Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മൃതി ഇറാനിയെ വീഴ്‌ത്തിയ ഗൂഢാലോചന; കങ്കണയ്‌ക്കെതിരെ ഒരുങ്ങുന്നതും അതേ ഗൂഢപദ്ധതി? ഈ ക്രിമിനല്‍ നീക്കം കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടോ?

കങ്കണ റണാവത്ത് നടിയാണെങ്കിലും രാഷ്‌ട്രീയം വിലയിരുത്താനും കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ തന്‍റേടമുള്ള വ്യക്തിത്വത്തിന് ഉടമയുമാണ്. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി കങ്കണ റണാവത്തിനെ വേട്ടയാടാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. രാഷ്‌ട്രീയ ഗൂഢാലോചന. കോണ്‍ഗ്രസും അതില്‍ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 10:33 pm IST
in India

ന്യൂദല്‍ഹി: കങ്കണ റണാവത്ത് നടിയാണെങ്കിലും രാഷ്‌ട്രീയം വിലയിരുത്താനും കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ തന്‍റേടമുള്ള വ്യക്തിത്വത്തിന് ഉടമയുമാണ്. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി കങ്കണ റണാവത്തിനെ വേട്ടയാടാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. രാഷ്‌ട്രീയ ഗൂഢാലോചന. കോണ്‍ഗ്രസും അതില്‍ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ശക്തയായ നേതാവായിരുന്നു സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ ചെന്ന് തോല്‍പിക്കുകയും ചെയ്തു. ഇതോടെ ഗാന്ധി കുടുംബത്തിന് തന്നെ അവരോട് പകയായി. അതിന് ശേഷമാണ് സ്മൃതി ഇറാനിയെ വേട്ടയാടാനുള്ള നീക്കം ശത്രുക്കള്‍ ആരംഭിച്ചത്. ഇതില്‍ എന്തായാലും കോണ്‍ഗ്രസും പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു. സ്മൃതി ഇറാനിയെ 2022 ഏപ്രില്‍ ഒമ്പതിന് ദല്‍ഹിയില്‍ നിന്നും ഗുവാഹതിയിലേക്ക് പോകുന്ന വിമാനത്തില്‍വെച്ച് തടഞ്ഞ് നിര്‍ത്തി മഹിളാ കോണ്‍ഗ്രസ് ആക്ടിങ് അധ്യക്ഷയായ നെറ്റ ഡിസൂസ പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ആക്രോശിച്ചത്. ഒരു തീവ്രവാദപ്രവര്‍ത്തനത്തിന്റെ മിനിയേച്ചര്‍ രീതിയായിരുന്ന അന്ന് വിമാനത്തില്‍ അരങ്ങേറിയത്. കേന്ദ്ര ശിശുക്ഷേമവകുപ്പ് മന്ത്രിയായിരിക്കുന്ന സ്മൃതി ഇറാനിയെയാണ് ബന്ദിയാക്കുന്നതുപോലെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് നെറ്റ ഡിസൂസ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ബിജെപിയും കേന്ദ്രസര്‍ക്കാരും ഈ പെരുമാറ്റ രീതിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നെറ്റ ഡിസൂസയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു.

പിന്നീട് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രണ്ടാം വിജയം ലാക്കാക്കി ഇറങ്ങിയ സ്മൃതി ഇറാനിയെ പച്ചയായി വര്‍ഗ്ഗീയതയും നുണയും അഴിച്ചുവിട്ട് കോണ്‍ഗ്രസ് വീഴ്‌ത്തിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് എന്‍ജിഒയും കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിക വര്‍ഗ്ഗീയ സംഘടനകളും ആസൂത്രിതമായി കൂട്ട് നിന്നു. ബിജെപിയ്‌ക്കെതിരെ പച്ചയായ വര്‍ഗ്ഗീയത വീട് വീടാന്തരം പ്രചരിപ്പിച്ചത് ബിജെപിക്ക് വോട്ട് ചെയ്തിരുന്ന മുസ്ലിങ്ങളുടെ വോട്ട് വരെ എതിരാക്കി. മാത്രമല്ല, സ്മൃതിയുടെ വിമര്‍ശനം കൂടുതലും രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍, എതിരാളിയായി ഗാന്ധി കുടുംബത്തിന്റെ മാനേജരായ കെ.എല്‍ ശര്‍മ്മ വന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ ആവേശം കുറഞ്ഞതും കോണ്‍ഗ്രസിന് അനുകൂലമായി. പഞ്ചസാര കിലോയ്‌ക്ക് 13 രൂപയ്‌ക്ക് നല്‍കാമെന്ന് സ്മൃതി ഇറാനി ഉറപ്പുനല്‍കിയിരുന്നു എന്ന ഒരു കള്ളപ്രചാരണം അമേഠിയില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും ആ കള്ളപ്രചാരണത്തിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം കോണ്‍ഗ്രസ് വൈറലാക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി സ്മൃതി ഇറാനിയുടെ പ്രചാരണത്തിന് എത്തിയതേയില്ല. കാരണം സ്മൃതി വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മോദിയും കണക്കുകൂട്ടി. ഏകദേശം 1.60 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി തോറ്റത്. വലിയ തോല്‍വി. പക്ഷെ പിന്നില്‍ എത്രയോ കാലമായി നടന്നുകൊണ്ടിരുന്ന ഗൂഢാലോചന തന്നെ.

