Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബില്‍ സ്‌കോറില്ലെങ്കിലും വായ്‌പ: തട്ടിപ്പുമായി തമിഴ്‌നാട് സംഘങ്ങള്‍, ആധാറും പാന്‍കാർഡും നൽകിയാൽ 24 മണിക്കൂറിനകം വായ്‌പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 03:00 pm IST
inKerala, Palakkad

പാലക്കാട്: രാജ്യത്ത് അനുദിനം സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും വായ്‌പ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പിന്റെ പുതിയ വല വിരിച്ച് തമിഴ്‌നാട് സംഘങ്ങള്‍. പ്രമുഖ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്. കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ കാലാവധിയില്‍ കൂടുതല്‍ തുക ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പിന്റെ ആദ്യപാഠം തുടങ്ങുന്നത്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് ഡീറ്റെയില്‍സ് മാത്രം നല്‍കിയാല്‍ 24 മണിക്കൂറിനകം വായ്‌പ നല്‍കാമെന്ന വാഗ്ദാനവുമായാണ് ആളുകളെ വലയിലാക്കുന്നത്.

മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപ വരെ 60 മാസത്തവണയായി തിരിച്ചടച്ചാല്‍ മതി. 3000 രൂപയില്‍ താഴെ മാത്രമേ ലോണ്‍ നല്‍കുന്നതിന് പ്രോസസിങ് ഫീസായി ഈടാക്കുന്നുള്ളൂവെന്ന് വ്യക്തികളെ പറഞ്ഞു വിശ്വസിപ്പിക്കും. ഇക്കാലത്ത് ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ക്ക് സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാണെന്നിരിക്കെ ഇത്തരം സംഘങ്ങള്‍ സിബില്‍ സ്‌കോര്‍ ഇല്ലെങ്കിലും ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കും. മൂന്നുലക്ഷം രൂപയ്‌ക്ക് 5960 രൂപ വീതവും 5 ലക്ഷം രൂപയ്‌ക്ക് 9790 രൂപ വീതവും 60 മാസം തവണകളായി തിരിച്ചടച്ചാല്‍ മതിയെന്നുമാണ് വ്യവസ്ഥ.

ലോണ്‍ നല്‍കുന്നതിന്റെ ആദ്യപടിയായി ആളുകളോട് ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും കോപ്പി ഇവരുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. ഓണ്‍ലൈനിലൂടെ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ എടിഎം കാര്‍ഡിലെ നമ്പറും സീക്രട്ട് കോഡ് നമ്പറും നല്‍കണം. ഇത്തരം ഡീറ്റെയില്‍സുകളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ അക്കൗണ്ട് സ്ഥിരീകരിക്കുന്നതിനായി വ്യക്തികളുടെ അക്കൗണ്ടിലേക്ക് ഒരു ചെറിയ തുക നിക്ഷേപിക്കും.

ഓണ്‍ലൈന്‍ വെരിഫിക്കേഷന്റെ ഭാഗമായി മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പറും ഇത്തരം സംഘങ്ങള്‍ ആവശ്യപ്പെടും. ബാങ്കിന്റെ ലോണ്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും അടുത്തദിവസം അക്കൗണ്ടിലേക്ക് പ്രോസസിങ് ചാര്‍ജ് കഴിച്ചുള്ള മുഴുവന്‍ തുകയും ക്രെഡിറ്റ് ആകുമെന്നും പറയും. ഇതോടുകൂടിയാണ് തട്ടിപ്പിന്റെ അടുത്ത പാഠം തുടങ്ങുന്നത്.

