Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനം ഇന്ന്

സി.പി. മധുസൂദനന്‍ by സി.പി. മധുസൂദനന്‍
Nov 23, 2024, 07:01 am IST
in Samskriti

അവതാര പുരുഷനായ ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനമാണ് നവംബര്‍ 23. ധര്‍മത്തില്‍ നിന്ന് വ്യതിചലിച്ച് അധര്‍മം സമൂഹത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി പ്രപഞ്ചശക്തി അവതാരമെടുക്കുന്നു. നേരായ മാര്‍ഗത്തിലേക്കുള്ള ഭദ്രദീപം കാണിച്ചു തരുന്നു. അവതാരവാണി അനുസരിച്ചു ജീവിച്ചാല്‍ ശാന്തിയും സമാധാനവും സന്തോഷവും അനുഭവിക്കാം.

ഭഗവാന്‍ ഒരിക്കല്‍ അരുളി, ”ധര്‍മ്മമാണ് ജീവിതത്തിന്റെ പ്രാഥമിക നീതിവാക്യം. എന്താണ് ധര്‍മ്മം? ‘ധാരയതി ഇതി ധര്‍മഃ’ എന്ന് വേദം. ധര്‍മമാണ് എല്ലാത്തിനേയും താങ്ങി നിര്‍ത്തുന്നത്.

എന്താണ് മനുഷ്യ ധര്‍മം? സദാചാരത്തിലും സത്യനിഷ്ഠയിലും അധിഷ്ഠിതമായ ത്യാഗജീവിതമാണ് മനുഷ്യന്റെ ധര്‍മം. ത്രികരണശുദ്ധിയോടു കൂടി വേണം ധര്‍മാനുഷ്ഠാനം. ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുടെ ഐക്യമാണ് മര്‍മ്മ പ്രധാനം. ഇവയുടെ അനൈക്യമാണ് ധര്‍മച്യുതിക്കു മൂലകാരണം. അതിന്റെ ഫലമായി രാഷ്‌ട്രത്തിന്റെ ശ്രേയസ്സും സമൃദ്ധിയും നശിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷിതത്വം അത്യപൂര്‍വ്വമായി. സദാചാരവും സത്യനിഷ്ഠയും അപ്രത്യക്ഷമാകുന്നു. ധനാഗമ തൃഷ്ണക്കുള്ള ഭ്രാന്തമായ അലച്ചിലില്‍ മൂല്യങ്ങളെല്ലാം വിസ്മൃതമാകുന്നു.

ഈ ദുരവസ്ഥക്ക് ഒരു മാറ്റത്തിന്റെ പ്രത്യാശ കാണുന്നത് യുവതലമുറയിലാണ്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍, പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യമായി പഠിപ്പിക്കുന്നു, ആ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഭഗവാന്‍ പറയുന്നു, ”വിദ്യാര്‍ത്ഥികള്‍ സത്യനിഷ്ഠയോടെ ധര്‍മം പുലര്‍ത്തി രാഷ്‌ട്രത്തെ സേവിക്കണം. എങ്കില്‍ മാത്രമേ രാഷ്‌ട്രത്തിന്റെ മഹത്വവും, യശസും, പ്രാചീന ഭാരതീയ സംസ്‌കാരവും വീണ്ടെടുക്കാനാകൂ.”

അതിനെല്ലാം അടിസ്ഥാനമായിരിക്കുന്നത് ഈശ്വരനിലുള്ള ഭക്തിയാണ്. ഭക്തിയില്ലാതെ ഒന്നും നേടാനാകില്ല. ഈശ്വരീയശക്തിക്കു മാത്രമേ ലോകത്തെ രക്ഷിക്കാനാകൂ. അതിനാല്‍ എല്ലായ്‌പോഴും ലോകക്ഷേമത്തിനായി ഈശ്വര പ്രാര്‍ത്ഥനയോടെ സ്വധര്‍മമനുഷ്ഠിക്കുക. ”യോഗക്ഷേമം വഹാമ്യഹം”-ഗീതയും ഓര്‍മിപ്പിക്കുന്നു.

കോലാഹലങ്ങളില്‍ നിന്നും അവ്യവസ്ഥകളില്‍ നിന്നും രാഷ്‌ട്രത്തെ രക്ഷിക്കാന്‍ ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമേ സാധിക്കൂ. ഭാവികാലത്തെ ശാന്തിയും സമാധാനവും പുരോഗതിയും വിദ്യാര്‍ത്ഥികളുടെ കഴിവുകളേയും പരിശ്രമങ്ങളേയും ആശ്രയിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങളായി ആദ്ധ്യാത്മിക മഹിമയിലൂടെ കീര്‍ത്തി നേടിയ രാഷ്‌ട്രത്തിന്റെ ഇന്നത്തെ അധോഗതിയില്‍ നിന്ന് ശാന്തിയും സമാധാനവും സുരക്ഷിതത്വവും പുനരുദ്ധരിക്കപ്പെടേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്.

