” കോഴിക്കോട്ട് ഇത്ര ചെറിയ പത്രപ്രവർത്തകരുമുണ്ടോ? എവിടെ ചോദ്യകർത്താവിനെ ഇവിടെ ഹാജരാക്കൂ”
കിട്ടിയ അവസരത്തിൽ ഞങ്ങൾ സാക്കീറിനടുത്തെത്തി. കുഞ്ഞിനെ സാക്കീർ വാരിയെടുത്തു തലയിൽ തബല കൊട്ടി. അവളും വെറുതെയിരുന്നില്ല. പട്ടു ജുബ്ബയുടെ കോളറിലും സാക്കീറിന്റെ മുടിയിലും പിടിവലിയായി. അതെല്ലാം കണ്ട് മനം നിറഞ്ഞ ഞാൻ പക്ഷെ പടമെടുക്കാൻ പോലും മറന്നു.

അന്ന് വൈകുന്നേരം തന്നെയാണ് രണ്ടാമതൊരനുഭവം. കോഴിക്കോട് ബീച്ചിൽ മലബാർ മഹോൽസവ വേദിയിൽ സാക്കീർ കച്ചേരി അവതരിപ്പിക്കുന്നു. വേദിയിൽ സക്കീറും പണ്ഡിറ്റ് സുൽത്താൻ ഖാനും ചേർന്ന് ചിത്രകാരൻ എം.എഫ് ഹുസൈനുമായി ജുഗൽബന്ദി കൊഴുക്കുകയാണ്.

കച്ചേരിയുടെ ഒന്നാം പാദത്തിൽ സ്റ്റേജിലൊരുക്കിയ കാൻവാസിൽ എം.എഫ് ഹുസൈൻ ബ്രഷ് കൊണ്ട് കുടഞ്ഞും ചിരട്ട കൊണ്ട് ചായം കോരി ഒഴിച്ചും കോഴിക്കോട്ടുകാർ ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ ക്യാൻവാസിൽ എന്തെല്ലാമോ ചെയ്തതിന് ശേഷം സദസ്സിൽ തിരികെയെത്തിയിരുന്നു. കാണികൾ സ്തബ്ധരായിരുന്നു. ഇതെന്ത് ചിത്രം? ഇതെന്ത് വര എന്നെല്ലാം കാണികൾ കരുതിക്കാണും. വരച്ച് കഴിഞ്ഞ് ഹുസൈൻ പരിപാടിയിൽ അതിഥിയായെത്തിയ ഷബാനാ ആസ്മിക്ക് സമീപം സദസ്സിൽ ഇരിപ്പുറപ്പിച്ചു.

ഞാൻഎത്രയും പെട്ടെന്ന് കുറച്ച് പടമെടുത്ത് ഓഫീസിൽ നൽകി തിരിച്ചെത്തി. സ്റ്റേജിന് മുൻഭാഗത്തുകൂടി സദസ്സിലെത്താൻ ഒരു മാർഗവുമില്ല. തുടർന്ന് ലയൺസ് പാർകിന് വശത്തുകൂടി പിന്നാമ്പുറം വഴി സ്റ്റേജിൽ കയറി. സ്റ്റേജിൽ കോഴിക്കോട് കലക്റ്ററായിരുന്ന അമിതാബ് കാന്ത് അടക്കമുള്ള സംഘാടക സമിതിക്കാർ മുഴുവനുണ്ട്. ഞാനും അവരുടെയിടയിൽ കൂടി. പെട്ടെന്ന് അമിതാബ് കാന്ത് പുറത്തേക്ക് പോയി. മിനുട്ടുകൾക്കകം തിരികെ വന്നത് ആകെ പരിഭ്രമിച്ചാണ്.

ഞങ്ങളെയെല്ലാവരെയും ഒരു ഭാഗത്തേക്ക് മാറ്റിനിർത്തി അമിതാബ് പറഞ്ഞു. സക്കീറിന്റെ പിതാവ് അല്ലാ രാക്ക നിര്യാതനായിരിക്കുന്നു. സാക്കീറിനെ എത്രയും വേഗം ബോംബെയിലെത്തിക്കണം. കച്ചേരി നിർത്തിവച്ച് പറഞ്ഞയക്കണോ അതു കഴിഞ്ഞിട്ട് മതിയോ എന്നതിലായി പിന്നെ ആശങ്ക. സമയം പോകെ പോകെ ഇതൊന്നുമറിയാതെ പണ്ഡിറ്റ് സുൽത്താൻ ഖാനും സാക്കീറും ഉച്ചസ്ഥായിയിലേക്കുകടന്നു. താളപ്പെരുക്കങ്ങൾ മുറുകിയതോടെ എങ്ങിനെ താളം പിടിക്കാമെന്നറിയാതെ ജനം വലഞ്ഞു. അവർ കൈയടിച്ച് പ്രോൽസാഹിപ്പിച്ചു.

