Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തീരാങ്കാവ് പീഡനം: രാഹുലും ഭാര്യയും കൗണ്‍സലിങ്ങിന് ഹാജരാകണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 01:40 am IST
in Kerala

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാലിനോടും പരാതിക്കാരിയായ ഭാര്യയോടും അടുത്ത ആഴ്‌ച്ച കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ (കെല്‍സ) കൗണ്‍സലിങ്ങിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഈ നിര്‍ദേശം നല്കിയത്. ഇവര്‍ക്കായി കൗണ്‍സലിങ് സെഷന്‍ ക്രമീകരിക്കാനും മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കെല്‍സ മെമ്പര്‍ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. രാഹുലിനോടും ഭാര്യയോടും അന്നേ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഹര്‍ജിക്കാര്‍ക്കെതിരെയുള്ള നിര്‍ബന്ധിത നടപടികളും ഹൈക്കോടതി തടഞ്ഞു. ഹര്‍ജി ഓഗസ്റ്റ് 21 ന് പരിഗണിക്കും.

വിവാഹം കഴിഞ്ഞ് 7 ദിവസത്തിന് ശേഷം മെയ് 12 ന് രാഹുല്‍ കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്നാണ് കേസ്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് രാഹുലിനും അമ്മ ഉഷ, സഹോദരി കാര്‍ത്തിക, സുഹൃത്ത് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാജേഷ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കും കുട്ടുകാരനുമെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം, അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഇതിനിടെ രാഹുല്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു.

ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ച പ്രകാരം രാഹുലും ഭാര്യയും നേരിട്ട് ഹാജരായി. ഹൈക്കോടതി അവരുമായി ആശയവിനിമയം നടത്തി.

ദാമ്പത്യ ജീവിതത്തില്‍ സാധാരണമായ ഗാര്‍ഹിക സംഭവങ്ങളില്‍ നിന്നാണ് കേസുണ്ടായതെന്നും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ ഉറപ്പിച്ചു. അതേസമയം ഇവര്‍ വീണ്ടും ചേരുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തില്ലെങ്കിലും, പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തശേഷം രാഹുല്‍ ഒളിവില്‍ പോയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, അനുരഞ്ജനത്തിന് തീരുമാനിച്ച ഭാര്യാഭര്‍ത്താക്കന്മാരെ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒത്തുതീര്‍പ്പിനെ പിന്തുണക്കുന്ന ഇരയുടെ മൊഴി സമ്മര്‍ദത്തിന്‍ കീഴില്‍ നല്കിയതാകാമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച്, കക്ഷികള്‍ കെല്‍സ വഴി കൗണ്‍സലിങ്ങിന് വിധേയരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ‘ഇപ്പോള്‍, പല വിവാഹങ്ങളും തകരുന്നു, ഗണ്യമായ എണ്ണം വിവാഹമോചനം നേടുന്നു. ഇതാണ് നിലവിലുള്ള സാമൂഹിക സാഹചര്യം. ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടാകാം, പക്ഷേ ആത്യന്തികമായി, ദമ്പതികള്‍ അനുരഞ്ജനത്തിനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചേക്കാം. അവരുടെ സമാധാനപരമായ ഐക്യത്തിന് കോടതിയും പ്രോസിക്യൂഷനും എന്തിന് തടസം നില്ക്കണം? പൊതുവെ സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത്തരം സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളണം,’ ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.

Tags: Rahul Gandhikerala highcourtPanthirankav molestation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

India

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

India

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.