Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കടമെടുത്തുള്ള ധൂര്‍ത്ത് നിയന്ത്രിച്ചേ പറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 05:29 am IST
inEditorial

‘കാല്‍പണത്തിന്റെ പൂച്ചയ്‌ക്ക് മുക്കാല്‍പണത്തിന്റെ പാല്’ എന്ന അവസ്ഥയിലാണ് കേരളം. വരുമാനം നോക്കാതെയുള്ള ചെലവ്. അത് വര്‍ധിക്കുമ്പോള്‍ കടമെടുപ്പ് തകൃതി. കടമെടുക്കാന്‍ വൈകിയാല്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും മുടങ്ങുന്ന സ്ഥിതി. ഇത് കേരളത്തിന്റെ പൊതുവായ ശൈലിയാണ്. കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ നടുക്കയത്തിലാണ്. കഷ്ടിച്ച് ശമ്പളം കൊടുക്കാനുള്ള പണം മാത്രമേ ട്രഷറിയിലുള്ളൂ. ട്രഷറികള്‍ക്ക് എപ്പോള്‍ താഴ്വീഴും എന്ന് നോക്കിയാല്‍ മതി. 2014-15 ല്‍ സംസ്ഥാന വരുമാനത്തിന്റെ പൊതുകടം 26.42 ശതമാനമായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഭരണത്തില്‍ തോമസ് ഐസക്കിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ അത് 30.22 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ അതും മറികടന്ന് പൊതുകടം വാണം പോലെ കുതിക്കുന്നു. അതിപ്പോള്‍ രണ്ടു ലക്ഷമാണോ മൂന്നു ലക്ഷമാണോ എന്ന് നോക്കിയാല്‍ മതി. ആളോഹരി കടം 70, 000 പിന്നിട്ടു. ബുദ്ധിമുട്ടുകളെല്ലാം തീരാനുള്ള ഒറ്റമൂലിയാണ് ജിഎസ്ടി വിഹിതം എന്നായിരുന്നു ഐസക്കിന്റെ വാദം. ഇപ്പോള്‍ അതും തകര്‍ന്നു.

കടംവാങ്ങി ധൂര്‍ത്തടിക്കുക. അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താതിരിക്കുക. ഉത്തരം ശൈലിക്ക് നിയന്ത്രണം അത്യാവശ്യമാണ്. കടം വാങ്ങി ധൂര്‍ത്തടിച്ച് കേരളത്തെ കടക്കെണിയില്‍പ്പെടുത്തുന്ന കേരള സര്‍ക്കാരിന് കേന്ദ്രത്തിന്റ പിടിവീഴുന്നു. കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ സിഎജിയുടെ ഫിനാന്‍സ് അക്കൗണ്ട്സ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയാണതില്‍ മുഖ്യം.

ജൂലൈയില്‍ തയാറായ റിപ്പോര്‍ട്ടില്‍ സിഎജി ഇനിയും ഒപ്പിട്ടിട്ടില്ല. സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഒപ്പുവയ്‌ക്കേണ്ടത് സിഎജിയാണ്. സിഎജി തയാറാക്കുന്ന കരടു റിപ്പോര്‍ട്ട് സംസ്ഥാനത്തിനു നല്കും. ഇതില്‍ സംസ്ഥാനം അഭിപ്രായമറിയിച്ച് സിഎജിക്ക് അയയ്‌ക്കണം. സിഎജി ഒപ്പിടുമ്പോള്‍ റിപ്പോര്‍ട്ട് അന്തിമമാകും. ഇതാണ് നിയമസഭയില്‍ വയ്‌ക്കേണ്ടത്. ജൂലൈയില്‍ സംസ്ഥാനത്തിന് കരടു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതു സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ച് സിഎജിക്ക് അയയ്‌ക്കുകയായിരുന്നു. അഭിപ്രായം രേഖപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ സിഎജി ഇതുവരെ ഒപ്പിട്ടിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ത്തന്നെ ഇനി അത് സഭയില്‍ വയ്‌ക്കണമെങ്കില്‍ പ്രത്യേക സമ്മേളനം വേണ്ടിവരും. അതുവരെ കടമെടുക്കാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയാണിന്ന്. കേന്ദ്രത്തെ കുറ്റപ്പെടുത്തി ജനത്തെ കബളിപ്പിക്കാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ധനകാര്യം കൈകാര്യം ചെയ്യുന്നതിലെ ചിട്ടയും പിടിപ്പും പിടിപ്പു കേടുമൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണ് പോക്ക്. പലതവണ കൊടുത്ത നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമൊന്നും ഗൗരവത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുമില്ല. കടമെടുത്താല്‍ ചിലവിന്റെ കണക്കു ബോധ്യപ്പെടുത്തുക എന്നത് സാമാന്യ മര്യാദയാണ്. സാമ്പത്തിക അരാജകത്വവും കേന്ദ്രവിരുദ്ധ പ്രസംഗവും ഒന്നും അതിനു പകരമാകില്ല. മറ്റു സംസ്ഥാനങ്ങള്‍ ചെയ്തുവരുന്ന, കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റ് സംവിധാനത്തിലേക്ക് കേരളവും വന്നേ പറ്റൂ. ആ രീതിയില്‍ ചിന്തിക്കാന്‍ സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് മനസ്സുണ്ടായാല്‍ കേരളം രക്ഷപ്പെടും. പക്ഷെ അപ്പോഴും, വരുത്തിവച്ച കടത്തില്‍ നിന്നു കരകയറാന്‍ കാലം കുറേയെടുക്കും.

Tags: Kerala GovernmentFinance Minister BalagopalBorrowing prodigality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.