Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുത്തശ്ശി വായനശാല; നാടകങ്ങളുടെ ആദ്യ രംഗവേദി:ഇന്ന് ‘വിദ്യാധിരാജന്‍’ അരങ്ങേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 10:15 am IST
in Kerala, Literature

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും പ്രാചീന വായനശാലയായ വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല ഇന്ന് 110 ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അറിവിനും പുസ്തകത്തിനുമുള്ള ഒറ്റ മനുഷ്യന്റെ ദാഹത്തിനും ഇച്ഛാശക്തിക്കും സാക്ഷ്യം വഹിക്കുന്നതാണ് 1914 ല്‍ ആരംഭിച്ച ഗ്രന്ഥശാലയുടെ വിജയം.

വീടുകളില്‍ നിന്ന് പുസ്തകങ്ങള്‍ യാചിച്ച് വാങ്ങിയാണ് പില്‍ക്കാലത്ത് ‘വായനശാല കേശവപിള്ള’ എന്നറിയപ്പെട്ട കേശവപിള്ള ഇരുപതോളം പുസ്തകങ്ങളുമായി വായനശാല തുടങ്ങിയത്. സ്വന്തം വീട്ടിലാരംഭിച്ച വായനശാല ആദ്യം പാല്‍ക്കുളങ്ങരയിലും പിന്നീട് കൈതമുക്കിലേക്കും മാറ്റി, ഒടുവില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് വഞ്ചിയൂരില്‍ 10 സെന്റ് സ്ഥലം ലൈബ്രറിക്ക് വിട്ടുകൊടുത്തു. കേശവപിള്ള തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെ പേരില്‍ ഗ്രന്ഥശാല ആരംഭിച്ചത് രാജാവിന് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. ഗ്രന്ഥശാലാ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ താടി വടിക്കില്ലെന്ന് കടുത്ത രാജഭക്തനായിരുന്ന കേശവപിള്ള പ്രതിജ്ഞയെടുത്തിരുന്നായും പറയപ്പെടുന്നു.

ഇപ്പോള്‍ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ ലൈബ്രറിയുടെ കൈവശമുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നിവയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളും ഇതിലുണ്ട്. സംസ്ഥാനത്തെ നാടകവേദിയുടെ പരിണാമത്തില്‍ ലൈബ്രറി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നാലാം വാര്‍ഷികം മുതല്‍ നാടക കലാകാരന്മാരെയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ടു. ‘മാര്‍ത്താണ്ഡവര്‍മ’, ‘രാജാ കേശവദാസന്‍’, ‘ഇന്ദുലേഖ’ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പല നാടകങ്ങളും ഇവിടെ അരങ്ങേറി. സി.വി.രാമന്‍പിള്ള, ഇ.വി.കൃഷ്ണപിള്ള, ജി.ശങ്കരപ്പിള്ള തുടങ്ങി നാടകരംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെട്ടു. അക്കാലത്ത് നാടക രംഗത്തേക്ക് അന്ന ചാണ്ടി, ഓമന കുഞ്ഞമ്മ, രാധാദേവി, രുഗ്മിണി അമ്മ തുടങ്ങിയ വനിതാ അഭിനേതാക്കളെ കൊണ്ടുവന്നത് പ്രത്യേകം എടുത്തപറയേണ്ടതാണ്.

സാംസ്‌കാരിക സമ്മേളനവും
അവാര്‍ഡ് വിതരണവും ഇന്ന്
ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ 110 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ഭാരത്ഭവനില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിഎസ്‌സി ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും. ഡോ.എം.ജി.ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍, ഗ്രന്ഥശാല നിര്‍വാഹക സമിതി അംഗങ്ങളായ പി.ശ്രീകുമാര്‍, എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

മലയാള നാടകവേദിക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി വായനശാല നല്‍കിവരുന്ന വായനശാല കേശവപിള്ള അവാര്‍ഡ് നാടകരചയിതാവും സംവിധായകനുമായ പ്രൊഫ.ജി.ഗോപാലകൃഷ്ണന് സമ്മാനിക്കും. തുടര്‍ന്ന് ഡോ.രാജാ വാര്യര്‍ സംവിധാനം ചെയ്ത വിദ്യാധിരാജന്‍ എന്ന നാടകം അരങ്ങേറും. ചട്ടമ്പിസ്വാമിയുടെ കഥ പറയുന്ന നാടകാവതരണത്തിന് ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി. സുഷമ, ഗിരിജ സുരേന്ദ്രന്‍, ഗിരീഷ് സോപാനം, പ്രവീണ്‍കുമാര്‍.കെ.എസ്, ഉണ്ണി മഠത്തില്‍, പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍, ഫിത്തു, ഡോ.ആരോപമല്‍.ടി, ഹിരിധര്‍ പൈ, അഡ്വ.നരേന്ദ്രമോഹന്‍ എന്നിവര്‍ അരങ്ങിലെത്തും. ഗാനരചന ഡോ.ഉഷാ രാജാ വാര്യരും സംഗീതം അനില്‍റാമും നിര്‍വഹിക്കും. സംഗീതനിര്‍വഹണം സതീഷ് കെ.നാരായണനും ഫൈലേഷ് രംഗവിതാനവും നിര്‍വഹിക്കും.

Tags: Sreechithira Thirunal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജഭരണകാലത്തെ നിര്‍മിതി; കേരളത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച പള്ളിവാസല്‍ പവര്‍ഹൗസിന് നാളെ 85 വയസ്

Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുള്‍പ്പെടെ ആചാരങ്ങള്‍ മുടങ്ങും; ശ്രീചിത്തിര തിരുനാളിനു നല്കിയ ഉറപ്പും പാഴാകുന്നു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.