Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമലയാത്ര തീര്‍ത്ഥാടനമാണ്, കച്ചവടമാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 05:53 am IST
in Editorial

ശബരിമല തീര്‍ത്ഥാടനത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സീസണ്‍ അടുക്കുമ്പോള്‍ ഓരോരോ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും. തീര്‍ത്ഥാടകരുടെ വരവ് വിലക്കാനുള്ള നടപടിയും പ്രചാരണവും തകൃതിയായി നടക്കും. മുല്ലപ്പെരിയാര്‍ പൊട്ടല്‍ വാര്‍ത്ത ശക്തമായി ഉയരുന്നത് മണ്ഡലകാല സീസണിലാണ്. അരവണയില്‍ പല്ലിയും ഉണ്ണിയപ്പത്തില്‍ പൂപ്പലും പമ്പാനദിയിലെ ജലത്തില്‍ വിസര്‍ജ്യത്തിന്റെ അളവ് കൂടുതലും ഒക്കെ വലിയ വാര്‍ത്തകളായി വരും. മകരവിളക്കിന്റെ ശാസ്ത്രീയതയെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാകും.

ശബരിമല വിശ്വാസികളോടു കാണിക്കുന്ന ക്രൂരതയാണിതെല്ലാം. വിശ്വാസലോപമുണ്ടാക്കി ശബരിമലയുടെ മഹത്വത്തിന് കളങ്കം ഏല്‍പ്പിക്കുക എന്ന ദീര്‍ഘകാല ആഗ്രഹത്തിന്റെ പുറത്തേക്കുവരുന്ന തെളിവുകളാണിതൊക്കെ. ഇതുകൊണ്ടൊന്നും ശബരിമല തീര്‍ത്ഥാടനത്തിലുള്ള ഭക്തജനങ്ങളുടെ വിശ്വാസം തകരുന്നതല്ല എന്ന് തുടര്‍ന്നുള്ള ഭക്തജനപ്രവാഹം തെളിയിക്കുന്നു. അതിന്റെ ഒടുവിലത്തേതാണ് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം നിജപ്പെടുത്താനുള്ള പുതിയ തീരുമാനം. ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലെ പ്രധാന തീരുമാനം ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം നല്‍കിയാല്‍ മതി എന്നതാണ്. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതി എന്നതാണ് മറ്റൊരു തീരുമാനം.

ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം നിശ്ചിത ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തിവിടണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂ വഴി പ്രവേശിപ്പിക്കണം. കഴിഞ്ഞ സീസണിലും തീര്‍ഥാടക സംഖ്യ കുറയ്‌ക്കാനുള്ള നീക്കം ഉണ്ടായി. ഇരുമുടിക്കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ പതിനായിരങ്ങളാണ് തിരിച്ചയക്കപ്പെട്ടത്. അത് ആവര്‍ത്തിക്കാനാണ് ശ്രമം. ദര്‍ശന പുണ്യകാലത്ത് ഭക്തരെ പരിമിതപ്പെടുത്തുന്നത് ഭക്തജനങ്ങളുടെ അവകാശത്തിലും ആരാധനാ സ്വാതന്ത്ര്യത്തിലുമുള്ള ഭരണകൂടത്തിന്റെ നഗ്നമായ കൈകടത്തലാണ്.

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ദര്‍ശനം നടത്തി സമാധാനമായി തിരിച്ചുപോകാനുള്ള അവസരമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്നൊരുക്കേണ്ടത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശബരിമല തീര്‍ത്ഥാടനത്തെ ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ഇപ്പോള്‍ കാണുന്നത്. എരുമേലിയില്‍ കുറി തൊടുന്നതിന് പണം ഈടാക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം അതിന്റെ ഒടുവിലത്തെ തെളിവായിരുന്നു. തീര്‍ത്ഥാടനത്തെ കച്ചവടത്തിന്റെ ഭാഗമായി കാണുന്നത് അനുവദിക്കാനാവില്ല. ദേവസ്വം ബോര്‍ഡിന്റെ വരുമാനസ്രോതസ്സാണ് ശബരിമല എന്നത് മറക്കരുത്. ബോര്‍ഡിന്റെ കീഴിലുള്ള ആയിരത്തില്‍പരം ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നതുപോലും ഇവിടത്തെ വരുമാനത്തെ ആശ്രയിച്ചാണെന്ന കാര്യവും മറക്കരുത്. അതിനാല്‍ത്തന്നെ അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക കടമയാണ്. ഭക്തജനങ്ങള്‍ക്ക് ഉണ്ടാവുന്ന തൃപ്തിയാണ് ഇവിടെ പ്രധാനം.

യുക്തിസഹമല്ലാത്ത വിധത്തിലും അനാവശ്യമായും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെയാണ് ഹൈന്ദവ സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയുമൊക്കെ പ്രശ്‌നമായതിനാല്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെ വേണമെന്ന കാര്യത്തില്‍ ഇത്തരം സംഘടനകളുമായി സര്‍ക്കാരിന് ആശയവിനിമയമോ ചര്‍ച്ചകളോ നടത്താവുന്നതാണ്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ അയ്യപ്പഭക്തരെ ആചാരങ്ങള്‍ അനുഷ്ഠിക്കാനും, അങ്ങനെ തീര്‍ത്ഥാടനം സുഗമമാക്കാനുമുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവണം.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമായി നീക്കങ്ങളെ കാണാനാവില്ല. ഹിന്ദുക്കളുടെ തീര്‍ത്ഥാടന സംസ്‌കാരത്തെ തകര്‍ക്കാനും ഹൈന്ദവ ഏകീകരണത്തെ തടയാനുമുള്ള ആസൂത്രിത നീക്കമായിക്കൂടി ഇതിനെ കാണണം.

Tags: Ayyappa devoteesSabarimala PilgrimageSabarimala Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

Kerala

ഒരു സിനിമാക്കഥ പോലെ 102 ന്റെ നിറവില്‍ അയ്യനെ തൊഴുത് പാറുക്കുട്ടി

Kerala

പതിനെട്ടാം പടി കയറുന്നവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.