Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എന്നും വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍.. കരമനയുടെ സ്വന്തം കുഞ്ചപ്പ

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Nov 27, 2024, 11:27 am IST
inThiruvananthapuram
രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ
അഗ്രഹാരത്തെരുവില്‍

രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ അഗ്രഹാരത്തെരുവില്‍

തിരുവനന്തപുരം: കരമനയിലെ അഗ്രഹാരത്തെരുവുകളില്‍ വെളുപ്പിന് കാണുന്ന ഒരു കാഴ്ചയാണ് ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍ നടക്കുന്നത്. കരമന സ്വദേശിയായ എസ്.പദ്മനാഭ അയ്യരാണ് വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ കരമനയെ രാമമന്ത്ര മുഖരിതമാക്കുന്നത്. രണ്ട് സഹോദരന്മാരാണ് പദ്മനാഭ അയ്യര്‍ക്ക്. അവരുടെ കുട്ടികള്‍ വിളിക്കുന്നത് കേട്ട് നാട്ടുകാരും ചിറ്റപ്പന്‍ എന്നര്‍ത്ഥം വരുന്ന കുഞ്ചപ്പ എന്നാണ് അയ്യരെ വിളിക്കുന്നത്. അവിവാഹിതനായ പദ്മനാഭ അയ്യര്‍ ഒറ്റയ്‌ക്കാണ് താമസം. ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി കരമനയിലെ അഗ്രഹാരത്തെരുവുകള്‍ ഉറക്കമുണരുന്നത് പദ്മനാഭയ്യരുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ടുകൊണ്ടാണ്. കൊടും മഞ്ഞിനും പെരുമഴയ്‌ക്കും പോലും തടസ്സപ്പെടുത്താന്‍ കഴിയാത്ത സപര്യ. അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധു മരണപ്പെട്ട ദിവസം പോലും ജപം മുടക്കിയിട്ടില്ല. കരമനയെ സംസ്‌കൃത ഗ്രാമമാക്കുന്നതിന് വേണ്ടി വളരെയധികം പ്രയത്‌നിച്ച ആളാണ് അദ്ദേഹം. സംസ്‌കൃത പ്രചരണത്തിനു വേണ്ടിയാണ് ഹരേ രാമ മന്ത്ര ജപം ആരംഭിച്ചത്.

കരമനയിലെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം തന്നെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ഓരോ ദിവസവും ഓരോ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും ബോര്‍ഡില്‍ എഴുതുന്നതും പതിവാണ്. സംസ്‌കൃത പഠന കുതുകികളായ ധാരാളം പേര്‍ ദിവസവും അയ്യര്‍ കുറിച്ചിടുന്ന സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയെടുക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനം നിറയും. ആദ്യകാലത്ത് അദ്ദേഹം ഒറ്റയ്‌ക്കായിരുന്നു രാമമന്ത്ര ജപവുമായി അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. പിന്നീട് പലരും അദ്ദേഹത്തിനൊപ്പം കൂടി. കൂടെ ആരും ഇല്ലെങ്കിലും പദ്മനാഭ അയ്യര്‍ ജപം മുടക്കാറില്ല.

എല്ലാ ദിവസവും വെളുപ്പിന് കൃത്യം നാലരയ്‌ക്ക് തുടങ്ങുന്ന ഹരേ രാമ മന്ത്ര ജപയാത്ര അഞ്ചരയ്‌ക്ക് സമാപിക്കും. അത് കഴിഞ്ഞ് കാലടിയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ കളിക്കാന്‍ പോകും. 68 വയസ്സായ പദ്മനാഭ അയ്യര്‍ ദിവസവും ആറ് ഗെയിം ഷട്ടില്‍ കളിക്കും. അത് കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയിടും. തുടര്‍ന്ന് വീട്ടിലെത്തി ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ച ശേഷം സൈക്കിളില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും പബഌക് ലൈബ്രറിയിലും പോയിരുന്ന് പുസ്തകങ്ങള്‍ വായിക്കും. ഒരു വര്‍ഷം 250 ഓളം പുസ്തകങ്ങള്‍ അദ്ദേഹം വായിക്കും. യൂക്കോ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 42-ാം വയസ്സില്‍ സ്വയം വിരമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കൃത പ്രചരണവും രാമമന്ത്ര ജപവും ശീലമാക്കിയത്.

Tags: Karamana AgraharamPadmanabha IyerTOP STORYDevotionalThiruvananthpuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Varadyam

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.