സംഗീതലഹരി അതിന്റെ കൊടുമുടിയിലെത്തവേ ഭ്രാന്ത് പിടിച്ചവനെപ്പോലെ എം.എഫ് ഹുസൈൻ ഒരു ബക്കറ്റിൽ ചായവും മറുകൈയിൽ ഒരു ബ്രഷുമായി വീണ്ടും വേദിയിലേക്ക് ഓടിക്കയറി. കഷ്ടിച്ച് രണ്ടു മിനിറ്റു കൊണ്ട് തബല കൊട്ടുന്ന രണ്ട് കൈകളും പത്ത് മാന്ത്രിക വിരലുകളും താഴെ തബലയുടെ തോൽ ഭാഗങ്ങളും വരച്ചു. പുരുഷാരം ഇരമ്പി . നിലക്കാത്ത കരഘോഷം. കച്ചേരി കഴിയുമ്പോഴേക്കും മറ്റ് ഒരുക്കങ്ങൾ നടത്താമെന്ന് സംഘാടകർ തീരുമാനിച്ചു.

കോഴിക്കോട്ടുനിന്ന് പിറ്റേന്ന് വൈകുന്നേരമേ ബോംബെക്കു വിമാനമുള്ളു പിന്നെ ക്രമിക്കാവുന്ന ഒരിടം ബാംഗളൂരാണ്. ബാംഗളൂരിൽ നിന്നും മിനിറ്റുകൾക്കകം ടിക്കറ്റ് ശരിയാക്കി ബാംഗ്ളൂരിലേക്ക് കാറും ഒരുക്കി. പെട്ടെന്ന് തന്നെ താമസിച്ചിരുന്ന താജിലെ മുറി വെക്കേറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ലഗേജ് കാറിൽ കയറ്റി. ഇന്ധനം നിറച്ച കാർ വേദിക്ക് പിറകിൽ സാക്കീറിനെയും കൊണ്ടുപോകാൻ തയാറായി നിന്നു.

കച്ചേരി കഴിഞ്ഞ് തബലകൾ കവറിൽ കെട്ടുമ്പോൾ പോലും കാണികൾ ഒഴിഞ്ഞു പോയില്ല, സദസ്സിൽ കൈയടി നിലച്ചിരുന്നില്ല.
എല്ലാവർക്കും കൂപ്പുകൈയുമായി സക്കീർ വേദിയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കും തിരിച്ചു നടന്നുകൊണ്ടേയിരുന്നു. നിർത്താതെ വേദിയിൽ നടന്ന സാക്കീറിനെ അമിതാബ് ഒരു വിധം വേദിക്ക് പിന്നിലേക്ക് കൊണ്ടുവന്നു. കാണികളുടെ ആവേശത്തിൽ അത്ഭുത പരതന്ത്രനായ സാക്കീറിനോട് പിതൃവിയോഗം അറിയിക്കാൻ കഴിയാതെ സംഘാടകർ കുഴഞ്ഞു.

ഒടുവിൽ അമിതാബ് തന്നെ സാക്കീറിനെ കാറിലേക്ക് നയിച്ചു.
” ഇതാ താങ്കളുടെ കാർ. കാർ നിങ്ങളെ ബാംഗളൂരിലെത്തിക്കും. ബോംബെക്കുള്ള ടിക്കറ്റ് ബാംഗളൂരിൽ റെഡിയാണ്. താങ്കൾ എത്രയും പെട്ടെന്ന് വീട്ടിലെത്തണം. അൽപം മുൻപ് താങ്കളുടെ എല്ലാമായ താങ്കളുടെ പിതാവ് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. ദൈവത്താൽ സംരക്ഷിക്കപ്പെട്ടവനെ (അല്ലാ രാക്കാ എന്ന വാക്കിന്റെ അർത്ഥം) ദൈവം തന്നോട് ചേർത്തിരിക്കുന്നു.
സാക്കീറിന്റെ ഭാവമാറ്റം ഒരു നടനും പുനരാവിഷ്കരിക്കാൻ കഴിയില്ല. ഒരു പക്ഷെ സാക്കീറിന് പോലും.
അവിടെ കൂടിയിരുന്നവരോടൊക്കെ അന്ന് കൈകൂപ്പി യാത്ര പറഞ്ഞയാൾ ഇപ്പോൾ ഈ ലോകത്തോട് തന്നെ കൈകൂപ്പി യാത്ര പറഞ്ഞിരിക്കുന്നു.

Tags: kozhikodeZakir Hussaintablaist
പി. പീതാംബരൻ
പി. പീതാംബരൻ
ഇന്ത്യൻ എക്സ്പ്രസ് മുൻ ഫോട്ടോഗ്രാഫർ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫികിനായി ഇന്ത്യയോട് സഹകരിക്കാന്‍ ന്യൂസിലാന്‍റ്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.