പ്രഹ്ലാദ കുമാരന്റെ ജീവിതം മാതൃകയാക്കണം. കൊടിയ പീഡനങ്ങള്‍ ഹിരണ്യകശിപുവില്‍ നിന്ന് നേരിട്ടപ്പോഴും ‘ദേഹ’ത്തെപ്പറ്റി ഒരു പരിഗണനയുമില്ലാതെ. പ്രഹ്ലാദന്‍ ”ദേഹി”യെപ്പറ്റി മാത്രമാണ് ധ്യാനിച്ചിരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍മച്യുതിയില്‍പ്പെടാതെ സത്യ ധര്‍മാദികളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണം. യൗവ്വനാവസ്ഥയിലാണ് എല്ലാ കഴിവുകളും വൈഭവങ്ങളും വളര്‍ത്തിയെടുക്കേണ്ടത്. അതിന് ഈശ്വരഭജനം വേണം. ഹൃദയം ദിവ്യപ്രേമത്താല്‍ പൂരിതമാക്കണം. ആദ്ധ്യാത്മികതയെ കലാശാലാ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കണം. ഒരു പക്ഷിക്കും ഒരു ചിറകു കൊണ്ടു മാത്രം പറക്കാനാവില്ല. രണ്ടു ചിറകുകളും വേണം. അതുപോലെ മനുഷ്യന് ലൗകികകാര്യങ്ങള്‍ക്കായി ഭൗതിക ജ്ഞാനവും ആത്മീയശ്രേയസിനു ബ്രഹ്മവിദ്യയും ആവശ്യമാണ്. ഈശ്വരശക്തിക്കു മാത്രമേ വ്യക്തിയേയും, സമൂഹത്തേയും, രാഷ്‌ട്രത്തേയും സംരക്ഷിക്കാനാകൂ. ആ ദിവ്യശക്തിയെ അന്വേഷിക്കുക, അറിയുക, അനുഭവിക്കുക. അത് നിങ്ങളില്‍ തന്നെ അന്തര്‍ഹിതമാണ്.

അതുകൊണ്ട് വേദാന്ത ഗ്രന്ഥങ്ങള്‍ പ്രഖ്യാപിച്ചു. ”എല്ലാ ജീവജാലങ്ങളിലും കുടി കൊള്ളുന്നത് ഒരേ ചൈതന്യമാണ്.” വിദ്യാര്‍ത്ഥികള്‍ ജീവിതം ഈശ്വരാര്‍പ്പണമാക്കുകയും ധര്‍മത്തിന്റെ പാത പിന്‍തുടരുകയും ചെയ്താല്‍ ജീവിതം പാവനമാക്കാനും ശാന്തി, സന്തുഷ്ടി, സമൃദ്ധി എന്നിവ നേടാനുമാകും.

ഭാരതത്തിലെ മഹാന്മാരായ ഭരണാധികാരികളായിരുന്ന ജനകനും, ശിവജിയും ഒക്കെ. അവര്‍ തങ്ങളെ തന്നെ യാജ്ഞവല്‍ക്യ മുനിയിലും സമര്‍ത്ഥരാമദാസിലും മറ്റും സ്വയം സമര്‍പ്പിച്ചു. അവര്‍ എല്ലാ ഭൗതിക സമ്പത്തിനേക്കാളും ആദരവു കല്പിച്ചിരുന്നത് ആത്മീയ സമ്പത്തിനായിരുന്നു. ഈശ്വരാര്‍പ്പണത്തേക്കാള്‍ അധികാരത്തിനും പദവിക്കും ധനത്തിനും
ഭൗതിക സുഖഭോഗങ്ങള്‍ക്കും മൂല്യം കല്പിച്ചിരുന്ന കൗരവരെപ്പോലുള്ള മനുഷ്യരുടെ ജീവിതം ദുരിതപൂര്‍ണ്ണമായ പരിസമാപ്തിയിലാണെത്തിയത്.

ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട്; എല്ലാ ധര്‍മങ്ങളും ത്യജിച്ചിട്ട് വിഭുവില്‍ ശരണാഗതി അടയാന്‍ ആവശ്യപ്പെടുന്നു. ”സര്‍വ്വ ധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ.” അവതാരങ്ങളുടെ ഭൂമിയായ ഭാരതത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുക. എല്ലാ അവതാരങ്ങളും ഈ പുണ്യഭൂമിയിലാണ് അവതരിച്ചത്. അവതാരവാണികള്‍ അനുസരിച്ച് ജീവിതം നയിച്ച് ഈശ്വര സാക്ഷാത്കാരം നേടുക!.

Tags: DevotionalSri Sathya Sai Baba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.