വ്യക്തികളുടെ രേഖകളെല്ലാം ലഭിച്ചു കഴിഞ്ഞാല്‍ ഇതേ രേഖകള്‍ ഉപയോഗിച്ച് പല രീതിയിലാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരം തട്ടിപ്പുസംഘങ്ങള്‍ വ്യക്തികളുടെ രേഖകള്‍ ഉപയോഗിച്ച് മറ്റു ലോണുകള്‍ എടുക്കുന്നതാണ് ഒരുരീതി. ഇതിനുപുറമേ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇത്തരം സംഘങ്ങള്‍ തന്നെ അക്കൗണ്ടില്‍ നിന്നും ഉടന്‍തന്നെ പിന്‍വലിക്കുന്ന രീതിയുമുണ്ട്. അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്നതോടെ വായ്‌പക്ക് പുറകെ പോയവര്‍ പരാതിയുമായി രംഗത്ത് വരും. ലോണ്‍ നല്‍കുന്നതിനായി ബാങ്കിന്റെ പ്രതിനിധികളെന്ന് പറഞ്ഞ് വിളിച്ചവരുടെ നമ്പറുകള്‍ പിന്നീട് സ്വിച്ച്ഓഫ് അല്ലെങ്കില്‍ ഔട്ട്ഓഫ് സര്‍വീസ് ആയിരിക്കും. അഥവാ ലോണ്‍ ലഭിച്ചു കഴിഞ്ഞാലും വലിയൊരു തുകയായിരിക്കും പ്രോസസിങ് ചാര്‍ജ്ജായി ലോണ്‍ തുകയില്‍ നിന്നും ഈടാക്കിയിട്ടുണ്ടാവും.

തുക ലഭിച്ചു കഴിഞ്ഞാല്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്നേ ലോണ്‍ തിരിച്ചടവ് ആരംഭിക്കും. ഇനി ശരിയായ രീതിയില്‍ തന്നെയാണ് ലോണ്‍ നല്‍കുന്നതെങ്കിലും ഇത്തരം സംഘങ്ങള്‍ പറയുന്ന തിരിച്ചടവ് തുകയോ കാലാവധിയോ ആയിരിക്കില്ല. വെരിഫിക്കേഷന്‍ സമയത്ത് പറഞ്ഞിരുന്ന തുകയും കാലാവധിയും കൂടുതലായിരിക്കും വ്യക്തികള്‍ അടക്കേണ്ടി വരിക. തിരിച്ചടവ് മുടങ്ങുന്നതോടെ ഭീമമായ തുക പെനാല്‍റ്റിയായും കൊടുക്കേണ്ടിവരും. തിരിച്ചടവ് മുടക്കുന്നവരെയും പെനാല്‍റ്റി നല്‍കാന്‍ വിസമ്മതിക്കുന്നവരെയും ഭീഷണിപ്പെടുത്താനും ഇവര്‍ക്കിടയില്‍ ക്വട്ടേഷന്‍ സംഘങ്ങളുണ്ട്.

ഓണ്‍ലൈനിലൂടെയാണ് വെരിഫിക്കേഷന്‍ നടക്കുന്നതെന്നതിനാല്‍ എന്തൊക്കെ രേഖയിലാണ് ലോണിനായി വ്യക്തികള്‍ ഒപ്പിട്ടതെന്ന് പോലുമറിയില്ല. തട്ടിപ്പില്‍ അകപ്പെട്ടെന്നറിയുന്നതോടെ വ്യക്തികള്‍ ഇവര്‍ പറയുന്ന ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ സമീപിക്കുന്നതോടെയാണ് തങ്ങള്‍ക്ക് ഇത്തരം ലോണ്‍ നല്‍കുന്ന സംഘങ്ങളുമായി ബന്ധമില്ലെന്ന് പറയുന്നതോടെ പിന്നെ മറ്റു നിയമവഴികള്‍ തേടേണ്ടി വരും.

രാജ്യത്ത് ഓരോ മാസവും നൂറുകണക്കിന് ആളുകളാണ് സൈബര്‍ തട്ടിപ്പിന് വിധേയരാവുന്നത്. ഇത്തരം തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ കേരള പോലീസും സൈബര്‍ വിഭാഗവും നൂറുകണക്കിന് ലോണ്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അടുത്തകാലത്ത് നടന്ന തട്ടിപ്പുകളില്‍ പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ ഭൂരിഭാഗം തുകയും കേരള പോലീസിന്റെയും സൈബര്‍ വിഭാഗത്തിന്റെയും സമഗ്രമായ ഇടപെടലുകളിലൂടെ തിരിച്ചുപിടിക്കാനായിട്ടുണ്ട്.

അനുദിനം രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും തട്ടിപ്പിനിരയാവുന്നവരുടെ എണ്ണവും വര്‍ധിക്കുമ്പോഴും ഇത്തരം തട്ടിപ്പ് സംഘങ്ങളും വ്യാജ ലോണ്‍ ആപ്പുകളും വര്‍ധിക്കുന്നത് ആശങ്കജനകമാണ്.

Tags: LoanFinancial fraudCybil score
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.