ഏതാണ്ട് ഇതേ രീതിയാണ് കങ്കണയ്‌ക്കും എതിരെ എതിരാളികള്‍ പ്രയോഗിക്കുന്നത്. ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ വെച്ച് സിഐഎസ് എഫ് ഉദ്യോഗസ്ഥയെക്കൊണ്ട് കങ്കണയെ തല്ലിച്ചത് ആരാണ്? ഇതേ ഗൂഢശക്തികള്‍ തന്നെ. പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയെ നിഷ്പ്രഭനാക്കുന്ന വിമര്‍ശനങ്ങളാണ് കങ്കണ നടത്തുന്നത്. മൂര്‍ച്ചയേറിയ ആ നാവ് നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിലാണ് എതിരാളികള്‍.

കങ്കണ എംപി ആയി വിജയിച്ച് പാര‍്ലമെന്‍റില്‍ എത്തരുതെന്ന് കോണ്‍ഗ്രസിന് തിട്ടൂരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും ശക്തയായ സ്ഥാനാര്‍ത്ഥിയെ കങ്കണയ്‌ക്കെതിരെ നിര്‍ത്തി. രാജകുടുംബത്തില്‍ നിന്നുള്ള വിക്രമാദിത്യ സിംഗിനെത്തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. ശക്തമായ പ്രചാരണത്തിന് നേതാക്കള്‍ കൂട്ടത്തോടെ എത്തി. എന്നിട്ടും കങ്കണയെ വീഴ്‌ത്താനായില്ല. 74,755 വോട്ടുകള്‍ക്ക് കങ്കണ വിജയിച്ചു.

പക്ഷെ ശത്രുക്കള്‍ വിടുന്നില്ല. ഇപ്പോള്‍ എമര്‍ജന്‍സി എന്ന ഇന്ദിരാഗാന്ധിയെ കേന്ദ്രകഥാപാത്രമാക്കിയ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള കങ്കണയുടെ സിനിമയുടെ റിലീസ് മരവിപ്പിക്കുന്നതിലേക്ക് എത്തിച്ചത് ആസൂത്രിതനീക്കമാണ്. ആരും സംശയിക്കാത്ത അതിഗൂഢനീക്കം അതിന് പിന്നിലുണ്ട്. ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്നു എന്നതിന് പ്രാധാന്യം നല്‍കാതെ, സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന രീതിയിലേക്ക് സിനിമയ്‌ക്കെതിരായ പ്രചാരണം മാറ്റി. അത് ഏറ്റു. കാരണം ബിജെപിയ്‌ക്കും സിഖുകാര്‍ പ്രധാനമാണ്. സിനിമയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിഖ് വികാരം ഇളക്കിയത്. മോദിയ്‌ക്കെതിരെ ഖലിസ്ഥാന്‍ വാദികളെ ഇളക്കിവിടുന്നതുപോലെ. എമര്‍ജന്‍സി എന്ന സിനിമ ഏറെ പണച്ചെലവുള്ള സിനിമയാണ്. സിനിമ പൂര്‍ത്തിയാക്കുന്നതിനായി ബാന്ദ്രയിലെ വീട് വില്‍ക്കേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണികര്‍ണ്ണികാ ഫിലിംസ് എന്ന സ്വന്തം സിനിമാനിര്‍മ്മാണക്കമ്പനിയുടെ ഓഫീസായി പ്രവര്‍ത്തിച്ചതാണ് ഈ വീട്. എമര്‍ജന്‍സി എന്ന സിനിമയുടെ ട്രെയിലര്‍ തന്നെ പലരെയും, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ഞെട്ടിച്ചു കളഞ്ഞു. അത്രയ്‌ക്ക് ശക്തമായിരുന്നു ട്രെയിലര്‍. ജനങ്ങള്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ള സിനിമ എന്ന ഭയം കങ്കണയുടെ എതിരാളികള്‍ക്ക് ഉണ്ടായിരിക്കണം. ഈ സിനിമ പുറത്തിറങ്ങാതിരുന്നാല്‍ അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരില്ല. രണ്ടാമത്, കങ്കണയുടെ ധനകാര്യ സ്രോതസ്സിന് പരിക്കേല്‍പിക്കാന്‍ സാധിക്കും. വരുമാനം തടസ്സപ്പെട്ടാല്‍ കങ്കണ മെല്ലെ നിശ്ശബ്ദയായിക്കൊള്ളും എന്നാണ് എതിരാളികള്‍ കണക്കുകൂട്ടുന്നത്. ഇനിയും എന്തൊക്കെയാണ് എതിരാളികള്‍ ആസൂത്രണം ചെയ്തിരിക്കുന്ന ആയുധങ്ങള്‍ എന്നറിയില്ല.

Tags: slappingincidentCISFwomanemergencySMRITIIRANIAmethi.SikhRahulGandhiCBFCKanganaranaut
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

India

പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ഗാന്ധി ചെയ്തത് പകര്‍പ്പാവകാശലംഘനം എന്ന കുറ്റം; മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.