Kerala

വീണ്ടും വഞ്ചിതരാകരുത്- വയനാട്ടിലെ ജനങ്ങളോട് രാജീവ് ചന്ദ്രശേഖര്‍

Published by

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി വാദ്ര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വയനാടിലേക്ക് വരുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. വയനാട്ടിലെ വോട്ടര്‍മാര്‍ വീണ്ടും വഞ്ചിതരാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജയിച്ച, പ്രിയങ്കയുടെ സഹോദരന്‍ രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാരെ വഞ്ചിച്ചു.അവര്‍ വീണ്ടും കബളിപ്പിക്കപ്പെടാന്‍ തയ്യാറാകില്ല. രാഹുല്‍ ഗാന്ധി അവരെ വിഡ്ഢികളാക്കിക്കഴിഞ്ഞു; എന്നാല്‍ ഇപ്രാവശ്യം അവര്‍ വഞ്ചിതരാകില്ല. ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മത്സരമാണ് വയനാട്ടില്‍ സംഭവിക്കുക.

അഞ്ച് വര്‍ഷമായി രാഹുല്‍ അവിടെ ഒന്നും ചെയ്തിട്ടില്ല. പ്രിയങ്ക ഗാന്ധി വാന്ദ്രയും ഇതേ പാരമ്പര്യം പിന്തുടരുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ വയനാട്ടിലെ ജനങ്ങള്‍ തീര്‍ച്ചയായും പിന്തുണക്കുകതന്നെ ചെയ്യും. കാരണം അവര്‍ കൂടുതല്‍ കഴിവുള്ള വ്യക്തിയാണ്. മലയാളിയായ നവ്യ വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുക തന്നെ ചെയ്യും. വയനാടിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് പ്രിയങ്കയ്‌ക്ക് അറിയില്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി വയനാടിന് വേണ്ടി ഒന്നും ചെയ്യാത്ത സ്വന്തം സഹോദരന്‍ കൂടിയായ എംപിയുടെ പിന്‍ഗാമിയാണവര്‍.

‘രാഹുല്‍ ഗാന്ധിയും തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വോട്ട് ചോദിച്ചെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടുമെന്ന വിവരം അദ്ദേഹം മറച്ചുവച്ചു. വയനാട്ടില്‍ ഒരു ദുരന്തമുണ്ടായി. എം പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി അവിടെ ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഏറെയുള്ളതിനാല്‍ വയനാട് സുരക്ഷിത സീറ്റാണെന്ന് പ്രിയങ്ക കരുതുന്നു. പകരം വിദ്യാസമ്പന്നയും എഞ്ചിനീയറുമായ നവ്യക്ക് ജനങ്ങള്‍ അവസരം നല്‍കുന്നതാണ് ഉചിതം. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക