Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്വക്ക് രോഗമുക്തിയും മംഗല്യ സന്താന ലബ്ധിയും നൽകി അനുഗ്രഹം ചൊരിയുന്ന പെരുമണ്ണ് ശ്രീ ഭഗവതി ക്ഷേത്രം

മനോഹര്‍ ഇരിങ്ങല്‍byമനോഹര്‍ ഇരിങ്ങല്‍
Oct 9, 2024, 06:14 am IST
inSamskriti

കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറിലുള്ള ചിരപുരാതനവും പ്രസിദ്ധവുമായ മാമാനിക്കുന്ന് ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമാണ് പെരുമണ്ണ് ശ്രീചുഴലി ഭഗവതി ക്ഷേത്രം. ആചാരാനുഷ്ഠാനങ്ങളില്‍ സമാനതകളുള്ള 30 ല്‍ കൂടുതല്‍ ചുഴലി ഭഗവതി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടെങ്കിലും പെരുമണ്ണ് ഭഗവതിയുടെ ശക്തിയും പ്രഭയും അളവറ്റതാണ്. സമീപ ജില്ലകളില്‍ നിന്നു മാത്രമല്ല, അതിര്‍ത്തി സംസ്ഥാന പ്രദേശങ്ങളില്‍ നിന്നുവരെ ദിനം പ്രതി നൂറുകണക്കിന് വിശ്വാസികള്‍ ജാതിമതഭേദമെന്യെ ഈ ക്ഷേത്രത്തില്‍ എത്തുന്നത് ഇവിടെ കുടിയിരിക്കുന്ന ദേവിയുടെ അത്ഭുതശക്തി ചൈതന്യസിദ്ധികൊണ്ടു മാത്രമെന്നാണ് പരക്കെയുള്ള വി ശ്വാസം. നാടുകാണാനെത്തിയ ദേവതകളെ ബന്ധപ്പെടുത്തിയുള്ള ഐതിഹ്യ കഥകളാണ് ചുഴലി ഭഗവതിയെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നത്.

കാശി രാജാവിന്റെ അതീവ സുന്ദരിയായ മകള്‍ ഒരു ദിവസം ജലക്രീഡയില്‍ മുഴുകവെ കുമാരിയില്‍ ദുര്‍ഗാദേവി പ്രവേശിച്ചുവത്രെ. അതോടെ കുമാരിയില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങി. കുട്ടിത്തങ്ങള്‍ വിട്ടൊഴിയുകയും മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതും രാജാവ് ദര്‍ശിച്ചു. ദു:ഖിതനായ രാജാവ് ജ്യോതിഷികളെ വിളിച്ചുവരുത്തി. പ്രശ്‌നഫലത്തില്‍ കുമാരിയില്‍ ദേവീചൈതന്യം കുടികൊള്ളുന്നതായും മലനാട് കാണാന്‍ ആഗ്രഹമുള്ളതായും പ്രവചനമുണ്ടായി. ദേവിയുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി സമുദ്രയാത്രക്കുള്ള കപ്പല്‍ നിര്‍മിക്കാന്‍ വിശ്വകര്‍മാവിനെ രാജാവ് ഏര്‍പ്പാടാക്കുകയും ചെയ്തു. അകില്‍, ചന്ദനം ഇത്യാദി മരങ്ങളില്‍ 41 കോല്‍ നീളവും 21 കോല്‍ വീതിയുമുള്ള ഒരു കപ്പലും ദേവിക്ക് ഇരിപ്പിടമായി പൊന്‍ പട്ടുവിരിച്ച് അലംകൃതമാക്കിയ പീഠവും അദ്ദേഹം പണിതൊരുക്കി.

ജലയാത്രക്കൊരുങ്ങിയ രാജകുമാരിയുടെ ശരീരത്തില്‍ നിന്ന് മൂന്നു തേജോരൂപങ്ങള്‍ മരക്കപ്പലില്‍ കുമാരി യോടൊപ്പം അനുഗമിച്ചെന്നും യാത്രക്കിടയില്‍ വഴിതെറ്റി ഇവര്‍ ഉത്തര മലബാറിലെ പെരുമണ്ണു പുഴക്കടവില്‍ എത്തിയെന്നുമാണ് പഴമക്കാരില്‍ ചിലര്‍ പറയുന്ന കഥ.
കാടും മലയും തോടും പുഴയും ചേര്‍ന്ന് ചേതോഹരമായ ഈ ഗ്രാമപ്രദേശം ദേവതമാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായും പറയപ്പെടുന്നു. ഈ ഗ്രാമത്തോടുള്ള ഇഷ്ടം മൂലം മരക്കപ്പല്‍ ചുഴന്നു വന്ന (നിയന്ത്രിച്ച്) പ്രധാന ദേവത ചുഴലി ഭഗവതി എന്ന പേരില്‍ ദൈവീക ചൈതന്യം ചൊരിഞ്ഞ് ഇവിടെ കുടികൊള്ളുവാനും കാരണമായെന്നുമാണ് വിശ്വാസം. മറ്റു ദേവതമാരായിട്ടുള്ള സ്വാമേശ്വരി, നെല്ലിയോട്ട് ഭഗവതി, അന്നപൂര്‍ണേശ്വരി എന്നീ ദേവതമാര്‍ ജില്ലയിലെ സമീപ സ്ഥലങ്ങളില്‍ അനുഗ്രഹമരുളി നാടിനെ കാത്തു പരിപാലിച്ചു പോന്നതായും പിന്നീട് 4 ദേവതമാര്‍ക്കും വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങള്‍ പണികഴിക്കപ്പെട്ടെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കാണപ്പെടുന്ന ചുഴലി ഭഗവതിയും ഉപദേവതമാരുമെല്ലാം പൊതുവെ ശാന്തസ്വരൂപണിയാണെന്നുള്ളതും എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്.

