Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇപിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ട്

Janmabhumi Online by Janmabhumi Online
Sep 2, 2024, 04:55 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സിപിഎം നേതാവ് ഇ.പി. ജയരാജനെ നീക്കിയതിനു പിന്നില്‍ പാര്‍ട്ടി പറയുന്നതൊന്നുമല്ല യഥാര്‍ത്ഥകാരണമെന്ന് വ്യക്തം. ഇ.പി.ജയരാജന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതിനാല്‍ ടി.പി. രാമകൃഷ്ണന്‍ ആ സ്ഥാനത്തുവന്നിരിക്കുന്നുവെന്നു മാത്രമാണ് പാര്‍ട്ടി പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം സംസ്ഥാനസമിതി അംഗീകരിക്കുകയായിരുന്നുവത്രേ. സെക്രട്ടറിയേറ്റിലെ ചര്‍ച്ചക്കിടെ താന്‍ രാഷ്‌ട്രീയം വിടാന്‍ പോവുകയാണന്ന് പറഞ്ഞ ഇ.പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലെ സ്വന്തം വീട്ടിലേക്കു പോവുകയായിരുന്നു എന്നാണ് വാര്‍ത്ത. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ജയരാജന്‍ തുടരുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ഇതില്‍ പല പൊരുത്തക്കേടുകളുമുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഇ.പി. സ്ഥിരീകരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും, കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ഇ.പിക്ക് പരിമതിയുണ്ടെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. അങ്ങേയറ്റം പരിഹാസ്യമായ വാദഗതിയാണിത്. ‘ബിജെപി ബന്ധത്തിന്റെ പേരില്‍’ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം വഹിക്കാന്‍ അയോഗ്യതയുള്ളയാള്‍ എങ്ങനെയാണ് പൊളിറ്റ് ബ്യൂറോ കഴിഞ്ഞാല്‍ സിപിഎമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയംഗമായിരിക്കുന്നത്? പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയരാവുന്നവരെ തരംതാഴ്‌ത്തുകയാണ് പതിവ്. ഇപിയുടെ കാര്യത്തില്‍ നേരെമറിച്ചാണെന്നു കരുതേണ്ടിവരും!

ബിജെപിയോടുള്ള സിപിഎമ്മിന്റെ ‘തൊട്ടുകൂടായ്മയാണ്’ ഇ.പി. ജയരാജന് വിനയായതെന്ന് അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്നും, താനും ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതികരിച്ചതാണല്ലോ. ഇപ്പോള്‍ അതിന്റെ പേരിലാണ് ഇ.പി പുറത്തായതെന്ന് കരുതാനാവില്ല. ഇതിനെക്കാള്‍ ഗുരുതരമായ ചില പ്രശ്‌നങ്ങളാണ് ഇ.പി പാര്‍ട്ടിക്ക് അനഭിമതനാവാന്‍ കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു. കണ്ണൂരിലെ ജയരാജ ത്രയങ്ങളിലൊരാളായ ഇ.പി എക്കാലത്തും പിണറായി വിജയന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടത്. പിണറായിയും വി.എസ്. അച്യുതാനന്ദനും തമ്മിലെ വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്ത് പിണറായിയുടെ സ്റ്റീം റോളറായി പാര്‍ട്ടിയില്‍ വിഹരിച്ചയാളാണ് ഇപി.

വിഎസ് പക്ഷത്തെ നേതാക്കളെ വശത്താക്കാനും ജില്ലകള്‍ പിടിച്ചെടുക്കാനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചയാളുമാണ്. സ്വാഭാവികമായും ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇപി മന്ത്രിയുമായി. എന്നാല്‍ ബന്ധുനിയമനത്തിന്റെ പേരില്‍ അപ്രതീക്ഷിതമായി പുറത്തുപോകേണ്ടിവന്നു. വീണ്ടും മന്ത്രിസഭയിലെത്താന്‍ കരുനീക്കങ്ങള്‍ നടത്തിയെങ്കിലും പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപിക്ക് സീറ്റ് ലഭിച്ചില്ല. തീര്‍ച്ചയായും ഇത് പിണറായിയുടെ തീരുമാനമായിരിക്കണം. ഇതിനിടെ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായത് പലനിലയ്‌ക്കും ഇപിയുടെ വഴിമുടക്കി. പിണറായി ഈ നാടിന്റെ ഐശ്വര്യമാണെന്ന് പരസ്യപ്രസ്താവന നടത്തിയിട്ടും വല്യേട്ടന്‍ കണ്ണുതുറന്നില്ല. അതിന് തക്കതായ കാരണങ്ങളുണ്ടാവാം.

