Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദ്രാവിഡപ്പാര്‍ട്ടികള്‍ക്ക് എളുപ്പം തളയ്‌ക്കാനാവില്ല തീയിലൂടെ നടക്കുന്ന ഈ കസ്തൂരിയെ

ഇന്ന് തമിഴ്നാട്ടില്‍ ഡിഎംകെ യ്‌ക്ക് എതിരെ ശബ്ദിക്കുന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായ നടി കസ്തൂരിയെ വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടച്ചെങ്കിലും കര്‍ശനമായ ഉപാധികളോടെ നടി കസ്തൂരി ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തുവന്നിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Nov 24, 2024, 03:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ന് തമിഴ്നാട്ടില്‍ ഡിഎംകെ യ്‌ക്ക് എതിരെ ശബ്ദിക്കുന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായ നടി കസ്തൂരിയെ വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടച്ചെങ്കിലും കര്‍ശനമായ ഉപാധികളോടെ നടി കസ്തൂരി ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തുവന്നിരിക്കുകയാണ്. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ പൊലീസിനെ ഉപയോഗിച്ച്, അതല്ലെങ്കില്‍ ഗുണ്ടകളെ ഉപയോഗിച്ച് ശക്തമായി അടിച്ചമര്‍ത്തുന്ന രീതിയാണ് ഡിഎംകെയുടേത്.

ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുട്യൂബര്‍മാരായ സാവുക്കു ശങ്കര്‍, സട്ടൈ ദുരൈമുരുഗന്‍ തുടങ്ങിയവര്‍ക്കെല്ലാം ജയിലായിരുന്നു ഡിഎംകെ നല്‍കിയത്. തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് നടി കസ്തൂരിക്കെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി കസ്തൂരിയുടെ വിവാദപ്രസംഗം. ഈ പ്രസംഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയും കസ്തൂരി ആഞ്ഞടിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാതിരിക്കുന്നത് എന്നാണ് കസ്തൂരിയുടെ ചോദ്യം. പകരം ഡിഎംകെക്കാര്‍ തങ്ങള്‍ ദ്രവീഡിയന്മാരാണെന്നാണ് അവകാശപ്പെടുന്നത്. സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാന്‍ ഡിഎംകെയ്‌ക്ക് കഴിയാത്തതിനാലാണ് ഇതെന്നും കസ്തൂരി വിമര്‍ശിക്കുന്നു. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും നേരത്തെ തമിഴ്നാട്ടില്‍ ഉള്ളവരാണെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു.പൊതുവേ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ ധീരമായി പറയുന്ന നടിയാണ് കസ്തൂരി.

കസ്തൂരിയെ അറസ്റ്റ് ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമാണ്. തെലുങ്കരെ അപമാനിച്ചു എന്നായിരുന്നു ഇവരുടെ പരാതി.

പ്രസംഗത്തിലെ വാക്കുകള്‍ സമൂഹത്തെ ഭിന്നിക്കാനുള്ളതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ പോയ കസ്തൂരിയ്‌ക്ക മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതും പിന്നീട് ശനിയാഴ്ച അവരെ ഹൈദരാബാദില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതും. പക്ഷെ താന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് തെലുങ്കരെ അല്ലെന്നും ദ്രാവിഡര്‍ എന്ന് അവകാശപ്പെടുന്ന ബ്രാഹ്മണവിരോധികളായ ഡിഎംകെ നേതാക്കളെയാമെന്നാണ് കസ്തൂരി നല്‍കുന്ന വിശദീകരണം. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും തമിഴര്‍ ആണെന്നുമാണ് കസ്തൂരി വാദിക്കുന്നത്. വ്യാജമായ ഒരു തമിഴ് സ്വത്വബോധം അവതരിപ്പിക്കുക മാത്രമാണ് ഡിഎംകെ ചെയ്യുന്നതെന്നും അവര്‍ പുറത്തുനിന്നും വന്നവരാണെന്നുമാണ് കസ്തൂരിയുടെ വാദം.

എന്തായാലും തീയിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്ന കസ്തൂരി ഭാവിയിലും ഡിഎംകെയ്‌ക്ക് തലവേദനയാകും എന്നുറപ്പാണ്. ഇതിന് കസ്തൂരിയുടെ സമൂഹമാധ്യമപേജിലൂടെ ഒന്ന് നടന്നാല്‍ മതി. തമിഴ്നാട്ടിലെ ഓരോ പ്രശ്നങ്ങളോടും അവര്‍ തീക്ഷണതയോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

ഇങ്ങിനെയൊക്കെ വിവാദപ്രസംഗം നടത്താന്‍ കസ്തൂരിയ്‌ക്ക് ധൈര്യം പകര്‍ന്നത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്താണ്. അര്‍ജുന്‍ സമ്പത്ത് തീപ്പൊരി പ്രാസംഗികനും ഉറച്ച ഹൈന്ദവ നിലപാടുകളും ഉള്ള നേതാവാണ്. 1980കളില്‍ ആര്‍എസ് എസ് പ്രചാരകനായിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു ഹൈന്ദവ അവകാശങ്ങളാണ് പാര്‍ട്ടിയുടെ മുഖ്യ അജണ്ട. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിരവധി പൊലീസ് കേസുകളുള്ള നേതാവാണ് അര്‍ജുന്‍ സമ്പത്ത്. ഹിന്ദു വിരുദ്ധപ്രസംഗം നടത്തി, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വിത്തുവിതച്ച തിരുവള്ളുവരുടെ പ്രതിമ കാവി ഷാളില്‍ പൊതിഞ്ഞ് വിവാദമുണ്ടാക്കിയ നേതാവും കൂടിയാണ്.

ദ്രാവിഡ രാഷ്‌ട്രീയത്തിന് തമിഴ്നാട്ടില്‍ അറുതി വരുത്താന്‍ സമയമായി എന്ന് വിളിച്ചുപറയുന്ന പാര്‍ട്ടിയാണ് ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും. തീവ്രമായ ഹിന്ദു നിലപാടുകളുടെ പേരിലാണ് നടി കസ്തൂരി അറസ്റ്റ് ചെയ്യപ്പെട്ടത്.

ശ്രീലങ്കയ്‌ക്ക് സ്വന്തമായ കച്ചൈത്തീവില്‍ അതിക്രമിച്ചു കയറി സമരം ചെയ്തിട്ടുള്ളവരാണ് ഹിന്ദു മക്കള്‍ കക്ഷി. അതുപോലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ് ടിയെ വിമര്‍ശിച്ചതിന് നടന്‍ വിജയിന്റെ സിനിമയ്‌ക്കെതിരെ തിയറ്ററുകള്‍ക്ക് മുന്‍പില്‍ സമരം ചെയ്യുകയും സ്ക്രീനുകള്‍ വലിച്ചുകീറുകയും വരെ ചെയ്തിട്ടുണ്ട് അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍.

 

Tags: DMKBrahminskasthuri#ActorKasthuri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)
India

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

India

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

India

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി
India

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു… കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

പുതിയ വാര്‍ത്തകള്‍

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies