Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറ്റവിമുക്തനായി സദ്ഗുരു ജഗ്ഗി വാസുവേദ്; തങ്ങളെ ആരും ബലമായി തടങ്കലില്‍ വെച്ചില്ലെന്ന് പെണ്‍കുട്ടികള്‍; ഇനി പൊലീസ് വേട്ട വേണ്ടെന്ന് സുപ്രീംകോടതി

സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ തന്റെ രണ്ടു പെണ്‍മക്കളെ ബലമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന അച്ഛന്റെ പരാതി വ്യാജമാണെന്ന് സുപ്രീംകോടതിയ്‌ക്ക് ബോധ്യപ്പെട്ടു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ ജഡ്ജിമാരെ വീഡിയോ കോളില്‍ ബോധിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 08:48 pm IST
inIndia

ന്യൂദല്‍ഹി: സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ തന്റെ രണ്ടു പെണ്‍മക്കളെ ബലമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന അച്ഛന്റെ പരാതി വ്യാജമാണെന്ന് സുപ്രീംകോടതിയ്‌ക്ക് ബോധ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയില്‍ ജഗ്ഗി വാസുദേവിനെതിരെ പരാതി നല്‍കിയ പ്രൊഫസറായ ഡോ.എസ്. കാമരാജിന്റെ രണ്ട് പെണ്‍കുട്ടികളായ ഗീത (42), ലത (39) എന്നിവരുമായി സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ സംസാരിച്ചു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടികളുടെ അച്ഛന്‍ ഡോ. എസ്. കാമരാജും വീഡിയോ കോളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തന്റെ മക്കളുമായി സംസാരിക്കുന്നതിന് ദൃക്സാക്ഷിയായി.

ഇതോടെ ഇഷ ഫൗണ്ടേഷനില്‍ ഇനി പൊലീസ് പരിശോധന വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വിധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ഡോ.എസ്. കാമരാജിന്റെ മക്കളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസിനോട് നേരിട്ട് പരിശോധിച്ച് നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ അവസരം മുതലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ഇഷ ഫൗണ്ടേഷനിലേക്ക് അയച്ചത്. പൊലീസ് ആറ് ഗ്രൂപ്പായി വേര്‍തിരിഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ജഗ്ഗി വാസുദേവ് ഏതാണ്ട് ഒരു കൊടിയ കുറ്റവാളി എന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു പൊലീസ് നടപടിയുടെ ലക്ഷ്യമെന്ന് കരുതുന്നു. ഒരു അന്യമതവിഭാഗത്തിലുള്ള വന്‍ സ്ഥാപനവും ജഗ്ഗി വാസുദേവിനും കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനും എതിരെ ക്രിമിനല്‍ കേസുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പരാതിയുണ്ട്.

വ്യാഴാഴ്ച തന്നെ സുപ്രീംകോടതി അവരുടെ അധികാരം ഉപയോഗിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഡോ.എസ്. കാമരാജിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി നേരിട്ട് വാദം കേള്‍ക്കാന്‍ എടുക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ നിജസ്ഥിതി അറിയാന്‍ അച്ഛന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ ബലംപ്രയോഗിച്ച് തടഞ്ഞു വെച്ചതായി ആരോപിക്കപ്പെട്ട പെണ്‍കുട്ടികളുമായി നേരിട്ട് സംസാരിച്ചത്. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇനി മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആശ്രമത്തിലെ പൊലീസ് വേട്ട നിര്‍ത്തിവെയ്‌ക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെ‍ഞ്ച് ഉത്തരവിട്ടത്.

 

 

Tags: supremecourtSadhguruSadhguruJaggiVasudevJaggiDMKgovtPolicehuntSadhguruAshram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.