Saturday, June 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ ഗാന്ധിയുടെ ഖലിസ്താന്‍ അനുകൂലപ്രസംഗം വെറുതെയല്ല:; ഡീപ് സ്റ്റേറ്റ് അടുത്ത കരുനീക്കങ്ങളിലേക്ക്; ലക്ഷ്യം ഇന്ത്യയില്‍ കലാപമോ?

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യയിലെ സിഖുകാരുടെയും ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ വാദികളേയും സന്തോഷിപ്പിക്കുന്ന ഈ പ്രസംഗം കൃത്യമായ അജണ്ടയുടെ ഭാഗമായിരുന്നു.

Janmabhumi Online by Janmabhumi Online
Oct 16, 2024, 09:44 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി മൂന്നാമതും ജയിച്ച ഉടന്‍ രാഹുല്‍ ഗാന്ധിയെ യുഎസിലേക്ക് വിളിപ്പിച്ചത് വിവിധ എന്‍ജിഒ സംഘങ്ങളാണ്. അവിടെ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് ഖലിസ്താന്‍ വാദികള്‍ക്ക് വേണ്ടിയാണ്. ഖലിസ്ഥാന്‍ വാദികളെ പ്രീണിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവും ഖഡയും (പരമ്പരാഗത വള) ധരിച്ച് ഗുരുദ്വാരകളില്‍ പോകാന്‍ കഴിയുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യയിലെ സിഖുകാരുടെയും ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ വാദികളേയും സന്തോഷിപ്പിക്കുന്ന ഈ പ്രസംഗം കൃത്യമായ അജണ്ടയുടെ ഭാഗമായിരുന്നു.

അധികം വൈകാതെ ഇതാ കാനഡയില്‍ നിന്നും അടുത്ത ഖലിസ്ഥാന്‍ തലവേദന എത്തിയിരിക്കുന്നു. കാനഡയിലെ ഖലിസ്ഥാന്‍ വാദികളെ വെടിവെച്ച് കൊല്ലാന്‍ മോദി സര്‍ക്കാര്‍ ലോറന്‍സ് ബിഷ്ണോയി എന്ന ഗുണ്ടാത്തലവനെ നിയോഗിച്ചു എന്ന രീതിയില്‍ ആണ് കാനഡയില്‍ വാദം ഉയരുന്നത്. ജനാധിപത്യ രീതിയില്‍ മോദിയെ തോല്‍പിക്കാനാവില്ലെന്ന് കരുതിയവര്‍ കലാപത്തിലൂടെ താഴെയിറക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് റിപ്പബ്ലിക്ക് ടിവി ചാനലിന്റെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പറയുന്നു.

ഖലിസ്ഥാന്‍ വാദികളെ കലാപത്തിന് പ്രേരിപ്പിക്കുക എന്നത് തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ യുഎസ് പ്രസംഗത്തിന്റെ ലക്ഷ്യം. അതിന്റെ തുടര്‍ച്ചയാണ് കാനഡയില്‍ നിന്നുള്ള ആരോപണം. ഇന്ത്യയെ തുണ്ടം തുണ്ടമാക്കുന്ന വിധത്തില്‍ പലയിടത്തും കലാപങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

മോദി സര്‍ക്കാരിനെ തെരഞ്ഞെടുപ്പ് രീതിയിലൂടെ താഴെയിറക്കാന്‍ കഴിയില്ലെന്ന് വന്നതോടെ അട്ടിമറിയിലൂടെ താഴെയിറക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അധോലോക നായകനായ ലോറന്‍സ് ബിഷ്ണോയിയെ മോദി സര്‍ക്കാരിന്റെ വാടക ഗുണ്ടയായി അവതരിപ്പിക്കുന്നത് പുതിയൊരു കഥ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗം തന്നെയാണ്. ഹിന്ദുവായ ഗുണ്ടയെ അന്യമതസ്ഥരെ വധിക്കാന്‍ മോദി സര്‍ക്കാര്‍ ഇറക്കുന്നു എന്ന രീതിയിലുള്ള വ്യാജപ്രചാരണത്തിലൂടെ മോദിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെ നിരന്തരം പ്രസംഗിക്കുന്ന, സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയെ ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടകള്‍ വധിക്കാന്‍ വേണ്ടി പിന്തുടര്‍ന്നു എന്നും വാര്‍ത്തകള്‍ പരക്കുന്നു. അതുപോലെ ബാബാ സിദ്ദിഖി എന്ന എന്‍സിപി നേതാവിനെ വെടിവെച്ച് കൊന്നതും ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണെന്നും വാര്‍ത്ത വന്നിരിക്കുന്നു. ഇനി നടന്‍ സല്‍മാന്‍ ഖാനെയും ലോറന്‍സ് ബിഷ്ണോയി സംഘം വധിക്കുമെന്നും വാര്‍ത്തകള്‍ വരുന്നു. എല്ലാം ഒരേ സമയത്താണ് പുറത്തുവരുന്നത്. ഒരു കഥയിലെ ആസൂത്രണം പോലെ. ഇന്ത്യയിലെ രണ്ട് ബിജെപി നേതാക്കളായ മോദിയേയും യോഗിയേയും വ്യാജകഥാ സൃഷ്ടികള്‍ പ്രചരിപ്പിക്കുക വഴി പ്രതിച്ഛായ തകര്‍ത്ത് താഴെ ഇറക്കുക എന്ന പഴയ ടൂള്‍കിറ്റ് അമേരിക്കയില്‍ വേരുകളുള്ള എന്‍ജിഒകള്‍ തുടരുക തന്നെയാണെന്ന് വിശ്വസിക്കേണ്ടിവരുന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

ചെറിയ രാജ്യങ്ങളിലെ ‍ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന സമ്പന്നരുടെയും എന്‍ജികളുടെയും യുഎസ് ഉള്‍പ്പെടെയുള്ള ചില ഭരണാധികാരികളുടെ ഗ്രൂപ്പുകളും എല്ലാം ചേര്‍ന്ന് ശ്രമിക്കുന്ന രീതി പുതുമയല്ല. മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്ന ലെബനനില്‍ ഉള്‍പ്പെടെ ഭരണമാറ്റം നടത്തിയ അട്ടിമറി ഇതിന്റെ ഭാഗമായിരുന്നു. ഇവിടെയെല്ലാം ഈ അതിശക്ത ഗ്രൂപ്പിന്റെ ദല്ലാള്‍മാരെ പകരം ഭരണാധികാരികളാക്കി വെയ്‌ക്കും. ഇതോടെ ഈ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ നടപ്പാക്കപ്പെടും. അഴിമതിയിലൂടെ അവര്‍ക്ക് ധാരാളം ധനവും അധികാരവും സമ്പാദിക്കാം. ഇതിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് ഈ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്. അദാനിയ്‌ക്കെതിരെ ധനകാര്യ കെടുകാര്യസ്ഥത ആരോപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ നഥാന്‍ ആന്‍ഡേഴ്സനും ഈ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്. വാസ്തവത്തില്‍ അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് വഴി അദാനിയെ വീഴ്‌ത്തുക, പിന്നീട് മോദിയെ വീഴ്‌ത്തുക എന്ന വലിയൊരു ഗൂഢപദ്ധതിയുണ്ടായിരുന്നെന്നും അതിന് പിന്നില്‍ അന്താരാഷ്‌ട്ര കണ്ണികള്‍ ഉണ്ടെന്നും ഉള്ള കാര്യം കൂടുതല്‍ വ്യക്തമായിവരുന്നുണ്ട്.

രാഹുല്‍ ഗാന്ധി ഇക്കുറി യുഎസില്‍ ഖലിസ്ഥാനികള്‍ക്ക് അനുകൂലമായ പ്രസംഗം നടത്തിയ സന്ദര്‍ശനപരിപാടിയില്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തിയ എന്‍ജിഒ പ്രതിനിധികള്‍ എല്ലാം മോദിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരാണ്. ഇതില്‍ സരിതാ പാണ്ഡേ, സോറോസിന്റെ പണം വാങ്ങി രഹസ്യഅജണ്ടകള്‍ സെറ്റ് ചെയ്യുന്ന പലരില്‍ ഒരാളാണ് സരിത പാണ്ഡേ. സുനിത വിശ്വനാഥിനെയും രാഹുല്‍ ഗാന്ധി കണ്ടു. ബംഗ്ലാദേശില്‍ നിന്നും സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി ഷേഖ് ഹസീനയെ നഖശിഖാന്തം എതിര്‍ത്തിരുന്ന മുഷ് ഫികുള്‍ ഫസല്‍ എന്ന ബംഗ്ലാദേശുകാരനായ ജേണലിസ്റ്റിനെ രാഹുല്‍ കണ്ടിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള ഖലിദ സിയയുടെ പ്രതിനിധിയാണ്.മുഷ് ഫികുള്‍ ഫസല്‍. എന്തായാലും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഖലിസ്ഥാന്‍ വാദികളെ പിന്തുണച്ച് രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയ പ്രസംഗം വലിയൊരു ഗൂഢ അജണ്ടയുടെ ഭാഗമാണ്. ഈ അജണ്ട സൃഷ്ടിച്ചവര്‍ ഡീപ് സ്റ്റേറ്റാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Tags: #Khalistanterrorist#PMModi#RahulGandhiDeepState#Georgesoros#CanadaIndiarelations
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

ഇതുവരെ കണ്ടതല്ല , ഇനി കാണാൻ പോകുന്നതാണ് ശരിയ്‌ക്കുള്ള ആക്രമണം ; ഇസ്രായേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉടൻ ടെഹ്‌റാനിലെ ആകാശത്തെത്തും ; നെതന്യാഹു

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

ഇറാന്റെ താല്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും : ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ

പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പണം തട്ടിപ്പിന് ശ്രമം

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

പ്രാര്‍ത്ഥനയുടെ മറവില്‍ പീഡനം : യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies