Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാഗവതത്തിലെ മിത്തുകള്‍

ഡോ. വി. സുജാത by ഡോ. വി. സുജാത
Aug 18, 2024, 05:58 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിലെ ഋഷികള്‍ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ നിലനില്‍പ്പിനെക്കുറിച്ചും വെറും കെട്ടുകഥകള്‍ മെനഞ്ഞവരല്ലായിരുന്നു. യുക്തിഭദ്രവും ശാസ്ത്രസമ്മതവുമായ സത്യങ്ങള്‍ ദര്‍ശിച്ചവരായിരുന്നു. ദര്‍ശിച്ച സത്യങ്ങള്‍ അവര്‍ പ്രകടിപ്പിച്ചത് സാഹിത്യത്തിലൂടെയാണ്. പുരാതന ഭാരതീയ സമൂഹത്തിലും മനുഷ്യരുടെ സാംസ്‌കാരിക നിലവാരവും വ്യവഹാരങ്ങളും പ്രകടമായത് കലാസാഹിത്യത്തിലൂടെയായിരുന്നു. കണ്ടറിഞ്ഞ സത്യങ്ങള്‍ കാവ്യത്തിലൂടെയും കഥകളിലൂടെയും പ്രകാശിപ്പിച്ച ഋഷികള്‍ സാധാരണ സാഹിത്യകാരന്മാരായിരുന്നില്ല, തത്ത്വദര്‍ശികളായിരുന്നു. ഇതിഹാസങ്ങളാകുന്ന രാമായണത്തിലും മഹാഭാരതത്തിലും ചരിത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഇവയുടെ രചയിതാക്കള്‍ സാധാരണ ചരിത്രകാരന്മാരായിരുന്നില്ല. ക്രാന്തദര്‍ശികളായിരുന്ന അവരുടെ കൃതികളെ ലൗകികതയുടെയും അലൗകികതയുടെയും സമ്മിശ്രരൂപമായിട്ടാണ് കാണേണ്ടത്. കവികളായിരുന്ന ഋഷികള്‍ അനുഭവിച്ചറിഞ്ഞ സത്യങ്ങള്‍ക്ക് ഭാവനയുടെ വര്‍ണച്ചിറകുകള്‍ നല്‍കി സഹൃദയമനസ്സുകളെ ആകര്‍ഷിക്കുകയും, അതുവഴി തത്ത്വബോധം പകരുകയും ചെയ്തു. അവതാരപുരുഷന്മാരുടെ അത്ഭുത കര്‍മങ്ങള്‍ ഉള്‍പ്പെടുന്ന ചരിത്രകഥകളാണല്ലോ ഇതിഹാസങ്ങളിലെ ഉള്ളടക്കം. ദൃശ്യപ്രപഞ്ചത്തിലെ ഏത് പ്രതിഭാസമായാലും അത് അദൃശ്യ പ്രപഞ്ചത്തിന്റെ അഥവാ സൂക്ഷ്മലോകത്തിന്റെ ഘടനയെ ആശ്രയിക്കുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത ശാസ്ത്രസത്യമാണ്.

ഭൗതിക ശാസ്ത്രം ‘തെളിയിച്ചുകൊണ്ടിരിക്കുന്ന’ സൂക്ഷ്മലോകത്തിലെ കാഴ്ചകള്‍ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മദര്‍ശിനികളാകുന്ന ഉപകരണങ്ങളിലൂടെ ലഭ്യമാകുന്നതാണല്ലോ. നഗ്നനേത്രങ്ങളിലൂടെ കാണുന്നതാണ് ഭൗതിക യാഥാര്‍ത്ഥ്യമെന്നാണല്ലോ പൊതുവെയുള്ള ധാരണ. പക്ഷേ നഗ്നനേത്രങ്ങള്‍ക്ക് വെളിപ്പെടാത്തതും, സൂക്ഷ്മദര്‍ശിനികളിലൂടെ മാത്രം ദര്‍ശിക്കാവുന്നതുമായ കാര്യങ്ങള്‍ നമ്മള്‍ യാതൊരു മടിയും കൂടാതെ ശാസ്ത്രസത്യങ്ങളായി അംഗീകരിക്കുന്നു. വാസ്തവത്തില്‍ സൂക്ഷ്മദര്‍ശിനികള്‍ പ്രദര്‍ശിപ്പിക്കുന്നതാണോ നമ്മുടെ നഗ്നനേത്രങ്ങള്‍ ദര്‍ശിക്കുന്നതാണോ യാഥാര്‍ത്ഥ്യം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനാവില്ല. കാരണം സാങ്കേതിക വിദ്യ വികസിച്ചതും, അതിന്റെ പ്രയോജനം ലഭ്യമായിക്കൊണ്ടിരിക്കുന്നതും സൂക്ഷ്മദര്‍ശിനികള്‍ കാട്ടിത്തരുന്ന അദൃശ്യലോകത്തിന്റെ അത്ഭുതക്കാഴ്ചകളുടെ ഫലമായിട്ടാണെങ്കിലും ആ കാഴ്ചകള്‍ നമ്മുടെ സാധാരണ അനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമാണ്.

പുരാതന കാലത്തെ ഋഷികളാവട്ടെ തപശ്ചര്യകളിലൂടെ സ്വന്തം മനസ്സിനെത്തന്നെ സൂക്ഷ്മദര്‍ശിനിയാക്കിയെടുത്തു. സ്വന്തം അസ്തിത്വത്തെയും ജീവനെയും പരീക്ഷണവിധേയമാക്കിക്കൊണ്ടായിരുന്നു അവരുടെ സത്യാന്വേഷണം. ദൃശ്യപ്രപഞ്ചത്തിന്റെയുള്ളില്‍ കടക്കാന്‍ അവര്‍ കണ്ട മാര്‍ഗം അന്തഃകരണം തന്നെയായിരുന്നു. അന്തഃകരണത്തെ സൂക്ഷ്മതരമായ ഉപകരണമാക്കാനായി അവര്‍ അനുഷ്ഠിച്ച സാധനകള്‍ ഭൗതിക ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍ക്ക് ഒരു ബദല്‍ മാര്‍ഗമായിരുന്നു. സ്വന്തം ഉള്ളറകളിലേക്ക് കടക്കുന്ന മാര്‍ഗമായതിനാല്‍ ഇതിനെ ആദ്ധ്യാത്മികം (‘ആത്മാ’ ശബ്ദത്തിന് സംസ്‌കൃത്തില്‍ ശരീരം, മനസ്സ്, ബുദ്ധി, ആത്യന്തിക സത്യം എന്നൊക്കെ അര്‍ത്ഥമുണ്ട്) എന്നു വിളിക്കുന്നു. ഇതിനെക്കുറിച്ച് അറിയാന്‍ യോഗ, ധ്യാനം, യമനിയമങ്ങള്‍ മുതലായവയിലൂടെ ശരീരത്തിന്റെയും അന്തഃകരണത്തിന്റെയും ദമനം കൈവരിക്കേണ്ടതുണ്ട്. ഒരാളുടെ അന്തഃകരണം സ്വാഭാവികമായി സൂക്ഷ്മദര്‍ശിനികളാണ്. പക്ഷേ സ്ഥൂലലോകത്തുനിന്ന് നിരന്തരം അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന വിഷയക്കൂമ്പാരം നിമിത്തം അത് ഭാരമുള്ള സ്ഥൂലാവസ്ഥ കൈവരിക്കുന്നു.

അന്തഃകരണത്തെ മൗനവ്രതംകൊണ്ട് വിഷയ വിമുക്തമാക്കാവുന്നതാണ്. മൗനവ്രതമെന്നാല്‍ വര്‍ത്തമാനം പറയാതിരിക്കുക എന്നതല്ല. പുറമെ സംസാരിക്കാതിരിക്കുമ്പോഴും നമ്മള്‍ ഉള്ളില്‍ സംസാരിക്കുന്നുണ്ടാവും. കാരണം വാക്ക് വ്യാകരണത്തോടുകൂടിത്തന്നെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉള്ളിലെ ഈ ഭാഷയാണ് പുറമെ വൈഖരീശബ്ദമായി പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ മൗനവ്രതത്തില്‍ പുറമെ മാത്രമല്ല അകമെയും മൗനം പാലിക്കേണ്ടതുണ്ട്. ഇത്തരം അനുഷ്ഠാനമാണ് ഒരാളെ ‘മുനി’യാക്കുന്നത്. ഇപ്രകാരമുള്ള മൗനത്തിലൂടെ അന്തഃകരണത്തെ വിഷയമുക്തമാക്കുമ്പോള്‍ മുനി യഥാര്‍ത്ഥസൂക്ഷ്മസ്വഭാവം അറിയുന്നു. ഇതിനെയാണ് ദിവ്യദൃഷ്ടിയെന്നു വിളിക്കുന്നത്. മുനിയുടെ ഈ ദിവ്യദൃഷ്ടി ഭൗതിക ശാസ്ത്രത്തിന്റെ സൂക്ഷ്മദര്‍ശിനിക്ക് സമമാകുന്നു. കാരണം അത് ദൃശ്യപ്രപഞ്ചത്തെ താങ്ങിനിര്‍ത്തുന്ന സൂക്ഷ്മതത്ത്വങ്ങളെ അനാവരണം ചെയ്യും. ഇതിനെ ത്രികാലജ്ഞാനമെന്നും പറയുന്നുണ്ട്. ദൃശ്യപ്രപഞ്ചത്തിന്റെ മൂന്നുകാലങ്ങളിലുമുള്ള അവസ്ഥകള്‍ നിര്‍ണയിക്കുന്നത് സൂക്ഷ്മലോക തത്ത്വങ്ങളുടെ ചലനവിശേഷങ്ങളാണ്.

അതിപുരാതന കാലത്ത് ഭാരതത്തിലെ ത്രികാലജ്ഞാനികള്‍ ദര്‍ശിച്ച സൂക്ഷ്മലോക വിവരങ്ങള്‍ കാവ്യങ്ങളിലൂടെയും കഥകളിലൂടെയുമാണ് പ്രകാശിപ്പിച്ചത്. സാഹിത്യത്തിലൂടെ ആവിഷ്‌കരിക്കപ്പെട്ട ഈ സിദ്ധാന്തങ്ങളില്‍ ഭാവനകളുമുണ്ട്. എന്നാല്‍ ഈ ഭാവനകള്‍ വെറും കെട്ടുകഥകളല്ല. അവയിലെ ഉള്ളടക്കമാകുന്ന തത്ത്വജ്ഞാനം ശാസ്ത്രീയ സത്യങ്ങളാണ്. ചില ഉദാഹരണങ്ങള്‍ കൊണ്ട് വരുംദിവസം ഇത് വ്യക്തമാക്കാം.
(തുടരും)

Tags: DevotionalHinduismBhagavataMyths in Bhagavata
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

Samskriti

ഗുരുവചനം ശിരസാ വഹിച്ച്

Samskriti

ആരാണ് ഉത്തമ ഭക്തന്‍

Samskriti

അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies