Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കെതിരേ അന്‍വറിന്റെ രൂക്ഷ വിമര്‍ശനം; ‘വീട്ടില്‍ നിന്നല്ല മുഖ്യമന്ത്രിയായത്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 12:31 am IST
in Kerala

തിരുവനന്തപുരം: പിണറായി വീട്ടില്‍ നിന്നു മുഖ്യമന്ത്രിയായതല്ല, മുഖ്യമന്ത്രിയാക്കിയത് പാര്‍ട്ടിയും സഖാക്കളുമാണെന്ന് എംഎല്‍എ പി.വി. അന്‍വര്‍. പാര്‍ട്ടി സഖാക്കള്‍ പറയണമെന്ന് ആഗ്രഹിച്ചതാണ് ഞാന്‍ പറഞ്ഞത്. എനിക്കു കൂറ് അവരോടാണ്, അന്‍വര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.

മുഖ്യമന്ത്രിക്കു പരാതി നല്കിയതിനു പിന്നാലെ മലക്കംമറിഞ്ഞ അന്‍വര്‍ എം.വി. ഗോവിന്ദനെ കണ്ട ശേഷം വീണ്ടും നിലപാടു മാറ്റി. പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയിലല്ലെന്ന് ഓര്‍മിപ്പിച്ചാണ് മാധ്യമങ്ങളോടു സംസാരിച്ചത്. കൂറ് പാര്‍ട്ടിയോടാണെന്നും പാര്‍ട്ടി തെരഞ്ഞെടുത്ത ആളായതിനാലാണ് മുഖ്യമന്ത്രിയോടും കൂറെന്നും അന്‍വര്‍ പറഞ്ഞു.

പിണറായി എങ്ങനെയാണ് മുഖ്യമന്ത്രിയായത്? അദ്ദേഹം വീട്ടീന്നു വന്ന് ആയതല്ലല്ലോ. പാര്‍ട്ടിയാണ് മുഖ്യമന്ത്രിയാക്കിയത്. അപ്പോ ആരോടാണ് കൂറുണ്ടാകേണ്ടത്. ഈ ഗവണ്‍മെന്റിനെ തിരിച്ച് അധികാരത്തിലെത്തിച്ചത് ജനങ്ങളും പാര്‍ട്ടിക്കാരുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരമാണ് പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ കഴിയുമോയെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രി വിശ്വാസവഞ്ചന കാണിച്ചില്ല. പക്ഷേ മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ചതിച്ചു. ചതിച്ച ആ വ്യക്തിക്കാണ് അതിന്റെ ഉത്തരവാദിത്തം. എന്തുകൊണ്ട് പോലീസ് ഇങ്ങനെയായി, എന്തിനിങ്ങനെ ജനങ്ങളെ നിരന്തരമായി വെറുപ്പിക്കുന്നു, എന്തിന് തൃശ്ശൂര്‍ പൂരം കലക്കുന്നു, എന്തിന് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെടുത്തുന്നു, ഇങ്ങനെ ഒരു വൃത്തികേട്ട പോലീസ് ഉണ്ടാകുമോ തുടങ്ങിയ അന്വേഷണമാണ് ഇവിടെ എത്തിച്ചത്. പോലീസില്‍ സര്‍ക്കാര്‍ വിരുദ്ധ ലോബിയുണ്ട്.

പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നല്കിയത് അതിന്റെ സൂചനാ തെളിവുകളാണ്. അത് അന്വേഷിക്കേണ്ടത് വിവിധ ഏജന്‍സികളാണ്. ഹെഡ്മാസ്റ്ററുടെ കസേരയിലിരിക്കുന്ന ആള്‍ക്കെതിരേ പ്യൂണ്‍ അന്വേഷണം നടത്തിയാല്‍ ശരിയാകുമോ. കെല്‍പുള്ള ഉദ്യോഗസ്ഥരായിരിക്കണം അന്വേഷിക്കേണ്ടത്. അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്നു നോക്കി ഇടപെടും. കള്ള അന്വേഷണം നടത്തിക്കളയാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതും പുറത്തുവരും. ഉറച്ച സഖാവാണ് താന്‍. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. അന്‍വര്‍ ആര്‍ക്കു മുമ്പിലും കീഴടങ്ങിയിട്ടില്ല. ദൈവത്തിനും പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂ.

മുഖ്യമന്ത്രിയെ കണ്ട ശേഷം എലിയായി മാറിയെന്ന വിമര്‍ശനത്തിന്, എലി അത്ര മോശമല്ലെന്നും അതു വീട്ടില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിയാമല്ലോ എന്നുമായിരുന്നു മറുപടി.

Tags: keralaCM PInarayi VijayanAnwar's allegationspv Anwar's harsh criticism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.