Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാട്ടുപാടുമ്പോള്‍ മുത്തശ്ശിയെ ഓര്‍മ്മവന്നെന്ന് വൈക്കം വിജയലക്ഷ്മി; ഹിറ്റായി വിജയലക്ഷ്മി പാടിയ എആര്‍എമ്മിലെ താരാട്ട് ഗാനം

രിടവേളയ്‌ക്ക് ശേഷം വീണ്ടും വൈക്കം വിജയലക്ഷ്മിയ്‌ക്ക് ആരാധകരുടെ കയ്യടി. എആര്‍എം എന്ന് ചുരുക്കിവിളിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ നായകനായ സിനിമയിലെ വൈക്കം വിജയലക്ഷ്മി പാടിയ താരാട്ട് ഗാനം ഹിറ്റ്.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Oct 12, 2024, 11:12 pm IST
in Music, Entertainment
എആര്‍എമ്മിലെ താരാട്ട് പാട്ടിന്‍റെ ദൃശ്യം (വലത്ത്)

എആര്‍എമ്മിലെ താരാട്ട് പാട്ടിന്‍റെ ദൃശ്യം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും വൈക്കം വിജയലക്ഷ്മിയ്‌ക്ക് ആരാധകരുടെ കയ്യടി. എആര്‍എം എന്ന് ചുരുക്കിവിളിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ നായകനായ സിനിമയിലെ വൈക്കം വിജയലക്ഷ്മി പാടിയ താരാട്ട് ഗാനം ഹിറ്റ്. സമൂഹമാധ്യമങ്ങളില്‍ ഈ ഗാനം വൈറലാണ്. “ഈ പാട്ടിനു വേറൊരു ശബ്ദം ചിന്തിക്കാൻ പോലും വയ്യ”- ഇങ്ങിനെപ്പോകുന്നു കമന്‍റുകള്‍.

അങ്ങ് വാനക്കോണില്
മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്‌ക്കുള്ളില്
ചോരക്കണ്‍മുയല്‍
ഇങ്ങ് നീലത്തുരുത്തില്
നീര്‍പ്പരപ്പില്‍ നിഴലിടും
അമ്പിളിക്കലക്കുള്ളില്
ആമക്കുഞ്ഞനോ

ഇങ്ങിനെ വളരെ സിംപിളായിപ്പോകുന്ന വരികള്‍ താരാട്ട് പാട്ടിന്റെ ജോനറില്‍ ഉള്ള ഗാനമാണ്.

ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്
താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ
താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്‌ക്കാം – കുഞ്ഞിളം

വെറ്റിലച്ചെല്ലവും വെറ്റിലമുറുക്കും എല്ലാം കടന്നുവരുമ്പോള്‍ പഴയകാല മുത്തശ്ശിയും കുഞ്ഞും തെളിഞ്ഞുവരുന്നു.
വേറെ ആര് പാടിയാലും ഈ ഗാനം ശരിയാകുമായിരുന്നില്ലെന്നാണ് പൊതുവേ സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്‍റുകള്‍. “മലയാളത്തിൽ പേരും പ്രശസ്തിയും എടുത്ത ഒരുപാട് ഗായിക ഗായകർ ഉണ്ടായിട്ടും വൈക്കം വിജയലക്ഷ്മിയെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് തന്നെ ഈ പാട്ട് പാടാൻ അവസരം നൽകിയവർക്ക് ഒരായിരം നന്ദി”- ഇങ്ങിനെയാണ് ഒരു കമന്‍റ്. “അന്ധതയെ തോൽപ്പിച്ച ഗായിക. എന്തൊരു feel ആയിട്ടാണ് പാടുന്നത്. കേൾക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു കരച്ചിൽ വരുമ്പോലെ….”- മറ്റൊരു കമന്‍റ് ഇങ്ങിനെ.

വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് …. ഉറങ്ങ് …
പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
കൊഞ്ചി കളിയാടി വളര് … വളര് …
ഉം … ഉം … ഉറങ്ങ് …. ഉറങ്ങ് …
ഉം … ഉം … ഉറങ്ങ് …. ഉറങ്ങ് …

“ഈ വരികള്‍ എന്റെ കണ്ണ് നിറയിച്ചു” – ഒരാളുടെ കമന്‍റ്. എപ്പോൾ കേട്ടാലും കണ്ണ് നിറയുമെന്ന് മറ്റൊരാള്‍.

എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും

ഈ വരികള്‍ ഗാനത്തെ സിനിമയിലെ നായകനുമായി കണക്ട് ചെയ്യുന്നു.

മനു മഞ്ജിത് ആണ് ഈ വരികള്‍ എഴുതിയിരിക്കുന്നത്. വളരെ ലളിതമായ ഈ വരികള്‍ മുത്തശ്ശിയും പേരക്കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ നിഷ്കളങ്കതയിലേക്ക് എളുപ്പത്തില്‍ ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോകുന്നു. ദിബു നൈനാന്‍ തോമസ് ആണ് സംഗീതം. എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തെങ്കിലും സംഗീതം പാഷന്‍ ആയ സംഗീതസംവിധായകനാണ് ദിബു നൈനാന്‍ തോമസ്. 2017ല്‍ മരഗതനാണയം എന്ന സിനിമയിലാണ് സംഗീതസംവിധായകനായി അരങ്ങേറിയത്. വ്യത്യസ്തമായ ട്രീറ്റ്മെന്‍റില്‍ താരാട്ട് പാട്ടിന്റെ തരളത മുഴുവനായും അനുഭവിക്കാനാകും ഈ ഗാനത്തില്‍.

“ഈ ഗാനം ആലപിക്കുമ്പോള്‍ വീട്ടിലെ മുത്തശ്ശിയെ ഓര്‍മ്മ വന്നു”- വൈക്കം വിജയലക്ഷ്മി പറയുന്നു.
സിനിമയില്‍ പാടുമ്പോള്‍ ലിറിക്സ് കാണാപ്പാഠം പഠിച്ചിട്ടുപോകുമെന്ന് വിജയലക്ഷ്മി. അല്ലെങ്കില്‍ വലിയ സ്ട്രെസ് ഫീല്‍ ചെയ്യും. മാത്രമല്ല വരികള്‍ പഠിച്ചെങ്കിലേ ഗാനത്തിന്റെ ഭാവം ശരിക്കും ഉള്‍ക്കൊണ്ട് പാടാന്‍ കഴിയൂ എന്നും വിജയലക്ഷ്മി പറയുന്നു. “വല്ലപ്പോഴുമേ വരുകയൊള്ളു പക്ഷെ വന്നാൽ മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരു പാട്ട് സമ്മാനിച്ചു കടന്നുകളയും വൈക്കo വിജയലക്ഷ്മി”- മറ്റൊരാളുടെ രസകരമായ കമന്‍റ് ഇങ്ങിനെയാണ്. അതെ ഇടവേളകളിലാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക കടുന്നുവരിക. സെല്ലുലോയ്ഡിലെ പാട്ട് മറക്കാനാവില്ല.
“കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നൂ,
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞൂ
ആറ്റ് നോറ്റ് ഈ കാണാമരത്തിന്
പൂവും കായും വന്നോ
മീനത്തീവെയിലിന്‍ ചൂടില്‍
തണുതണെ തൂവല്‍ വീശി നിന്നോ….”

പിന്നെ വന്നത് നടന്‍ എന്ന സിനിമയിലെ

ഒറ്റയ്‌ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..
തേനൂറും കനിയേറെ കൊത്തിയിട്ടും
ചുണ്ടിൽ മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
ഒറ്റയ്‌ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..

ഡോ. മധു വാസുദേവന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണമിട്ടത് ആരഭി രാഗത്തിലാണ്. വടക്കന്‍ സെല്‍ഫിയിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല ആണ് മറ്റൊരു വൈക്കം വിജയലക്ഷ്മി ഹിറ്റ് ഗാനം.

ആഹാ ..ആഹാ..ആഹാ..ആ ..ആ
കൈക്കോട്ടും കണ്ടിട്ടില്ല.. കൈയ്യിൽ തഴമ്പുമില്ല
കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല
കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ്
വടക്കും തെക്കും നടന്നു നടുവൊടിയും..

വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

അതിന് ശേഷം വീര ശിവജി എന്ന സിനിമയിലെ “സൊപ്പനസുന്ദരീ നാന്‍ താനെ നാന്‍ സൊപ്പനലോകത്തിന്‍ തേന്‍ താനെ..”. എന്ന തമിഴ്ഗാനം വന്‍ ഹിറ്റായിരുന്നു. അരുണ്‍രാജ കാമരാജ് എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് ഡി.ഇമ്മന്‍. അതിന് ശേഷം ഇതാ എആര്‍എമ്മിലെ താരാട്ട് ഗാനം. പക്ഷെ മോഹങ്ങള്‍ ഇപ്പോഴും വൈക്കം വിജയലക്ഷ്മിക്ക് ഏറെയുണ്ട്. റഹ്മാന്റെ കൂടെ, ദാസേട്ടന്റെ കൂടെ, പി.ജയചന്ദ്രന്റെ കൂടെ എല്ലാം പാടണമെന്ന് മോഹങ്ങള്‍.

 

 

Tags: #VaikomVijalakshmi#AjayanteRandammoshanam#DibuNinanThomas#Manumanjith#Tovinothomas#VaikomVijayalekshmisingerARM
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

India

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

Music

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

Mollywood

ARM തായ്പെയിലെ ആദ്യ മലയാള സിനിമ പ്രദർശനം; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും

Kerala

കടയ്‌ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം: ഗായകന്‍ അലോഷി ഒന്നാം പ്രതി

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies