Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതം-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍; ജയം തേടി വാംഖഡെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 07:49 am IST
in Cricket

മുംബൈ: ന്യൂസിലന്‍ഡിന്റെ കരുത്തന്‍ പ്രകടനത്തിന് ഒരു മറുപടിയെങ്കിലും നല്‍കി മാനം കാക്കാന്‍ ഭാരതം ഇന്ന് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനിറങ്ങും. തോല്‍വികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാനുള്ള കരുത്ത് ടീമിന് ഉണ്ടാകണമെന്ന് വാംഖഡെയില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരത പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 2-0ന് സന്ദര്‍ശകര്‍ പരമ്പര ഉറപ്പാക്കിയതാണ്.

പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാം മത്സരം ജയിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കാം. അതിനേക്കാളുപരി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാനുള്ള അവസരവും നിലനിര്‍ത്താന്‍ ശ്രമിക്കാം. അതിനായി ഭാരതത്തിന് മികച്ച പോരാട്ടം പുറത്തെടുത്തേ മതിയാകൂ. മറുഭാഗത്ത് ന്യൂസിലന്‍ഡിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിക്കണമെങ്കില്‍ ഇനിയും ജയിക്കേണ്ട സ്ഥിതിയിലാണ്.

തുടര്‍ തോല്‍വികള്‍ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും അതിനെ ഉള്‍ക്കൊള്ളുകയും അതില്‍ നിന്നും ഊര്‍ജ്ജിതരായി പൊരുതാനുള്ള കരുത്ത് ആര്‍ജ്ജിക്കുകയുമാണ് ടീമിലെ യുവതാരങ്ങള്‍ ചെയ്യേണ്ടതെന്നും ഗംഭീര്‍ നിര്‍ദേശിച്ചു. ഈ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ബംഗ്ലാദേശിനെതിരെ രണ്ട് മത്സര പരമ്പര തൂത്തുവാരിയിരുന്നു. അതിലെ രണ്ടാം മത്സരത്തില്‍ മഴ കാരണം രണ്ടര ദിവസമേ കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ. കിട്ടിയ അവസരത്തില്‍ നന്നായി കളിച്ച് ജയിക്കാന്‍ സാധിച്ചതില്‍ മതിമറന്നുകൊണ്ടാണ് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയത്. ഇങ്ങനെയൊരു തിരിച്ചടി ആവശ്യമായിരിക്കാം. അല്ലായിരുന്നെങ്കില്‍ പിഴവുകള്‍ തിരിച്ചറിയാതെ പോയേനെ എന്നും ഗംഭീര്‍ പറഞ്ഞു. എന്തു തന്നെയായാലും തോല്‍വി വേദനയുളവാക്കുന്നുണ്ടെന്ന് തുറന്നു പറയുകയും ചെയ്തു.

ഇന്നത്തെ ടെസ്റ്റില്‍ ഭാരത ടീമില്‍ ചിലപ്പോള്‍ പേസ് ബൗളര്‍ ബുംറയെ ഒഴിവാക്കിയേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് താരത്തിന് വിശ്രമം അനുവദിക്കുന്നതിനായാണ് ഈ നീക്കം. മുഹമ്മദ് സിറാജും അകാശ് ദീപും പേസര്‍മാരാകുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരായി പതിവുപോലെ ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇറങ്ങും.

12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാരതം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര അടിയറവച്ചിരിക്കുന്നത്. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി കൂടുതല്‍ പരമ്പരകള്‍ നേടിയതിനുള്ള റിക്കാര്‍ഡ് ഭാരതത്തിനാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 18 പരമ്പരകളിലാണ് ടീം തോല്‍ക്കാതെ മുന്നേറിയത്. ഏറ്റവും ഒടുവില്‍ പരാജയപ്പെട്ടത് 2012ല്‍ ഇംഗ്ലണ്ടിനോടാണ്. അന്ന് നാല് ടെസ്റ്റുകള്‍ക്കെത്തിയ അവരോട് 2-1ന് തോല്‍ക്കുകയായിരുന്നു.

Tags: India-New ZealandWankhede Stadiumcricketgautham gambhir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Sport

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

Lifestyle

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

Entertainment

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

പുതിയ വാര്‍ത്തകള്‍

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.