Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാന് വിടുപണി ചെയ്യുന്ന കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 05:00 am IST
in Editorial

പത്ത് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ നിയമസഭ തെഞ്ഞെടുപ്പ് നടക്കുകയാണ്. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. കശ്മീരിന്റെ ചരിത്രത്തില്‍ അത് നിര്‍ണായകമാകും. ബിജെപി ഒരു വശത്തും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മറുവശത്തും നിന്നുള്ള പോരാട്ടം. കശ്മീര്‍ ജനത ആരുടെ കൂടെ എന്നറിയാന്‍ ഫലം വരുന്നതുവരെ കാത്തിരിക്കണം. എന്നാല്‍ പാകിസ്ഥാന്‍ ആര്‍ക്കൊപ്പം എന്നും കോണ്‍ഗ്രസ് പാകിസ്ഥാനൊപ്പമോ എന്നും അറിയാന്‍ കാത്തിരിപ്പൊന്നും വേണ്ട. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പരസ്യമായി പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഖവാജ പറഞ്ഞത് ഇങ്ങനെ : ‘കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ സ്വരമാണ്, കോണ്‍ഗ്രസ് സഖ്യം ജയിക്കണമെന്നാണ് ആഗ്രഹം, അതിന് സാധ്യതയുണ്ട്. ‘

പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ കോണ്‍ഗ്രസിനുവേണ്ടി അരയും തലയും മുറുക്കി കളത്തിലിറങ്ങി എന്നു ചുരുക്കം. ആര്‍ട്ടിക്കിള്‍ 370 തെരഞ്ഞെടുപ്പ് വിഷയമാക്കിയെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ പുനഃസ്ഥാപിക്കുന്നതിന് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിനും പാകിസ്ഥാനും ഒരേ നിലപാടാണെന്നും ആസിഫ് പറയുന്നു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്നത് നാഷണല്‍ കോണ്‍ഫറന്‍സിന്റെയും മെഹബൂബ മുഫ്തിയുടെ പിഡിപിയുടെയും പ്രകടനപത്രികകളില്‍ പ്രധാന വാഗ്ദാനമായിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാനപദവിക്കുള്ള അവകാശം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കി ആ സംസ്ഥാനത്തെ രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രധാനമന്ത്രി നെഹ്റുവാണ്. പതിറ്റാണ്ട് നീണ്ട തെറ്റ് നരേന്ദ്രമോദി സര്‍ക്കാര്‍ തിരുത്തി. നെഹ്റു പുനര്‍ജന്മംകൊണ്ടു വന്നാല്‍ പോലും 370-ാം വകുപ്പ് പുനഃസ്ഥാപിക്കുക സാധ്യമല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അംഗീകരിച്ചിട്ടും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുന്നത് പാകിസ്ഥാനെ സഹായിക്കാനാണെന്നത് പച്ചപ്പരമാര്‍ത്ഥം. ഭാരത വിരുദ്ധ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ വോട്ടുകള്‍ക്കായി കശ്മീരിനെ പണയപ്പെടുത്താന്‍ ഒരു മടിയുമില്ലാത്തവരാണ് തങ്ങളെന്ന് രാഹുലും സംഘവും പലതവണ തെളിയിച്ചിട്ടുമുണ്ട്. മഹാരാഷ്‌ട്ര പോലീസിലെ ആര്‍എസ്എസ് അനുഭാവിയായ പോലീസുകാരന്റെ വെടിയേറ്റാണ് കര്‍ക്കറെ മരിച്ചതെന്നും അജ്മല്‍ കസബിന്റെ ആക്രമണത്തില്‍ അല്ലെന്നും പാകിസ്ഥാന്റെ വാദം അതേപടി ഉദ്ധരിച്ച് ഭാരതത്തിനെതിരെ പ്രസ്താവന നടത്താന്‍ യാതൊരു നാണവുമില്ലാത്ത നേതാക്കളുടെ താവളമായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. പാകിസ്ഥാനുമായി ഭാരതം സമാധാന ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും എന്നുമാണ് മണിശങ്കര്‍ അയ്യര്‍ ഭാരതത്തിന് നല്‍കുന്ന മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൈയില്‍ അണുബോംബുകള്‍ ഉണ്ടെന്നും മോദി സര്‍ക്കാര്‍ പ്രകോപിപ്പിച്ചാല്‍ അവര്‍ അത് ഭാരതത്തിന് നേരെ പ്രയോഗിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു മണിശങ്കര്‍. ഭാരതം സൈനികശക്തി വര്‍ധിപ്പിക്കുന്നത് ഈ മേഖലയിലെ പിരിമുറുക്കം കൂട്ടുമെന്നും അതുകൊണ്ട് സൈനിക ശക്തി വര്‍ദ്ധിപ്പിക്കരുതെന്നും പാകിസ്ഥാനെ ബഹുമാനിക്കണമെന്നുമാണ് അയ്യരുടെ ഉപദേശം.

കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പാകിസ്ഥാന്‍ അജണ്ട കളിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ ഉദ്ദേശ്യം തെളിയിക്കുന്നതാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ഫാറൂഖ് അബ്ദുള്ളയും നെഹ്റു കുടുംബവും ജമ്മു കശ്മീരില്‍ തടസ്സവും അസ്വസ്ഥതയും ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ സേനയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന ആരോപണത്തിന് ഇത് സാധുത നല്‍കുന്നു.

ജമ്മു കശ്മീരിന്റെ ശരിയായ വികസനവും പുരോഗതിയും ഇല്ലാതാക്കാന്‍ പാകിസ്ഥാനിലെ ഐഎസ്ഐ നിര്‍ദ്ദേശിച്ച അജണ്ടയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് മുന്‍കാലങ്ങളിലും അബ്ദുള്ളമാര്‍ വ്യക്തമായി തെളിയിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ചെലവില്‍, തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി ജമ്മു കശ്മീര്‍ ഭരിക്കുക എന്നത് അബ്ദുള്ളമാരുടെയും കോണ്‍ഗ്രസിന്റേയും പ്രധാന അജണ്ടയാണ്.

‘ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ അജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസും എന്‍സിയും ആഗ്രഹിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അത് അനുവദിക്കില്ല. ലോകത്തിലെ ഒരു ശക്തിക്കും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ല,’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ മറുപടിക്കപ്പുറം ഒന്നും പറയേണ്ടതില്ല. ശത്രുക്കളെ ഭയപ്പെട്ട് പിന്തിരിഞ്ഞോടി പിന്നില്‍ വെട്ടുകൊണ്ടുവന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല, മുന്നില്‍ വെട്ടു കൊണ്ട് മരിച്ചു വീണാലും പിറന്ന നാടിനെ രക്ഷിക്കും എന്ന ദൃഢനിശ്ചയവുമായി മുന്നോട്ടുപോകുന്ന ഭാരതീയ പാരമ്പര്യമാണ് നരേന്ദ്രമോദി മുന്നോട്ടുവയ്‌ക്കുന്നത്. ഇത് പുതിയ ഭാരതമാണ്. എല്ലാവരോടും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം തന്നെയാണ് നിലപാട്. എല്ലാക്കാലവും അടിമത്തമനോഭാവം മനസ്സില്‍ പേറി വിദേശികളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന കോണ്‍ഗ്രസിന് അത് മനസ്സിലാവില്ല. പക്ഷെ, ജനം അത് തിരിച്ചറിയും.

Tags: pakistanRahulGandhiCongress love Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.