Cricket

കപില്‍ദേവിനെയും സഹീറിനെയും മറികടന്ന് ബുംറ

Published by

ബ്രിസ്ബേന്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്്ത്തിയ ജസ്പ്രീത് ബുംറ ഇടം നേടിയത് റിക്കാര്‍ഡ് ബുക്കില്‍. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ ഭാരത ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.

ഈ രാജ്യങ്ങളില്‍ എട്ടാം തവണയാണ് ബുംറ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്‌ത്തുന്നത്. ഏഴുതവണ അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ കപില്‍ ദേവിനെയാണ് ഭാരത വൈസ് ക്യാപ്റ്റന്‍ മറികടന്നത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ ബൗളറാകാനും ബുംറയ്‌ക്കായി. 11 തവണ അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ സഹീര്‍ ഖാനെയാണ് ബുംറ മറികടന്നത്. ഒന്നാം സ്ഥാനത്തുള്ള കപില്‍ദേവ് 23 തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യക്ക് പുറത്ത് 10-ാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇതോടെ ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന താരമായും ബുംറ മാറി. കപില്‍ ദേവിനെ (9)യാണ് ബുംറ മറികടന്നത്.
2024 കലണ്ടര്‍ വര്‍ഷം 20 മത്സരങ്ങളില്‍ നിന്ന് 13.78 ശരാശരിയില്‍ 73 പേരെ ബുംറ പുറത്താക്കി. ഈ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുണ്ട് അദ്ദേഹം. ഇതില്‍ 12 ടെസ്റ്റുകളില്‍ നിന്ന് 58 വിക്കറ്റുകളും ഉള്‍പ്പെടും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മൂന്നാമത്തെ താരവും ബുംറയാണ്. ഒമ്പതാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഒപ്പമുണ്ട്. ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ (10), രവിചന്ദ്രന്‍ അശ്വിന്‍ (11) എന്നിവര്‍ മാത്രമാണ് മുന്നില്‍.

മൂന്നാം ടെസ്റ്റില്‍ ഓസ്സിന്റെ ഉസ്മാന്‍ ഖവാജ (21), നതാന്‍ മക്സ്വീനി (9), സ്റ്റീവന്‍ സ്മിത്ത് (101), ട്രാവിസ് ഹെഡ് (152), മിച്ചല്‍ മാര്‍ഷ് (5), മിച്ചല്‍ സ്റ്റാര്‍ക്ക് (18) എന്നിവരെയാണ് ബുംറ പുറത്താക്കിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by