ഭഗവതി സ്തുതിയുടെ താളിയോല പാട്ടു ഗ്രന്ഥങ്ങളില്‍ ഏതാണ്ട് 850 വര്‍ഷത്തെ പഴക്കം പ്രതി പാദിച്ചിട്ടുള്ളതായി മലബാറിലെ പ്രമുഖ കളമെഴുത്തു കലാകാരനായ മട്ടന്നൂര്‍ കരിയില്‍ സതീഷ് നമ്പ്യാര്‍ വ്യക്തമാക്കുന്നു. മീനൂട്ടും സ്വയംവര പൂജയുമാണ് പെരുമണ്ണു ശ്രീചുഴലി ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ഈ ക്ഷേത്രത്തിന്റെ പിന്‍വശത്തു കൂടി ഒഴുകുന്ന പുഴക്കടവിലെ മല്‍സ്യങ്ങള്‍ക്കു വഴിപാട് നേര്‍ന്നാല്‍ മാറാത്ത എല്ലാ വ്യാധികളും ഇല്ലാതാകുമെന്നും ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കു ശമനമുണ്ടാകുന്നതായും അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

ക്ഷേത്രത്തിനരികിലെ പുഴയില്‍ മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ആചാരമാണ് മീനൂട്ടല്‍ ചടങ്ങ്. ക്ഷേത്ര പൂജയാല്‍ വിശേഷപ്പെട്ട അവിലും മലരും അരിയും ചേര്‍ന്ന നിവേദ്യമാണ് മീനുകള്‍ക്കു ഭക്ഷണമായി വിശ്വാ സികള്‍ നല്‍കുന്നത്. തുലാം മുതല്‍ മിഥുനം വരെയുള്ള മാസങ്ങളില്‍ പ്രഭാതം തൊട്ട് പ്രദോഷം വരെയാണ് ക്ഷേത്രവിശ്വാസികള്‍ മീനൂട്ട് നടത്തുന്നത്. മഴക്കാലമായാല്‍ മീനൂട്ട് ചടങ്ങ് നടത്താറില്ല. ഈ സമയങ്ങളില്‍ ക്ഷേത്ര പരിസരത്തെ പുഴക്കടവിലുള്ള മത്സ്യങ്ങളെ ആര്‍ക്കും ദര്‍ശിക്കാന്‍ സാധിക്കാറില്ല എന്നതും അജ്ഞാത രഹസ്യമായി നിലനില്‍ക്കുന്നുവത്രെ. മീനൂട്ട് വിഷ്ണുപ്രീതിയായും കരുതപ്പെടുന്നുണ്ട്. അതിനാല്‍ ഈ കടവ് പരിസരത്തുള്ള മത്സ്യങ്ങളെ ചൂണ്ടയിട്ടോ വലയിട്ടോ ആരും പിടിക്കാറില്ലെന്നും നൂറ്റാ ണ്ടുകളായി പരിപാലിക്കുന്ന ക്ഷേത്രവിശ്വാസമാണ്.

ഈ ദേവീസന്നിധിയില്‍ വന്നു മനസു തുറന്നു പ്രാര്‍ത്ഥിച്ചാല്‍ മംഗല്യ സൗഭാഗ്യം സിദ്ധിക്കാത്ത കന്യകമാര്‍ ഉണ്ടാവില്ലെന്നും ഇതുവരെയും വിഘ്‌നം സംഭവിക്കാത്ത വഴിപാടുകളായി ഭക്തര്‍ വെളിപ്പെടുത്തുന്നുണ്ട്. അനപത്യതാ ദു:ഖത്താല്‍ വേദനിക്കുന്നവരുടെ അവസാന അഭയസ്ഥാനവും പെരുമണ്ണു ചുഴലി ഭഗവതിയാണ്. പ്രാര്‍ത്ഥന നിറവേറ്റപ്പെട്ടാല്‍ പ്രതീകാത്മക മരത്തൊട്ടിലും കുഞ്ഞും വഴിപാടായി ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുന്ന പതിവും ഇവിടെ നിലനില്‍ക്കുന്ന ചടങ്ങുകളാണ്. മെയ് 2 മുതല്‍ 5 വരെയാണ് ഈ ക്ഷേത്രത്തിലെ പാട്ടുത്സവം. ഭഗവതി സ്തുതിയാണ് പാട്ടില്‍ വര്‍ണ്ണിക്കപ്പെടുന്നത്. അശരണരും ആലംബഹീനരുമായ നാനാജാതി മതസ്ഥരുടെ അഭയസ്ഥാനമായിട്ടുള്ള ഈ ദേവീസന്നിധിയില്‍ അനുഗ്ര ഹാശിസ്സുകളാല്‍ സായൂജ്യം തേടി നിത്യേന നൂറുകണക്കിന് വിശ്വാസികളാണ് വന്നുപോകുന്നത്. ഈ അടുത്ത കാലത്തു പുന:രുദ്ധാരണം നടത്തപ്പെട്ട പെരുമണ്ണു ശ്രീഭഗവതി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Tags: kannurപെരുമണ്ണ് ശ്രീ ഭഗവതി ക്ഷേത്രംPerumann Sri Bhagavathy TempleMamanikunnu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.