Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൂരല്‍മലയില്‍ ചിതറിയവര്‍ ഒത്തുചേര്‍ന്നു; അകം വിതുമ്പിയും അവര്‍ ചിരിച്ചു

എം.എസ്. ജെയ്‌സണ്‍ by എം.എസ്. ജെയ്‌സണ്‍
Nov 14, 2024, 09:21 am IST
in Kerala
ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ മേപ്പാടി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് കുശലം പറയുന്നു

ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ മേപ്പാടി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് കുശലം പറയുന്നു

FacebookTwitterWhatsAppTelegramLinkedinEmail

മേപ്പാടി: മല പൊട്ടിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ ചിതറിപ്പോയ നാട് തെരഞ്ഞെടുപ്പ് വിധിനാളില്‍ ഒത്തുചേര്‍ന്നു. മേപ്പാടിയില്‍ പ്രത്യേകം തയാറാക്കിയ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചും പ്രതീക്ഷകള്‍ പങ്കുവച്ചു. അകം വിതുമ്പുമ്പോഴും നാളുകള്‍ക്കു ശേഷം തമ്മില്‍ കാണുന്നതിന്റെ ചിരി ചുണ്ടില്‍ നിറഞ്ഞു. കുശലങ്ങള്‍ക്കിടമില്ലാതെ പോയ കൂടിക്കാഴ്ചകള്‍ ചിലപ്പോള്‍ മൗനത്തിലേക്കും മറ്റു ചിലപ്പോള്‍ ദീര്‍ഘനിശ്വാസങ്ങളിലേക്കും നീണ്ടു. കൈ കൊടുത്തും തോളില്‍ തട്ടിയും ഒന്നുമില്ലായ്മയുടെ കൈകള്‍ കുടഞ്ഞ് നിസംഗമായി ചിരിച്ചും മേപ്പാടിക്കാര്‍ക്ക് വോട്ടുദിനം പുനഃസമാഗമത്തിന്റെ മുഹൂര്‍ത്തങ്ങളായി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബൂത്തായിരുന്ന വെള്ളാര്‍മല സ്‌കൂള്‍ ഇന്നില്ല. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി പ്രദേശത്തുള്ള സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലും 11-ാം വാര്‍ഡുകാര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്തുകളാണ് ഏര്‍പ്പെടുത്തിയത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ മൂന്ന് ബൂത്തുകളിലായി 3249 വോട്ടര്‍മാരാണുണ്ടായിരുന്നത്. മരിച്ചവരെയും കാണാതായവരെയും ഒഴിച്ചുള്ള 3038 പേരില്‍ 2072 പേര്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടക വീടുകളിലാണ് പലരും കഴിയുന്നത്. ചൂരല്‍മലയില്‍ ഒരു കുടുംബം പോലെ ജീവിച്ചവരാണ്. എന്താവശ്യത്തിനും ഒരുമിച്ചു കൂടിയിരുന്നവര്‍. പലരെയും മണ്ണെടുത്തു പോയി. ശേഷിച്ചവരെ കാണാനുള്ള ആഗ്രഹം ഇന്നാണ് സാധിച്ചത്, മേപ്പാടിയില്‍ വോട്ട് ചെയ്യാനെത്തിയ മൊയ്തീന്‍ പറഞ്ഞു. അച്ഛനും അമ്മയും സഹോദരിയും സഹോദരനും നഷ്ടപ്പെട്ട അഭിജിത്ത് വോട്ട് ചെയ്യാന്‍ എത്തിയത് കണ്ണീരണിയിച്ചു.

മരിച്ചവരും കാണാതായവരുമായിട്ട് 211 വോട്ടര്‍മാരാണ് പ്രദേശത്തുണ്ടായിരുന്നത്. കാലക്രമേണ ഇവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെങ്കിലും ദുരന്തത്തിന് പിന്നാലെയെത്തിയ തെരഞ്ഞെടുപ്പില്‍ ഇവരുടെ വിവരങ്ങള്‍ ഉണ്ടായിരുന്നത് വേദനയായി.

 

Tags: Meppadiwayanad election
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

Kerala

വയനാട്ടിലെ ക്രിസ്ത്യന്‍ മേഖലകളില്‍ നേട്ടമുണ്ടാക്കി എന്‍ഡിഎ

Kerala

സർക്കാർ നൽകിയ കിറ്റിലെ സോയാബീനിൽ നിന്നും ഭക്ഷ്യവിഷബാധ: ചൂരൽമല ദുരന്തബാധിതരായ മൂന്ന് കുട്ടികൾ ചികിത്സയിൽ

Kerala

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി; ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത് മേപ്പാടി പഞ്ചായത്ത്, പ്രതിഷേധം ശക്തം

India

എന്നും ഒപ്പമുണ്ടാകുമെന്ന് വോട്ടര്‍മാരോട് പ്രിയങ്കാ ഗാന്ധി , പണ്ടിതു പറഞ്ഞ ചേട്ടന്‍ ഇപ്പോള്‍ എവിടെയെന്ന് വയനാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies