Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അര്‍ഷദീപ് തുടങ്ങിവച്ചു: ദക്ഷിണാഫ്രിക്ക തവിടുപൊടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 05:07 am IST
in News
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

ജോഹന്നാസ്ബര്‍ഗ്: നാലാം ട്വന്റി20യിയല്‍ ദക്ഷിണാഫ്രിക്ക ഭാരതത്തിനോട് വഴങ്ങിയത് അവരുടെ ഏറ്റവും വലിയ ട്വന്റി20 തോല്‍വി. മത്സരം 135 റണ്‍സിന് ജയിച്ച ഭാരതം 3-1ന് പരമ്പര സ്വന്തമാക്കി. ബാറ്റിങ്ങില്‍ സഞ്ജു സാംസണും തിലക് വര്‍മയും സെഞ്ച്വറിയുമായി കസറിയപ്പോള്‍ ബൗളിങ്ങില്‍ പന്തെടുത്ത എല്ലാവരും വിക്കറ്റുവീഴ്‌ത്തി വിജയത്തില്‍ പങ്കാളികളായി.

സ്‌കോര്‍: ഭാരതം- 283/1; ദക്ഷിണാഫ്രിക്ക- 148(18.2 ഓവറില്‍ എല്ലാവരും പുറത്ത്)

ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ ഭാരതം വച്ച 284 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആതിഥേയര്‍ക്ക് ഭാരത പേസര്‍ അര്‍ഷദീപ് സിങ് ആദ്യമേ ആഘാതമേല്‍പ്പിച്ചു. കളി തുടങ്ങി മൂന്നാം പന്തില്‍ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ(പൂജ്യം) ബൗള്‍ഡാക്കി തിരിച്ചയച്ചു. അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണര്‍ റിക്കെല്‍ട്ടോണിനെ(ഒന്ന്) ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. അര്‍ഷദീപിന്റെ രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രവും(എട്ട്) പുറത്തായി. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹെന്റിച്ച് ക്ലാസ്സന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. റിവ്യൂവിന് അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടക്കത്തിലേ അര്‍ഷദീപ് മൂന്ന് വിക്കറ്റ് പ്രകടനവുമായി മിന്നിയപ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ.

പിന്നീട് ട്രിസ്റ്റാന്‍ സ്റ്റബ്‌സും(43) ഡേവിഡ് മില്ലറും(36) ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് സ്പിന്നര്‍മാര്‍ തടയിട്ടു. 12-ാം ഓവറിന്റെ അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി മില്ലറെ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ സ്റ്റബ്‌സിനെ വീഴ്‌ത്തി രവി ബിഷ്‌നോയി ഭാരതത്തിന്റെ പിടി മുറുക്കി. പിന്നീട് മറ്റ് ബാറ്റര്‍മാരെ കൂട്ടുപിടിച്ച് മാര്‍കോ ജാന്‍സെന്‍(പുറത്താകാതെ 29) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോട്ടല്‍ സ്‌കോര്‍ 100 പിന്നിട്ട ഉടനെ ആന്‍ഡില്‍ സിമെലെയ്‌നെ(രണ്ട്) പുറത്താക്കി വരുണ്‍ രണ്ടാം വിക്കറ്റ് ആഘോഷിച്ചു. ജെറാള്‍ഡ് കൊയെറ്റ്‌സീ(12)യെയും കേശവ് മഹാരാജിനെ(ആറ്)യും അക്ഷര്‍ പട്ടേല്‍ പുറത്താക്കി. 18.2 ഓവറില്‍ നില്‍ക്കെ ലൂതോ സിപമാലയെ(മൂന്ന്) പുറത്താക്കി രമണ്‍ദീപ് സിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി.

ട്വന്റി20യില്‍ ഭാരതം സ്വന്തമാക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിനെതിരെയും(168 റണ്‍സ്) 2018ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെയും(143) നേടിയതാണ് ഇതിലും വലിയ വിജയങ്ങള്‍. ഭാരതത്തിന് പരമ്പര ഉറപ്പിച്ച മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ തുടരെ സെഞ്ച്വറി നേടിയ തിലക് വര്‍മ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Tags: Twenty 20 CricketIndia vs South AfricaArshadeepIndian Cricket Team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്രപ്രധാനെതിരെ ഓൺലൈൻ കാമ്പെയ്നുമായി കോക്രോച്ച് ജനതാ പാർട്ടി ; അരങ്ങൊരുങ്ങുന്നത് ജെൻസി കലാപത്തിനോ ? വിദേശസഹായമുണ്ടെന്നും സംശയം

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.