Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അര്‍ഷദീപ് തുടങ്ങിവച്ചു: ദക്ഷിണാഫ്രിക്ക തവിടുപൊടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 05:07 am IST
inNews
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

ജോഹന്നാസ്ബര്‍ഗ്: നാലാം ട്വന്റി20യിയല്‍ ദക്ഷിണാഫ്രിക്ക ഭാരതത്തിനോട് വഴങ്ങിയത് അവരുടെ ഏറ്റവും വലിയ ട്വന്റി20 തോല്‍വി. മത്സരം 135 റണ്‍സിന് ജയിച്ച ഭാരതം 3-1ന് പരമ്പര സ്വന്തമാക്കി. ബാറ്റിങ്ങില്‍ സഞ്ജു സാംസണും തിലക് വര്‍മയും സെഞ്ച്വറിയുമായി കസറിയപ്പോള്‍ ബൗളിങ്ങില്‍ പന്തെടുത്ത എല്ലാവരും വിക്കറ്റുവീഴ്‌ത്തി വിജയത്തില്‍ പങ്കാളികളായി.

സ്‌കോര്‍: ഭാരതം- 283/1; ദക്ഷിണാഫ്രിക്ക- 148(18.2 ഓവറില്‍ എല്ലാവരും പുറത്ത്)

ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ ഭാരതം വച്ച 284 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആതിഥേയര്‍ക്ക് ഭാരത പേസര്‍ അര്‍ഷദീപ് സിങ് ആദ്യമേ ആഘാതമേല്‍പ്പിച്ചു. കളി തുടങ്ങി മൂന്നാം പന്തില്‍ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ(പൂജ്യം) ബൗള്‍ഡാക്കി തിരിച്ചയച്ചു. അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണര്‍ റിക്കെല്‍ട്ടോണിനെ(ഒന്ന്) ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. അര്‍ഷദീപിന്റെ രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രവും(എട്ട്) പുറത്തായി. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹെന്റിച്ച് ക്ലാസ്സന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. റിവ്യൂവിന് അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടക്കത്തിലേ അര്‍ഷദീപ് മൂന്ന് വിക്കറ്റ് പ്രകടനവുമായി മിന്നിയപ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ.

പിന്നീട് ട്രിസ്റ്റാന്‍ സ്റ്റബ്‌സും(43) ഡേവിഡ് മില്ലറും(36) ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് സ്പിന്നര്‍മാര്‍ തടയിട്ടു. 12-ാം ഓവറിന്റെ അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി മില്ലറെ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ സ്റ്റബ്‌സിനെ വീഴ്‌ത്തി രവി ബിഷ്‌നോയി ഭാരതത്തിന്റെ പിടി മുറുക്കി. പിന്നീട് മറ്റ് ബാറ്റര്‍മാരെ കൂട്ടുപിടിച്ച് മാര്‍കോ ജാന്‍സെന്‍(പുറത്താകാതെ 29) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോട്ടല്‍ സ്‌കോര്‍ 100 പിന്നിട്ട ഉടനെ ആന്‍ഡില്‍ സിമെലെയ്‌നെ(രണ്ട്) പുറത്താക്കി വരുണ്‍ രണ്ടാം വിക്കറ്റ് ആഘോഷിച്ചു. ജെറാള്‍ഡ് കൊയെറ്റ്‌സീ(12)യെയും കേശവ് മഹാരാജിനെ(ആറ്)യും അക്ഷര്‍ പട്ടേല്‍ പുറത്താക്കി. 18.2 ഓവറില്‍ നില്‍ക്കെ ലൂതോ സിപമാലയെ(മൂന്ന്) പുറത്താക്കി രമണ്‍ദീപ് സിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി.

ട്വന്റി20യില്‍ ഭാരതം സ്വന്തമാക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിനെതിരെയും(168 റണ്‍സ്) 2018ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെയും(143) നേടിയതാണ് ഇതിലും വലിയ വിജയങ്ങള്‍. ഭാരതത്തിന് പരമ്പര ഉറപ്പിച്ച മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ തുടരെ സെഞ്ച്വറി നേടിയ തിലക് വര്‍മ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Tags: Indian Cricket TeamTwenty 20 CricketIndia vs South AfricaArshadeep
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

Cricket

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.