Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമലയെ തൊട്ടാല്‍ പൊള്ളും. ഭക്തരുടെ രോദനത്തില്‍ ആനന്ദിക്കുന്ന ഇടതു സര്‍ക്കാര്‍ ദര്‍ശന സംവിധാനത്തിലെ പരിഷ്‌കാരം പിന്‍വലിക്കണം; എന്‍. ഹരി

ഓണ്‍ലൈന്‍ ദര്‍ശനത്തിനൊപ്പം സ്‌പോട്ട് ബുക്കിംഗ് കൂടി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രതിസന്ധി മാറും

Janmabhumi Online by Janmabhumi Online
Oct 13, 2024, 05:20 pm IST
in Kerala, Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ദര്‍ശനം എന്ന ഇടതു സര്‍ക്കാര്‍ തീരുമാനം സ്ത്രീപ്രവേശനത്തിലൂടെ തീര്‍ഥാടനം അട്ടിമറിച്ച നിരീശ്വരവാദികളായ ഇടതുസര്‍ക്കാര്‍ അയ്യഭക്തര്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും നേരെ നടത്തുന്ന പുതിയ കടന്നാക്രമണവും വെല്ലുവളിയുമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി . മാലയിട്ട് വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തലക്ഷങ്ങളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച് വീണ്ടും ശബരിമലയില്‍ അശാന്തി പടര്‍ത്താനുളള രഹസ്യ അജണ്ടയാണ് ഇത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത ഈ തീരുമാനം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി വി.എന്‍ വാസവന്‍ ഇത് തീക്കളിയാണെന്ന് മനസിലാക്കണം. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ച് വ്രണിത പാദങ്ങളോടെ സമര്‍പ്പിത മനസുമായി എത്തുന്ന ഭക്തരുടെ വികാരം ആരാധനാലയങ്ങളെ അവജ്ഞയോടെ കാണുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അറിയില്ല. ശബരിമലയിലെ ഭക്തരുടെ രോദനത്തിലും കഷ്ടതയിലുമാണ് ഇടതുസര്‍ക്കാര്‍ ആനന്ദിക്കുന്നത്.

ഓണ്‍ലൈന്‍ ദര്‍ശനത്തിനൊപ്പം സ്‌പോട്ട് ബുക്കിംഗ് കൂടി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രതിസന്ധി മാറും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും വാണിജ്യ അജണ്ടയും പിടിവാശിമാണുള്ളതെന്ന് സംശയിക്കുന്നു. ഈ പിടിവാശി ലക്ഷക്കണക്കിന് അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്. തിരുപ്പതി മാതൃകയില്‍ ദര്‍ശനം എന്നു കൊട്ടിഘോഷിക്കുന്ന നേതാക്കള്‍ ഒന്നു മനസിലാക്കണം. അവിടെ വരി നിന്നു തൊഴാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്കും കഴിയും. കഴിഞ്ഞവര്‍ഷം ഇതേ ദര്‍ശന പരിഷ്‌കാരം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ ദിവസങ്ങളോളം വെര്‍ച്ച്വല്‍ ക്യൂ നിന്ന് തളര്‍ന്നവശരായി വീഴുന്ന ഭക്തരെയും മാളികപ്പുറങ്ങളെയും നേരിട്ട് കണ്ടിട്ടുണ്ട്. ഒരു അയ്യപ്പഭക്തനും കാണാന്‍ കഴിയാത്ത അതീവസങ്കടകരമായ അവസ്ഥയായിരുന്നു അത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലുള്ള സാധാരണക്കാരായ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ പോലെയുള്ള ദര്‍ശന സംവിധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ കഴിയുകയില്ല. വ്രതം നോറ്റു മാലയിട്ട് നടന്നു അയ്യപ്പസ്വാമിയെ ഒന്നു കാണാനെത്തുന്ന ഈ ഭക്തരെ ഇത്തരം നവസാങ്കേതിക സംവിധാനങ്ങളുടെ ഇരയാക്കുന്നത് കഷ്ടമാണ്. ഓണ്‍ലൈന്‍ ക്യൂ അവരെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രായോഗികമല്ല. ഇത് മനസിലാക്കി തന്നെയാണ് വെര്‍ച്വല്‍ക്യൂവിലൂടെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും പിടിവാശിയുണ്ട്. ശബരിമലയെ കച്ചവടവല്‍ക്കരിക്കാനുളള ഗൂഢ അജണ്ടയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി വി.എന്‍ വാസവന്‍ നടപ്പാക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. എരുമേലി ക്ഷേത്രത്തില്‍ കുറിതൊടുന്നതിനു പോലും പണം ഈടാക്കി ലേലം ചെയ്ത ആദ്യ നീക്കം തന്നെ ഇതിന് ഉദാഹരണമാണ്. ഭക്തരുടെ പ്രതിഷേധ വേലിയേറ്റത്തില്‍ തല്‍ക്കാലം പിന്നോട്ടുപോയിരിക്കുകയാണ്. ശബരിമലയെ തൊട്ടാല്‍ പൊള്ളുമെന്ന മുന്‍ അനുഭവം ഇടതുസര്‍ക്കാര്‍ മറന്നുപോയെന്ന് തോന്നുന്നു.

പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ ശബരിമലയിലെ ദര്‍ശന ക്യൂ സംവിധാനത്തിലുളള പാളിച്ച പരിഹരിക്കാനാവും. അയ്യപ്പസ്വാമിയെ തൊഴാനെത്തുന്ന എല്ലാ ഭക്തര്‍ക്കും അതിനു കഴിയണം. പ്രതിദിനം നാലുലക്ഷം ഭക്തരെ വരെ സ്വീകരിച്ച ചരിത്രമാണ് ശബരിമലയ്‌ക്കുളളത്. കുറ്റമറ്റ സംവിധാനത്തിലൂടെ അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അയ്യപ്പഭക്തര്‍ക്ക് എല്ലാം ദര്‍ശനം സാധിക്കുന്ന തരത്തില്‍ ദര്‍ശന സമ്പ്രദായ ക്രമീകരിക്കണം. അതിനുളള നടപടിയാണ് എടുക്കേണ്ടത്. എന്‍.ഹരി ആവശ്യപ്പെട്ടു

Tags: AyyappaSABARIMALAN.HariVirtual queuegovernmentdevouteeSport Bookingbjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

Kerala

പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് സ്വീകരണം

Kerala

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

Kerala

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies