Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷൊര്‍ണ്ണൂരില്‍ വന്ദേഭാരത് കുടുങ്ങിയത് അട്ടിമറിശ്രമമോ? വണ്ടി നിന്നത് ഭാരതപ്പുഴയ്‌ക്ക് സമീപം; ഇരുഭാഗത്തും ചതുപ്പുനിലവും

ഷൊർണൂരിൽ വന്ദേഭാരത് കുടുങ്ങിയതിന് പിന്നില്‍ അട്ടമറിശ്രമമുണ്ടായിരുന്നോ എന്ന അന്വേഷണം പുരോഗമിക്കുകാണ്. സംഭവം യാദൃച്ഛികമാണെന്നാണ് വിശദീകരണമെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ രാജ്യവിരുദ്ധ ശക്തികള്‍ നടത്തുന്ന അട്ടിമറിശ്രമങ്ങള്‍ ഏറുന്നതിനാല്‍ അട്ടിമറിശ്രമവും തള്ളിക്കളയാനാവില്ല.

Janmabhumi Online by Janmabhumi Online
Dec 5, 2024, 07:11 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട് : ഷൊർണൂരിൽ വന്ദേഭാരത് കുടുങ്ങിയതിന് പിന്നില്‍ അട്ടമറിശ്രമമുണ്ടായിരുന്നോ എന്ന അന്വേഷണം പുരോഗമിക്കുകാണ്. സംഭവം യാദൃച്ഛികമാണെന്നാണ് വിശദീകരണമെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ രാജ്യവിരുദ്ധ ശക്തികള്‍ നടത്തുന്ന അട്ടിമറിശ്രമങ്ങള്‍ ഏറുന്നതിനാല്‍ അട്ടിമറിശ്രമവും തള്ളിക്കളയാനാവില്ല.

വൈദ്യുതിസംവിധാനത്തിലെ തകരാര്‍ മൂലമാണ് വന്ദേഭാരത് നിന്നുപോയത്. പക്ഷെ നിന്നു പോയ സ്ഥലം ദുരൂഹത ജനിപ്പിക്കുന്നു. വണ്ടി നിന്നുപോയ ഭാരതപ്പുഴയ്‌ക്ക് സമീപമുള്ള സ്ഥലത്തിന്റെ ഇരുഭാഗത്തും ചതുപ്പുനിലമായിരുന്നു. ഇതിനാല്‍ യാത്രക്കാര്‍ക്ക് ഒരു കാരണവശാലും പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. വൈദ്യുതിത്തകരാര്‍ കാരണം എസിയും പ്രവര്‍ത്തിച്ചില്ല. ഇതെല്ലാം യാത്രക്കാരുടെ ഇരട്ടിദുരിതമാണ് നല്‍കിയത്. അവിടെ ഒരു അപകടമാണ് സംഭവച്ചിരുന്നതെങ്കില്‍ നിരവധി പേര്‍ മരണപ്പെടാന്‍ സാധ്യതയുള്ളതായും പറയുന്നു.

തകരാറിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. ഏറെ ശ്രമഫലമായി റെയില്‍വേ പുതിയ എഞ്ചിന്‍ ഘടിപ്പിച്ചശേഷമാണ് യാത്ര തുടരാനായത്.

വന്ദേഭാരതിനെതിരെ നടക്കുന്നത്
വന്ദേഭാരത് എന്ന വിമാനസൗകര്യങ്ങള്‍ നല്‍കുന്ന ട്രെയിന്‍ ഓടിത്തുടങ്ങിയ ശേഷം രാഷ്‌ട്രീയശത്രുക്കളും ഇതിനെതിരെ വലിയ തോതില്‍ കുപ്രചാരണം നടത്തുന്നുണ്ട്. വന്ദേഭാരതിലെ ഭക്ഷണം നിലവാരമില്ലാത്തതാണെന്നും മറ്റുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ നിരവധിയായിരുന്നു. യാത്രാക്കൂലി അധികമാണെന്നായിരുന്നു മറ്റൊരു ആരോപണം. വേഗം കുറയുന്നു എന്നും ചിലര്‍ ആരോപിച്ചിരുന്നു. വളവുകള്‍ കൂടുതലുള്ള കേരളത്തിലെ പാതകളില്‍ വന്ദേഭാരതിന് പ്രതീക്ഷിക്കുന്ന വേഗത്തില്‍ ഓടാന്‍ കഴിയില്ല. അട്ടിമറിശ്രമങ്ങളാണ് മറ്റൊന്ന്. കല്ലെറിഞ്ഞ് വന്ദേഭാരതിന്റെ ചില്ലുകള്‍ തകര്‍ക്കുന്ന നിരവധി കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പലരേയും ജാഗ്രതയോടെയുള്ള അന്വേഷണത്തില്‍ പിടികൂടുകയും ചെയ്തിരുന്നു.

വടക്കേയിന്ത്യയില്‍ ട്രെയിന്‍ പാളം തെറ്റിച്ച് അപകടമുണ്ടാക്കാനുള്ള ബോധപൂര്‍വ്വശ്രമങ്ങള്‍ ധാരാളമായി നടന്നുവരുന്നുണ്ട്. പാളങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കിടത്തിയിട്ടും കൂറ്റന്‍ കല്ലുകള്‍വെച്ചും ട്രെയിന്‍ പാളംതെറ്റിക്കാന്‍ നടത്തിയ പല ശ്രമങ്ങളും റെയില്‍വേ പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടിയാണ് കൊണ്ടിട്ടിരുന്നത്. ഒരു കൂട്ടിയെക്കൊണ്ട് മുതിര്‍ന്ന ഒരാള്‍ കല്ലുകള്‍ പാളത്തില്‍ നിരത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതും ട്രെയിനപകടം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. ഇതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്. ന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

ചില സന്ദര്‍ഭങ്ങളില്‍ ലോക്കോപൈലറ്റ് തന്നെ അവസരോചിതമായി  പാളത്തില്‍ തടസ്സങ്ങള്‍ കണ്ടെത്തി ട്രെയിന്‍ നിര്‍ത്തി ജീവന്‍ രക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില തീവ്രവാദി സംഘങ്ങള്‍ ട്രെയിനുകള്‍ പാളം തെറ്റിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണസേനകള്‍ കണ്ടെത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം

മോദി സര്‍ക്കാരിനെതിരെ അഴിമതി ഒന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയമാണെന്ന പ്രതീതി വരുത്തിതീര്‍ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് എന്‍ടിഎ എന്ന മത്സരപ്പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം, ഇന്ത്യന്‍ റെയില്‍വേ എന്നിവയ്‌ക്ക് പുറമെ, സുപ്രീംകോടതിയെയും അടിക്കടി പ്രതിപക്ഷം അവര്‍ക്ക് ചേരാത്ത വിധി വരുമ്പോള്‍ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു.

റെയില്‍വേ ട്രാക്ക് മാന്‍മാരെ അസംതൃപ്തരാക്കാന്‍ രാഹുല്‍ ഗാന്ധി

റെയില്‍വേ ട്രാക്കുകള്‍ നന്നാക്കാന്‍ പോകുന്ന ട്രാക്ക്മാന്‍മാര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില സംവാദങ്ങള്‍ വിവാദമായി മാറിയിരുന്നു. റെയില്‍വേ ട്രാക്കുകളിലെ പ്രശ്നം കണ്ടെത്താന്‍ ദിവസേന എട്ടു മുതല്‍ 10 കിലോമീറ്റര്‍ ദൂരം വരെ നടക്കുന്ന റെയില്‍വേ ട്രാക്ക്മാന്‍മാര്‍ 35 കിലോഗ്രാം ഭാരവും പേറിയാണ് നടക്കുന്നതെന്നും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പോരെന്നുമായിരുന്നു രാഹുല്‍ ഗാന്ധി അവരോട് പറഞ്ഞത്. റെയില്‍വേ ട്രാക്ക് മാന്‍മാര്‍ക്കിടയില്‍ അസംതൃപ്തി വിതയ്‌ക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. ഇവരെ ശ്രദ്ധയോടെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ട്രെയിന്‍ അട്ടിമറിനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഗൂഢാലോചനയുടെ ഭാഗമാണോ എന്നു പോലും സംശയിക്കപ്പെടുന്നു.

 

 

Tags: SevabharatiVandebharat#Trainderailmentconspiracy#trainderailment#coupattemtSevabharathi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

'പുലരി' വീട്ടില്‍  സേവാഭാരതിയുടെ ആശ്രയ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ ദീപം തെളിച്ച് തുടക്കം കുറിക്കുന്നു
Thiruvananthapuram

രജനിയുടെ അന്ത്യാഭിലാഷം സഫലമായി, പുലരി വീട് ഇനി ആശ്രയ കേന്ദ്രം; ഇരുപത്തിനാല് മണിക്കൂറും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം

Kerala

കേരളത്തിനുള്ള റെയില്‍വേയുടെ പുതുവത്സരസമ്മാനം ജനവരി 10 മുതല്‍ ഓടിത്തുടങ്ങും; 20 കോച്ചുകള്‍, 312 അധിക സീറ്റുകള്‍….

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സേവാഭാരതി പാലക്കാട് യൂണിറ്റ് പ്രസിഡന്റ് സി. അജിത്കുമാര്‍, അധ്യാപകന്‍ വി.കെ. രംഗസ്വാമിക്കു കൈമാറുന്നു
main

കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി; എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം…

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies