Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അര്‍ജുനെ വച്ച് മുതലെടുത്തിട്ടില്ല, വൈകാരിക പ്രകടനത്തില്‍ മാപ്പ് ചോദിക്കുന്നു, ലോറിക്ക് അര്‍ജുന്റെ പേരിടില്ല, അധിക്ഷേപം ഒഴിവാക്കണം- മനാഫ്

അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വലിയ അധിക്ഷേപം നേരിടുന്നു

Janmabhumi Online by Janmabhumi Online
Oct 3, 2024, 07:19 pm IST
in Kerala, Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: അര്‍ജുനെ കാണാതായ സംഭവത്തിലോ തെരച്ചില്‍ നടത്തിയതിലോ മുതലെടുപ്പ് ഉണ്ടായിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. താനും കുടുംബവും അര്‍ജ്ജുന്റെ കുടുംബത്തിനൊപ്പമാണ് . അവരോട് മാപ്പ് പറയുന്നു.

അര്‍ജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും അത് സാധിച്ചുവെന്നും ചിതയടങ്ങും മുമ്പേ വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല.ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പെരുമാറ്റം വൈകാരികമായാണ്. അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഈ വിവാദം ഇന്നത്തോടെ തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് കുടുംബ ബിസിനസാണ്. ഉപ്പ മരിച്ചതോടെ ഗൃഹനാഥനാണ് താന്‍. തന്റെ കുടുംബം ഒറ്റക്കെട്ടാണ്. എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ്.

മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചിലര്‍ പണം തരാന്‍ സമീപിച്ചു. അത് അര്‍ജുന്റെ മകന് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അര്‍ജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ കുടുംബത്തോട് ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അര്‍ജുന്റെ കുടുംബത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നും താന്‍ ചെയ്യില്ല-മനാഫ് പറഞ്ഞു.

താന്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചിരുന്നു. കുടുംബം അതില്‍ പരിഭവം പറഞ്ഞതിനെ തുടര്‍ന്ന് മാറ്റി. എന്തെങ്കിലും ഉണ്ടായാല്‍, പെട്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു തന്റെ മേല്‍വിലാസം. യൂട്യൂബ് ചാനലിനും അതേ പേരിട്ടു. അര്‍ജുന്റെ മൃതദേഹം കിട്ടിയ ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല. ആദ്യം അതില്‍ 10000 സബ്‌സ്‌െ്രെകബര്‍മാരാണ് ഉണ്ടായിരുന്നത്. ദൗത്യം പൂര്‍ത്തിയായല്‍ ചാനല്‍ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അര്‍ജ്ജുന്റെ കുടുംബം വാര്‍ത്താസമേമേളനം നടത്തിയതിന് പിന്നാലെ അതില്‍ രണ്ടര ലക്ഷം സബ്‌സ്‌െ്രെകബര്‍മാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ തലത്തിലേക്ക് കൊണ്ടുപോവുകയാണ്. ആ ചാനല്‍ നടത്താന്‍ മറ്റാരെങ്കിലും വരുകയാണെങ്കില്‍ കൊടുക്കും. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ ചാനല്‍ മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചത്.

അര്‍ജുന്റെ ബൈക്ക് തങ്ങള്‍ നന്നാക്കിയതല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുബീന്‍ പറഞ്ഞു. ഓഫീസില്‍ ബൈക്ക് വച്ചത് അര്‍ജുനായിരുന്നു. അര്‍ജുന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബൈക്ക് പണിക്ക് കൊണ്ടുപോയത്. അതിനുള്ള പണം നല്‍കിയതും അര്‍ജുനാണ്. അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങള്‍ 250 രൂപ വിഹിതം ഇട്ട് തിരുവനന്തപുരത്ത് പോയിരുന്നു. അതിനെ ആരും പണപ്പിരിവ് ആയി കാണരുത്.

അര്‍ജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതല്‍ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉള്‍പ്പെടെ ഉള്ള തുക ആണത്. അതിന് അര്‍ജുന്‍ ഒപ്പിട്ട ലെഡ്ജര്‍ അടക്കം കണക്കുണ്ട്. കോടതിയില്‍ വരുമ്പോള്‍ നഷ്ടപരിഹാരം ഇതനുസരിച്ച് തുക കിട്ടുമെന്നതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വലിയ അധിക്ഷേപം നേരിടുന്നു. അതൊഴിവാക്കണം. ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും എന്നൊക്കെ പറഞ്ഞത് കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.ഇനി ആ പേരിടില്ലെന്നും മനാഫ് പറഞ്ഞു.

Tags: ShirurManafEmotionMubeenyoutubeFamilyApologizeLorryArjun
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നെടുമങ്ങാട് – ആര്യനാട് റോഡില്‍ സ്‌കൂട്ടര്‍ ലോറിയിലിടിച്ച് വിമുക്തഭടന്‍ മരിച്ചു

India

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു : അബ്ദുൾ കലാമിന്റെ കുടുംബത്തിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് രാഹുൽ

Kerala

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

Kerala

നടിമാരെ അധിക്ഷേപിച്ച കേസ് : യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം

Kerala

വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത്, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും 

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies