Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എന്നും വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍.. കരമനയുടെ സ്വന്തം കുഞ്ചപ്പ

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Nov 27, 2024, 11:27 am IST
inThiruvananthapuram
രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ
അഗ്രഹാരത്തെരുവില്‍

രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ അഗ്രഹാരത്തെരുവില്‍

തിരുവനന്തപുരം: കരമനയിലെ അഗ്രഹാരത്തെരുവുകളില്‍ വെളുപ്പിന് കാണുന്ന ഒരു കാഴ്ചയാണ് ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍ നടക്കുന്നത്. കരമന സ്വദേശിയായ എസ്.പദ്മനാഭ അയ്യരാണ് വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ കരമനയെ രാമമന്ത്ര മുഖരിതമാക്കുന്നത്. രണ്ട് സഹോദരന്മാരാണ് പദ്മനാഭ അയ്യര്‍ക്ക്. അവരുടെ കുട്ടികള്‍ വിളിക്കുന്നത് കേട്ട് നാട്ടുകാരും ചിറ്റപ്പന്‍ എന്നര്‍ത്ഥം വരുന്ന കുഞ്ചപ്പ എന്നാണ് അയ്യരെ വിളിക്കുന്നത്. അവിവാഹിതനായ പദ്മനാഭ അയ്യര്‍ ഒറ്റയ്‌ക്കാണ് താമസം. ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി കരമനയിലെ അഗ്രഹാരത്തെരുവുകള്‍ ഉറക്കമുണരുന്നത് പദ്മനാഭയ്യരുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ടുകൊണ്ടാണ്. കൊടും മഞ്ഞിനും പെരുമഴയ്‌ക്കും പോലും തടസ്സപ്പെടുത്താന്‍ കഴിയാത്ത സപര്യ. അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധു മരണപ്പെട്ട ദിവസം പോലും ജപം മുടക്കിയിട്ടില്ല. കരമനയെ സംസ്‌കൃത ഗ്രാമമാക്കുന്നതിന് വേണ്ടി വളരെയധികം പ്രയത്‌നിച്ച ആളാണ് അദ്ദേഹം. സംസ്‌കൃത പ്രചരണത്തിനു വേണ്ടിയാണ് ഹരേ രാമ മന്ത്ര ജപം ആരംഭിച്ചത്.

കരമനയിലെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം തന്നെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ഓരോ ദിവസവും ഓരോ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും ബോര്‍ഡില്‍ എഴുതുന്നതും പതിവാണ്. സംസ്‌കൃത പഠന കുതുകികളായ ധാരാളം പേര്‍ ദിവസവും അയ്യര്‍ കുറിച്ചിടുന്ന സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയെടുക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനം നിറയും. ആദ്യകാലത്ത് അദ്ദേഹം ഒറ്റയ്‌ക്കായിരുന്നു രാമമന്ത്ര ജപവുമായി അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. പിന്നീട് പലരും അദ്ദേഹത്തിനൊപ്പം കൂടി. കൂടെ ആരും ഇല്ലെങ്കിലും പദ്മനാഭ അയ്യര്‍ ജപം മുടക്കാറില്ല.

എല്ലാ ദിവസവും വെളുപ്പിന് കൃത്യം നാലരയ്‌ക്ക് തുടങ്ങുന്ന ഹരേ രാമ മന്ത്ര ജപയാത്ര അഞ്ചരയ്‌ക്ക് സമാപിക്കും. അത് കഴിഞ്ഞ് കാലടിയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ കളിക്കാന്‍ പോകും. 68 വയസ്സായ പദ്മനാഭ അയ്യര്‍ ദിവസവും ആറ് ഗെയിം ഷട്ടില്‍ കളിക്കും. അത് കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയിടും. തുടര്‍ന്ന് വീട്ടിലെത്തി ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ച ശേഷം സൈക്കിളില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും പബഌക് ലൈബ്രറിയിലും പോയിരുന്ന് പുസ്തകങ്ങള്‍ വായിക്കും. ഒരു വര്‍ഷം 250 ഓളം പുസ്തകങ്ങള്‍ അദ്ദേഹം വായിക്കും. യൂക്കോ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 42-ാം വയസ്സില്‍ സ്വയം വിരമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കൃത പ്രചരണവും രാമമന്ത്ര ജപവും ശീലമാക്കിയത്.

Tags: Padmanabha IyerTOP STORYDevotionalThiruvananthpuramKaramana Agraharam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

Samskriti

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

Samskriti

സാക്ഷാത്ക്കാരം

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.