Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തില്‍ നിലനില്‍ക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദ്വം: ഡോ. ശിവപ്രസാദ്

Janmabhumi Online by Janmabhumi Online
Dec 11, 2024, 11:21 am IST
in Kannur
ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച സെമിനാറില്‍ ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് സംസാരിക്കുന്നു

ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച സെമിനാറില്‍ ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് സംസാരിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: കേരളത്തില്‍ നിലനില്‍ക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദ്വമാണെന്ന് ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് പറഞ്ഞു.

ഇതിനെ അടിസ്ഥാനമാക്കിയാണ് കേരളീയ സമൂഹം മുന്നോട്ട് പോകുന്നത്. ജമാ അത്തെ ഇസ്ലാമി ബോധപൂര്‍വ്വം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണിത്. ഭൂരിപക്ഷം എല്ലാ തിന്മകളുടെയും ഭാഗമെന്നും ന്യൂനപക്ഷം എല്ലാ നന്മകളുടെയും ഭാഗമാണെന്നും ബോധപൂര്‍വ്വം വരുത്തിത്തീര്‍ത്തും ഇതിനായി പ്രമുഖരായ എഴുത്തുകാരെ ഇവര്‍ വിലയ്‌ക്കെടുത്തു. മാര്‍ക്‌സിസ്റ്റുകാര്‍ ഇതിനാവശ്യമായ ഒത്താശ ചെയ്തുകൊടുത്തു. ഇപ്പോള്‍ സ്ഥിതിഗതികള്‍ അവരുടെയും നിയന്ത്രണത്തിലല്ല. അതിന്റെ തിക്ത ഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. നമ്മുടെ പൊതുബോധത്തെ അത് പൂര്‍ണ്ണമായും സ്വാധീനിച്ചു. എഴുത്തുകാരും സാംസ്‌കാരിക നായകന്‍മാരുമെല്ലാം അതിന്റെ തടവറയിലാണ്. ഇതില്‍ നിന്ന് പുറത്ത് പോകാന്‍ അവര്‍ക്ക് സാധിക്കില്ല. കാരണം ഈ ദ്വന്ദ്വത്തില്‍നിന്ന് പുറത്തുപോയാല്‍ അവര്‍ക്ക് നിലനിക്കാന്‍ സാധിക്കില്ലെന്ന പൊതുബോധമുണ്ട്.

ന്യൂനപക്ഷത്തെക്കുറിച്ച് എന്തും പുകഴ്‌ത്തി എഴുതാം. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ഭാഗത്തേക്ക് പോകാന്‍ പോലും പാടില്ലെന്ന കാഴ്ചപ്പാടാണ് അവരെ നയിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം കാണാതെ വിശാലമായ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കരുത്. ഇത്തരത്തില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ദ്വന്ദ്വത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ കാശ്മീര്‍ ആവര്‍ത്തിക്കും. ഇത്തരം സാഹചര്യത്തെ നാം ഒളിച്ചുവെച്ചിട്ട് കാര്യമില്ല. ബംഗ്ലാദേശിനെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ സാഹചര്യത്തെ കുറിച്ച് കൂടി നാം വിലയിരുത്തണം. കുമാരനാശാന്‍ ദുരവസ്ഥയെഴുതിയ കാലത്തെ സാമൂഹ്യ സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. ഇന്ന് ന്യൂനപക്ഷങ്ങളെകുറിച്ച് എന്തെങ്കിലുമെഴുതി അതിനെതിരെ വിമര്‍ശനമുണ്ടായാല്‍ താന്‍ ഒരു മതേതരവാദിയാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ സമര്‍ത്ഥിക്കേണ്ട സാഹചര്യം എഴുത്തുകാരനുണ്ട്. അതുകൊണ്ടാണ് ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ഇവിടെ പ്രതികരണമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്ന് കാട്ടിയ സെമിനാറില്‍ വിവിധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെട്ടു.

കണ്ണൂര്‍ ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന രക്ഷാധികാരി കേണല്‍ കെ. രാംദാസ് (റിട്ട) അധ്യക്ഷത വഹിച്ചു. ദല്‍ഹി സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ്, തലശ്ശേരി ഫിനിക്‌സ് കോളേജ് പ്രിന്‍സിപല്‍ ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഭിഭാഷക പരിഷത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം. കെ. രഞ്ജിത്ത് സ്വാഗതവും ഒ.എം. സജിത് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.

Tags: keralaUniversity of Delhi#attackonBangladeshHindusmajority-minority dichotomyDr. SivaprasadHead of Malayalam Department
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

Literature

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം, കോസ്റ്റ് ഗാർഡിന്റെ ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies