Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ് ഗുരുവിനെതിരെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ കടന്നാക്രമണം; ഇപ്പോള്‍ മകളുടെ വിവാഹത്തെച്ചൊല്ലി ചെളിവാരിയെറിയുന്നു

സദ്ഗുരുവായി അറിയപ്പെടുന്ന ജഗ്ഗി വാസുദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടന്നാക്രമണം തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. ചില പ്രത്യേക മതസ്ഥാപനങ്ങളും തമിഴ്നാട്ടിലെ ദ്രാവിഡകക്ഷികളും ജിഹാദികളും എന്‍ജിഒകളും കുറെയേറെ നാളുകളായി ജഗ്ഗിയുടെ രക്തത്തിനായി ദാഹിച്ച് നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 08:47 pm IST
in India

കോയമ്പത്തൂര്‍: സദ്ഗുരുവായി അറിയപ്പെടുന്ന ജഗ്ഗി വാസുദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടന്നാക്രമണം തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. ചില അന്യമതസ്ഥാപനങ്ങളും തമിഴ്നാട്ടിലെ ദ്രാവിഡകക്ഷികളും ജിഹാദികളും എന്‍ജിഒകളും കുറെയേറെ നാളുകളായി ജഗ്ഗിയുടെ രക്തത്തിനായി ദാഹിച്ച് നടക്കുകയാണ്.

സനാതനധര്‍മ്മത്തെ ശക്തമായി പിന്തുണയ്‌ക്കുന്ന ഗുരു എന്ന നിലയ്‌ക്കാണ് അദ്ദേഹത്തെ ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി നശിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ഏറ്റവുമൊടുവില്‍ മദ്രാസ് ഹൈക്കോടതി സ്വാഭാവികമായും ഉയര്‍ത്തിയ ഒരു സംശയത്തെ ഹിന്ദു ദിനപത്രം വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സമഹൂമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്.

ജഗ്ഗി വാസുദേവിന്റെ മകളുടെ വിവാഹം ഈയിടെ നടന്നിരുന്നു. അതിന് പിന്നാലെ തന്റെ രണ്ട് മക്കള്‍ വിവാഹം കഴിക്കാതെ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ആശ്രമത്തില്‍ കഴിയുന്നതായി ചൂണ്ടിക്കാട്ടി കോയമ്പത്തൂരില്‍ നിന്നുള്ള ആ പെണ്‍കുട്ടികളുടെ അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വാദം നടക്കുകയാണ്.

ഈ വാദത്തിനിടയിലാണ് ഹൈക്കോടതി സ്വാഭാവികമായി ഒരു ചോദ്യം ചോദിച്ചത്. സ്വന്തം മകള്‍ക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഇന്നലെ ചോദ്യം ഉന്നയിച്ചത്. പലതും ചോദിക്കുന്ന കൂട്ടത്തില്‍ സ്വാഭാവികമായ ഒരു ചോദ്യം മാത്രമാണ് ഹൈക്കോടതി ചോദിച്ചത്. എന്നാല്‍ സാഹചര്യത്തില്‍ നിന്നടര്‍ത്തിയെടുത്ത് സദ്ഗുരു പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന ആള്‍ എന്ന നിലയിലാണ് ഹൈക്കോടതിയുടെ ഈ ചോദ്യം സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്.

ജഗ്ഗി വാസുദേവിനെ നശപ്പിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി ചില രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇഷ ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് പരിശോധനയും നടന്നു. രണ്ട് പെണ്‍മക്കള്‍ യോഗ സെന്ററില്‍ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് പരിശോധന .

ഇഷ യോഗ സെന്ററില്‍ തല മൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് യുവതികള്‍ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് നടപടി നടത്തുന്നത്.

രണ്ട് പെണ്മക്കള്‍ കുടുംബം ഉപേക്ഷിച്ച് സെന്ററില്‍ ജീവിക്കുന്നു എന്നായിരുന്നു കോയമ്പത്തൂര്‍ സ്വദേശിയുടെ ഹര്‍ജിയിലെ പരാതി. ചില മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി യുവതികളെ അടിമകള്‍ ആക്കിയെന്നും മക്കള്‍ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി.

എന്നാല്‍ സന്യാസവും ഗാര്‍ഹസ്ഥ്യവും അവരവരുടെ ചോയ്സ് മാത്രമാണെന്നാണ് ഇതിന് സദ്ഗുരു നല്‍കുന്ന മറുപടി.

 

Tags: TheHinduDailyJaggiVasudevSadhguruJaggiVasudevSadhguru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

India

ആർ‌എസ്‌എസിനെ ലക്ഷ്യമിട്ട് ദി ന്യൂസ് മിനിറ്റ് നടത്തുന്ന ‘ദക്ഷിണ അജണ്ട’: വിവാദങ്ങൾ വീണ്ടും ഉയരുന്നു

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)
India

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

സദ്ഗുരുവിനെ പൊലീസ് തടങ്കലിലാക്കി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് തലക്കെട്ട് ദുരുപയോഗപ്പെടുത്തി എ ഐ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്ത (ഇടത്ത്)
India

സദ്ഗുരു തടങ്കലിലെന്ന് വ്യാജവാര്‍ത്ത; വ്യാജ ഇന്ത്യന്‍ എക്സ്പ്രസ് പേജില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചത് ഒരു ഓണ്‍ലൈന്‍ കമ്പനിയെ പ്രോമോട്ട് ചെയ്യാന്‍

India

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.