Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ലോക ആയുര്‍വേദ കോണ്‍ഗ്രസ്  വ്യാഴാഴ്ച മുതല്‍ ഡെറാഡൂണില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 12:39 pm IST
in Health

തിരുവനന്തപുരം: പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് വ്യാഴാഴ്ച ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ നടക്കും. ആഗോള ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ് നടക്കുന്ന വേളയിലാണ് നാല് ദിവസത്തെ ലോക ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത്.

‘ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍’ എന്നതാണ് പത്താമത് ലക്കത്തിന്റെ പ്രമേയം. ആധുനിക സാങ്കേതിക വിദ്യയെ ആയുര്‍വേദ ഗവേഷണങ്ങളിലും മരുന്ന് നിര്‍മ്മാണത്തിലും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഗൗരവമേറിയ ചര്‍ച്ചകളും നാലുദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഗോള സമ്മേളനത്തില്‍ നടക്കും.

ആയുര്‍വേദ ചികിത്സകര്‍, ഗവേഷകര്‍, നയതന്ത്ര പ്രതിനിധികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപക-വിദ്യാര്‍ത്ഥി സമൂഹം തുടങ്ങി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സമഗ്ര സമ്മേളനമാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസ്. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷനാണ് 2002 മുതല്‍ സമ്മേളനം സംഘടിപ്പിച്ചു വരുന്നത്.

കേന്ദ്ര ആയുഷ് മന്ത്രാലയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, പ്രമുഖ ആയുര്‍വേദ ചികിത്സ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലോക ആയുര്‍വേദ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഹിമവാന്റെ പാദസ്പര്‍ശം ഏല്‍ക്കുന്ന ഉത്തരാഖണ്ഡില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതില്‍ അഭിമാനം ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. പ്രഗ്യാഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡ് പൗരാണിക കാലം മുതല്‍ക്കേ യോഗയുടെയും ആയുഷിന്റെയും വിളനിലമാണ്. ശുദ്ധവും ഫലഭൂയിഷ്ടവുമായ ഉത്തരാഖണ്ഡിന്റെ ഭൂമി ഔഷധസസ്യങ്ങളാല്‍ സമ്പന്നമാണ്. ആഴത്തിലുള്ള ഗവേഷണവും പരീക്ഷണങ്ങളും നടത്താന്‍ മഹര്‍ഷിമാരെ പ്രേരിപ്പിച്ചതും ഇതു തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ ചികിത്സാരീതികളില്‍ ഇന്നുണ്ടായിരിക്കുന്ന ഡിജിറ്റല്‍വത്കരണം എങ്ങനെ ആയുര്‍വേദവുമായി സമന്വയിപ്പിക്കാം എന്നതിന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ ആയുര്‍വേദ എന്ന പ്രമേയം ഉരുത്തിരിഞ്ഞു വന്നതെന്ന് വിജ്ഞാന്‍ ഭാരതി പ്രസിഡന്‍റ്  ഡോ. ശേഖര്‍ മാന്‍ഡേ പറഞ്ഞു. നിര്‍മ്മിത ബുദ്ധി,  ഓഗ്മെന്‍റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യകള്‍ എങ്ങനെ ആയുര്‍വേദവുമായി ചേര്‍ക്കാമെന്ന് പരിശോധിക്കും.

54 രാജ്യങ്ങളിലെന്നായി 5500ലധികം പ്രതിനിധികളാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 350 പേര്‍ വിദേശത്തു നിന്നാണ്. രാജ്യത്തെ ആയുര്‍വേദ മേഖലയുടെ സമ്പൂര്‍ണ്ണമായ പങ്കാളിത്തവും ഇതിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

150 ഓളം ശാസ്ത്ര സെഷനുകള്‍, ഗുരു-ശിഷ്യ സമാഗമം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സെഷന്‍. ആരോഗ്യമന്ത്രിമാരുടെ സമ്മേളനം, രാജ്യാന്തരതലത്തിലുള്ള വിദഗ്ധരുടെ പ്രത്യേക ക്ലാസുകള്‍, നിക്ഷേപക സംഗമം തുടങ്ങിയവയും ലോക ആയുര്‍വേദ കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആതിഥേയരായ ഉത്തരാഖണ്ഡിനെ കൂടാതെ ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, കേരളം, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും സമ്മേളനത്തിന്റെ പങ്കാളികളാണ്. ഇതിനു പുറമേ രാജ്യത്തെ പ്രമുഖ ആയുര്‍വേദ സര്‍വകലാശാലകളും ലോക ആയുര്‍വേദ കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ ആയുര്‍ എക്സ്പോയും കോണ്‍ഗ്രസില്‍ ഉണ്ടാകും. 350 ലധികം ഉള്ള സ്റ്റാളുകളില്‍ ഒന്നരലക്ഷത്തോളം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി പ്രതാപ് റാവു ഗണപത് റാവു ജാദവ്, ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേജ, ലോക ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിമാരായ ഡോ. ജയപ്രകാശ് നാരായണന്‍, മാനേജിംഗ് ട്രസ്റ്റിയും പരിപാടിയുടെ ദേശീയ സംയോജക സമിതി ചെയര്‍മാനുമായ ഡോ. പി എം വാരിയര്‍ എവിഎസ് കോട്ടയ്‌ക്കല്‍ തുടങ്ങിയവരും വിവിധ സെഷനുകളെ അഭിസംബോധന ചെയ്യും.

ആയുര്‍വേദ രംഗത്തെ എല്ലാ പങ്കാളികളെയും ഒരു വേദിയില്‍ കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ വിജ്ഞാന്‍ ഭാരതിയാണ് ലോക ആയുര്‍വേദ ഫൗണ്ടേഷന് രൂപം നല്‍കിയത്. ആദ്യ ലോക ആയുര്‍വേദ കോണ്‍ഗ്രസ് 2002 ല്‍ കൊച്ചിയില്‍ നടന്നു. ഗോവയുടെ തലസ്ഥാനമായ പനാജിയിലാണ് 2022 ലെ ഒമ്പതാമത് കോണ്‍ഗ്രസ് നടന്നത്.
ലോകാരോഗ്യവും ആയുര്‍വേദവും, ആയുര്‍വേദത്തിന്റെ ആഗോളവത്കരണം, ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കല്‍, എല്ലാവര്‍ക്കും ആയുര്‍വേദം, പൊതുജനാരോഗ്യം ആയുര്‍വേദത്തിലൂടെ, ആരോഗ്യത്തില്‍ ശ്രദ്ധിച്ച് ആയുര്‍വേദ ആവാസവ്യവസ്ഥയെ പരിരക്ഷിക്കല്‍, ഏകാരോഗ്യത്തിന് ആയുര്‍വേദം എന്നിവയായിരുന്നു കഴിഞ്ഞ ലക്കങ്ങളിലെ ലോക ആയുര്‍വേദ കോണ്‍ഗ്രസിലെ പ്രമേയങ്ങള്‍.

Tags: vijDehradunWorld Ayurveda Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബിവിപി 71-ാം ദേശീയ സമ്മേളനം നാളെ മുതല്‍ 30 വരെ ഡെറാഡൂണില്‍

India

ഇത് സനാതന ഭൂമി , കലാപം നടത്തിയാൽ ജയിലിൽ പോകും : ഡെറാഡൂൺ കലാപത്തിൽ മതമൗലികവാദികൾക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ധാമി

India

കാശിപുർ ‘ ഐ ലവ് മുഹമ്മദ് ‘ കേസിൽ ധാമി സർക്കാരിന്റെ കനത്ത നടപടി : അലിഖാൻ വാർഡിൽ 348 അനധികൃത റേഷൻ കാർഡുകൾ റദ്ദാക്കി

India

ഹിന്ദു പെൺകുട്ടിയെ മതമൗലികവാദിക്ക് കാഴ്ചവച്ചത് ബുർഖ ധരിച്ച വിദ്യാർത്ഥിനി ; ഉത്തരാഖണ്ഡിൽ ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി സ്ത്രീകൾ

India

സോനു എന്ന വ്യാജേന ഇഖ്ബാൽ ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ചു ; 50,000 രൂപ തന്നില്ലെങ്കിൽ നഗ്‌ന വീഡിയോ പുറത്തിറക്കുമെന്ന് ഭീഷണിയും : പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.