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ഇ.പി. ജയരാജനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ പേരിലാണ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നതെന്ന് പറയാനാവില്ല. കാരണം ഇപി മാത്രമല്ല പാര്‍ട്ടിയില്‍ ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. ബ്രാഞ്ച് തലം മുതല്‍ പൊളിറ്റ് ബ്യൂറോ വരെയുള്ളവര്‍ക്കെതിരെ ആരോപണങ്ങളുണ്ട്. പലരും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഗുണഭോക്താക്കളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പ്രതിക്കൂട്ടിലാണ്. ഇപി മാത്രം കുറ്റക്കാരനും മറ്റുള്ളവര്‍ പുണ്യവാളന്മാരുമാകുന്നത് എങ്ങനെ? അപ്പോള്‍ പ്രശ്‌നം മറ്റു ചിലതാണ്. പിണറായി വിജയനെ കേന്ദ്രീകരിച്ച് സിപിഎമ്മില്‍ നടക്കുന്ന അധികാര വടംവലികളില്‍ ഇപിക്ക് കാലിടറിയിരിക്കുന്നു. പുറമേക്ക് അറിയാത്ത ചില കാരണങ്ങളാല്‍ ഇപി, പിണറായിക്ക് അനഭിമതനായിരിക്കുന്നു. ഇത് എന്താണെന്നറിയാന്‍ കാത്തിരിക്കേണ്ടിവരും. ആത്മകഥ അവസാനഘട്ടത്തിലാണെന്നും, എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ഇപി പ്രതികരിച്ചിട്ടുള്ളത് വെറുതെയാവില്ല. തീര്‍ച്ചയായും എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയമ്മയുടെയുമൊക്കെ പാതയിലാണ് ഇ.പി. ജയരാജനുമെന്നു വിശ്വസിക്കാം. പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ, പ്രത്യേകിച്ച് കണ്ണൂര്‍ ലോബിയുടെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന ഒരാള്‍ക്ക് പലതും പറയാനുണ്ടാവും. അത് കോളിളക്കമുണ്ടാക്കുന്ന കാര്യങ്ങളുമായിരിക്കും. ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള ഇപിയുടെ പോക്ക് സിപിഎമ്മിലെ അധികാര വടംവലിയുടെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കാം. പാര്‍ട്ടിയില്‍ ഇനിയെത്രകാലം ഇപിക്ക് അതിജീവിക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണാം. രാഷ്‌ട്രീയമായി ഇപിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ടാവാം.

 

 

Tags: EP JayarajanCPM KeralaLDF convenorUnauthorized property
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

Kerala

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇഎംഎസ് സ്മൃതി വിഭാഗത്തിന് 45 ലക്ഷം

Kerala

പ്രായമല്ല, ശേഷിയാണ് മാനദണ്ഡം; എസ്എഫ്‌ഐയില്‍ മാലിന്യങ്ങള്‍ അടിയുന്നു: ജി. സുധാകരന്‍

Editorial

നീതിപീഠങ്ങളോടും നിഷേധാത്മക നയം

Kerala

കേരളത്തില്‍ മൂന്നാംതവണയും എല്‍ഡിഎഫ് വിജയിക്കുമെന്ന് എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് ഇ പി ജയരാജൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല ; നയം വ്യക്തമാക്കി അമിത് ഷാ

മോദി സർക്കാരിന്റെ നയതന്ത്രവിജയം ; സംഘർഷത്തിനിടെ അടച്ച വ്യോമാതിർത്തി ഇന്ത്യയ്‌ക്കായി തുറന്നു നൽകി ഇറാൻ

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; രഹസ്യബാലറ്റ് ജൂലൈ 30ന് ദര്‍ബാര്‍ ഹാളില്‍

സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ‘പണി’ ; മലയാളത്തിന്റെ അഭിമാനമായി ജോജു ജോർജ്ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ

ബ്ലഡ് കാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്‌ക്കൂ: ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു ; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസിലും യോഗയുടെ കരുത്തില്‍ യുവാവായി ഉപേന്ദ്രന്‍; 68 വര്‍ഷമായി യോഗ ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies