Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദ്രാവിഡപ്പാര്‍ട്ടികള്‍ക്ക് എളുപ്പം തളയ്‌ക്കാനാവില്ല തീയിലൂടെ നടക്കുന്ന ഈ കസ്തൂരിയെ

ഇന്ന് തമിഴ്നാട്ടില്‍ ഡിഎംകെ യ്‌ക്ക് എതിരെ ശബ്ദിക്കുന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായ നടി കസ്തൂരിയെ വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടച്ചെങ്കിലും കര്‍ശനമായ ഉപാധികളോടെ നടി കസ്തൂരി ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തുവന്നിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Nov 24, 2024, 03:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ന് തമിഴ്നാട്ടില്‍ ഡിഎംകെ യ്‌ക്ക് എതിരെ ശബ്ദിക്കുന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായ നടി കസ്തൂരിയെ വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടച്ചെങ്കിലും കര്‍ശനമായ ഉപാധികളോടെ നടി കസ്തൂരി ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തുവന്നിരിക്കുകയാണ്. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ പൊലീസിനെ ഉപയോഗിച്ച്, അതല്ലെങ്കില്‍ ഗുണ്ടകളെ ഉപയോഗിച്ച് ശക്തമായി അടിച്ചമര്‍ത്തുന്ന രീതിയാണ് ഡിഎംകെയുടേത്.

ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുട്യൂബര്‍മാരായ സാവുക്കു ശങ്കര്‍, സട്ടൈ ദുരൈമുരുഗന്‍ തുടങ്ങിയവര്‍ക്കെല്ലാം ജയിലായിരുന്നു ഡിഎംകെ നല്‍കിയത്. തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് നടി കസ്തൂരിക്കെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി കസ്തൂരിയുടെ വിവാദപ്രസംഗം. ഈ പ്രസംഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയും കസ്തൂരി ആഞ്ഞടിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാതിരിക്കുന്നത് എന്നാണ് കസ്തൂരിയുടെ ചോദ്യം. പകരം ഡിഎംകെക്കാര്‍ തങ്ങള്‍ ദ്രവീഡിയന്മാരാണെന്നാണ് അവകാശപ്പെടുന്നത്. സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാന്‍ ഡിഎംകെയ്‌ക്ക് കഴിയാത്തതിനാലാണ് ഇതെന്നും കസ്തൂരി വിമര്‍ശിക്കുന്നു. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും നേരത്തെ തമിഴ്നാട്ടില്‍ ഉള്ളവരാണെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു.പൊതുവേ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ ധീരമായി പറയുന്ന നടിയാണ് കസ്തൂരി.

കസ്തൂരിയെ അറസ്റ്റ് ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമാണ്. തെലുങ്കരെ അപമാനിച്ചു എന്നായിരുന്നു ഇവരുടെ പരാതി.

പ്രസംഗത്തിലെ വാക്കുകള്‍ സമൂഹത്തെ ഭിന്നിക്കാനുള്ളതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ പോയ കസ്തൂരിയ്‌ക്ക മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതും പിന്നീട് ശനിയാഴ്ച അവരെ ഹൈദരാബാദില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതും. പക്ഷെ താന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് തെലുങ്കരെ അല്ലെന്നും ദ്രാവിഡര്‍ എന്ന് അവകാശപ്പെടുന്ന ബ്രാഹ്മണവിരോധികളായ ഡിഎംകെ നേതാക്കളെയാമെന്നാണ് കസ്തൂരി നല്‍കുന്ന വിശദീകരണം. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും തമിഴര്‍ ആണെന്നുമാണ് കസ്തൂരി വാദിക്കുന്നത്. വ്യാജമായ ഒരു തമിഴ് സ്വത്വബോധം അവതരിപ്പിക്കുക മാത്രമാണ് ഡിഎംകെ ചെയ്യുന്നതെന്നും അവര്‍ പുറത്തുനിന്നും വന്നവരാണെന്നുമാണ് കസ്തൂരിയുടെ വാദം.

എന്തായാലും തീയിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്ന കസ്തൂരി ഭാവിയിലും ഡിഎംകെയ്‌ക്ക് തലവേദനയാകും എന്നുറപ്പാണ്. ഇതിന് കസ്തൂരിയുടെ സമൂഹമാധ്യമപേജിലൂടെ ഒന്ന് നടന്നാല്‍ മതി. തമിഴ്നാട്ടിലെ ഓരോ പ്രശ്നങ്ങളോടും അവര്‍ തീക്ഷണതയോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

ഇങ്ങിനെയൊക്കെ വിവാദപ്രസംഗം നടത്താന്‍ കസ്തൂരിയ്‌ക്ക് ധൈര്യം പകര്‍ന്നത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്താണ്. അര്‍ജുന്‍ സമ്പത്ത് തീപ്പൊരി പ്രാസംഗികനും ഉറച്ച ഹൈന്ദവ നിലപാടുകളും ഉള്ള നേതാവാണ്. 1980കളില്‍ ആര്‍എസ് എസ് പ്രചാരകനായിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു ഹൈന്ദവ അവകാശങ്ങളാണ് പാര്‍ട്ടിയുടെ മുഖ്യ അജണ്ട. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിരവധി പൊലീസ് കേസുകളുള്ള നേതാവാണ് അര്‍ജുന്‍ സമ്പത്ത്. ഹിന്ദു വിരുദ്ധപ്രസംഗം നടത്തി, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വിത്തുവിതച്ച തിരുവള്ളുവരുടെ പ്രതിമ കാവി ഷാളില്‍ പൊതിഞ്ഞ് വിവാദമുണ്ടാക്കിയ നേതാവും കൂടിയാണ്.

ദ്രാവിഡ രാഷ്‌ട്രീയത്തിന് തമിഴ്നാട്ടില്‍ അറുതി വരുത്താന്‍ സമയമായി എന്ന് വിളിച്ചുപറയുന്ന പാര്‍ട്ടിയാണ് ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും. തീവ്രമായ ഹിന്ദു നിലപാടുകളുടെ പേരിലാണ് നടി കസ്തൂരി അറസ്റ്റ് ചെയ്യപ്പെട്ടത്.

ശ്രീലങ്കയ്‌ക്ക് സ്വന്തമായ കച്ചൈത്തീവില്‍ അതിക്രമിച്ചു കയറി സമരം ചെയ്തിട്ടുള്ളവരാണ് ഹിന്ദു മക്കള്‍ കക്ഷി. അതുപോലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ് ടിയെ വിമര്‍ശിച്ചതിന് നടന്‍ വിജയിന്റെ സിനിമയ്‌ക്കെതിരെ തിയറ്ററുകള്‍ക്ക് മുന്‍പില്‍ സമരം ചെയ്യുകയും സ്ക്രീനുകള്‍ വലിച്ചുകീറുകയും വരെ ചെയ്തിട്ടുണ്ട് അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍.

 

Tags: Brahminskasthuri#ActorKasthuriDMK
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭയിലേക്ക് ചുവട് വയ്‌ക്കാനൊരുങ്ങി കമല്‍ ഹാസന്‍ : വഴിയൊരുക്കിയത് മക്കള്‍ നീതി മയ്യം

ആകാശ് ഭാസ്കരന്‍ (ഇടത്ത്)
India

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

India

ബിജെപി-എഐഎഡിഎംകെ സഖ്യത്തില്‍ നടുങ്ങി സ്റ്റാലിനും ഡിഎംകെയും; എഐഎഡിഎംകെയെ വിമര്‍ശിച്ച് കനിമൊഴിയും സ്റ്റാലിനും

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ (വലത്ത്)
India

ആരാണ് ബിജെപിയുടെ തമിഴ്നാട്ടിലെ പുതിയ അധ്യക്ഷനാകുന്ന നൈനാര്‍ നാഗേന്ദ്രന്‍? അണ്ണാമലൈയ്‌ക്ക് പകരമാവുമോ നൈനാര്‍ നാഗേന്ദ്രന്‍?

India

“കുറഞ്ഞപക്ഷം നിങ്ങളുടെ പേരെങ്കിലും തമിഴിൽ ഒപ്പിടൂ”: തമിഴ്ഭാഷയെ നെഞ്ചിലേറ്റിയെന്ന് അവകാശപ്പെടുന്ന സ്റ്റാലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies