Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഫ് സല്‍ ഗുരുവിനെ ഞങ്ങള്‍ മാലയിട്ട് സ്വീകരിക്കണമായിരുന്നോ?: ഒമര്‍ അബ്ദുള്ളയ്‌ക്ക് മറുപടിയുമായി രാജ് നാഥ് സിങ്ങ്

ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ അഫ് സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാതെ മാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസില്‍ പ്രതിയായ അഫ് സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് യാതൊരു ഗുണവുമുണ്ടായില്ലെന്ന് പ്രസ്താവിച്ച ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു രാജ് നാഥ് സിങ്ങ്.

Janmabhumi Online by Janmabhumi Online
Sep 8, 2024, 07:57 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ അഫ് സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാതെ മാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസില്‍ പ്രതിയായ അഫ് സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് യാതൊരു ഗുണവുമുണ്ടായില്ലെന്ന് പ്രസ്താവിച്ച ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു രാജ് നാഥ് സിങ്ങ്.

ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റംബാനില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ് നാഥ് സിങ്ങ്. അഫ് സല്‍ ഗുരുവിന്റെ തൂക്കിക്കൊലയ്‌ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണെങ്കില്‍ ഒരിക്കലും നല്‍കുമായിരുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രസ്താവിച്ചിരുന്നു. “ഇന്ത്യന്‍ പാര്‍ലമെന്‍റിന് നേരെ ബോംബാക്രമണം നടത്തിയ അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാതെ എന്ത് ചെയ്യണമായിരുന്നു? എന്താ ഞങ്ങള്‍ പൊതുജനസമക്ഷം മാലയിട്ട് സ്വീകരിക്കണമായിരുന്നോ?” – രാജ് നാഥ് സിങ്ങ് ചോദിച്ചു.

2001ലെ പാര്‍ലമെന്‍റിന് നേരെയുള്ള തീവ്രവാദിയാക്രമണം

2001 ഡിസംബര്‍ 13നാണ് തീവ്രവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന് നേരെ ബോംബാക്രമണം നടത്തിയത്. അഞ്ച് സായുധരായ യുവാക്കളാണ് ആക്രമണം നടത്തിയത്. ദല്‍ഹി പൊലീസിലെ ആറ് പൊലീസുകാരെ തീവ്രവാദികള്‍ വധിച്ചു. രണ്ട് പാര്‍ലമെന്‍റ് സുരക്ഷാസേവന ഉദ്യോഗസ്ഥരും ഒരു തോട്ടക്കാരനും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 14 പേരുടെ മരണത്തിനും 18 പേരുടെ സാരമായ പരിക്കിനും കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്‍റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി.

രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിലായിരുന്നു സായുധരായ അഞ്ചു തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്‍റ് മന്ദിരത്തിലേയ്‌ക്ക് കയറി. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടക്കുമ്പോൾ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എൽ .കെ.അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്‍റിൽ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തെങ്കിലും ഉപരാഷ്‌ട്രപതിയുടെ സുരക്ഷാഭടന്മാരും പാർലമെന്‍റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.

അഫ്സല്‍ ഗുരുവിന്റെ അറസ്റ്റ്

2001 ഡിസംബർ 13 ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് ജമ്മു-കശ്മീരിൽ നിന്നും അറസ്റ്റു ചെയ്തു. ഡൽഹി സർവകലാശാലയിലെ സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ എസ്.എ.ആർ ഗീലാനിയെ അറസ്റ്റ് ചെയ്തു. അഫ്‌സാൻ ഗുരു, ഭർത്താവ് ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു. എസ്.എ.ആർ ഗീലാനി, അഫ്‌സാൻ ഗുരു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.

അഫ്സല്‍ ഗുരുവിന്റെ കോടതി വിചാരണ
ഒരു വർഷവും മൂന്നു ദിവസവും വിചാരണ നടത്തിയ കോടതിയിൽ ജഡ്ജി എസ്.എൻ.ദിംഗ്ര നടത്തിയ വിധിപ്രസ്താവനയിൽ മുഹമ്മദ്, ഹൈദർ, ഹംസ, രാജ, റാണ എന്നീ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളോടൊപ്പം ഘാസി ബാബ, താരിഖ് അഹമ്മദ്, മുഹമ്മദ് മസൂദ് അസർ എന്നിവർ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധങ്ങളും ആളുകളേയും ശേഖരിച്ച് പ്രസ്തുത ലക്ഷ്യപ്രാപ്തിയ്‌ക്കായി പ്രവർത്തിക്കുകയും ചെയ്തു.

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നു

കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 2002 ഡിസംബർ 18-ന് ദൽഹി കോടതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ വിധിച്ചു . പിന്നീട് 2003 ഒക്ടോബർ 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. അഫ്സൽ ഗുരുവിനെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ ദയാഹരജി നല്‍കി. 2011 ഓഗസ്റ്റ്‌ 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്‌ട്രപതിക്കയച്ചു. 2013 ജനുവരി 26-ന് രാഷ്‌ട്രപതി പ്രണബ് മുഖർജി ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച് തൂക്കിലേററി.

അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാന്‍ ജമ്മു കശ്മീരിലെ സ‍ര്‍ക്കാരിന്റെ അനുമതി വേണമായിരുന്നെങ്കില്‍ തങ്ങള്‍ അതിന് സമ്മതിക്കുകയില്ലായിരുന്നു എന്നും ഒമര്‍ അബ്ദുള്ള പ്രസംഗിച്ചിരുന്നു.

 

Tags: #AfzalGuru#OmarAbdullah#Parliamentattackcase#RajnathSingh#Terroristattack#JammuKashmirelection#JKElection2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)
India

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

India

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍(ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)
India

കശ്മീരി നേതാക്കള്‍ക്ക് ആദ്യ കൂറ് മതത്തോട്, പിന്നെ പാകിസ്ഥാനോട്, അത് കഴിഞ്ഞ ചൈന, പിന്നെ ഗാന്ധി കൂടുംബം….: ആനന്ദ് രംഗനാഥന്‍

പഹല്‍ഗാമിനടത്തുള്ള തടാകത്തിലെ ശിക്കാര ബോട്ടുകള്‍
India

പഹല്‍ഗാമില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി 30 ലക്ഷം പേര്‍ എത്തി; സാധാരണജീവിതത്തിലേക്ക് മടങ്ങുന്ന കശ്മീരിനെ വീണ്ടും അവര്‍ മുറിവേല്‍പിച്ചു

India

“ഞങ്ങള്‍ ബേല്‍പുരി കഴിക്കുകയായിരുന്നു, ഭര്‍ത്താവ് മുസ്ലിം അല്ലെന്ന് പറഞ്ഞതോടെ അവര്‍ വെടിവെച്ചു”: രക്ഷപ്പെട്ട ഭാര്യയുടെ മൊഴി

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies