India

വിവാദ ഐഎഎസ് നായികയ്‌ക്ക് ഇനി പത്തിമടക്കാം ! പൂജ ഖേദ്കറിനെ സർവ്വീസിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ ഒഴിവാക്കി

ഭാവിയിലെ എല്ലാ പരീക്ഷകളിൽ നിന്നും തിരഞ്ഞെടുപ്പുകളിൽ നിന്നും അവരെ ഡിബാറും ചെയ്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: വിവാദ ഐഎഎസ് പ്രൊബേഷണർ പൂജ മനോരമ ദിലീപ് ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് അടിയന്തരമായി പുറത്താക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ഖേദ്കറിന്റെ താൽക്കാലിക സ്ഥാനാർത്ഥിത്വം റദ്ദാക്കി ആഴ്ചകൾക്ക് ശേഷമാണ് സുപ്രധാന വിധി.

1954ലെ ഐഎഎസ് (പ്രൊബേഷൻ) ചട്ടങ്ങളുടെ റൂൾ 12 പ്രകാരം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് (ഐഎഎസ്) ഖേദ്കറ മാറ്റാൻ തീരുമാനമായത്. സിവിൽ സർവീസ് പരീക്ഷയിൽ അവർ ക്ലെയിം ചെയ്ത കാറ്റഗറി പിഎഫ് ഒബിസിയും പിഡബ്ല്യുഡിയും അനുവദിച്ചതിനേക്കാൾ കൂടുതൽ ശ്രമങ്ങൾ ഖേദ്കർ നേടിയതായി കണ്ടെത്തി.

വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന പൂജ ഖേദ്കറുടെ താൽക്കാലിക സ്ഥാനാർത്ഥിത്വം റദ്ദാക്കാൻ തീരുമാനിച്ചതായി ജൂലൈ 31 ന് യുപിഎസ്‌സി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്ന്. കൂടാതെ നിയമങ്ങൾ ലംഘിച്ചതിന് പൂജ ഖേദ്കർ കുറ്റക്കാരിയാണെന്ന് യുപിഎസ്‌സി കണ്ടെത്തിയിരുന്നു. ഭാവിയിലെ എല്ലാ പരീക്ഷകളിൽ നിന്നും തിരഞ്ഞെടുപ്പുകളിൽ നിന്നും അവരെ ഡിബാറും ചെയ്തു.

എന്നാൽ പൂജ ഖേദ്കർ ഓഗസ്റ്റിൽ തന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) തീരുമാനത്തെ ചോദ്യം ചെയ്ത് ദൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സസ്‌പെൻഡ് ചെയ്ത ട്രെയിനി ഐഎഎസ് പൂജ ഖേദ്കർ രണ്ട് വികലാംഗ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അവയിലൊന്ന് വ്യാജമാണോ എന്ന സംശയത്തോടെയും സമർപ്പിച്ചതായി ദൽഹി പോലീസ് പുതിയ സ്റ്റാറ്റസ് റിപ്പോർട്ടിലൂടെ ദൽഹി ഹൈക്കോടതിയെ അറിയിച്ചു.

വഞ്ചനയും ഒബിസി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങളും അനുചിതമായി നേടിയെന്നും ആരോപണം നേരിടുന്ന പൂജാ ഖേദ്കർ അടുത്തിടെ ദൽഹി ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ തന്നെ അയോഗ്യനാക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു (യുപിഎസ്‌സി) അധികാരമില്ലെന്ന് പ്രസ്താവിച്ചു. എന്നാൽ പൂജ ഖേദ്കർ ഒരു മാസ്റ്റർ മൈൻഡ് ആണെന്നും മറ്റുള്ളവരുടെ സഹായമില്ലാതെ അവരുടെ പ്രവർത്തനങ്ങൾ സാധ്യമാകില്ലെന്നും യുപിഎസ് സി കോടതിയിൽ വാദിച്ചിരുന്നു.

Recent Posts