Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തബാധിതരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, നിശ്ചിത സമയത്തിലും അധിക സമയം ദുരന്തമേഖലയിടക്കം ചെലവിട്ടു,അവലോകന യോഗം കഴിഞ്ഞു

r.നേരത്തേ ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല നടന്നുകണ്ട പ്രധാനമന്ത്രി ക്യാമ്പിലെത്തി അവിടെ കഴിയുന്നവരുമായും സംസാരിച്ചു. അവരെ ആശ്വസിപ്പിച്ച അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 05:03 pm IST
in Kerala, Wayanad

മേപ്പാടി : വയനാട്ടിലെ ദുരന്ത പ്രദേശങ്ങള്‍ കണ്ട് മനസിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗത്തില്‍ പങ്കെടുത്തു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിജിപി എം ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..

ചീഫ് സെക്രട്ടറി ഡോ വേണു അവലോകനയോഗത്തില്‍ പ്രധാനമന്ത്രിക്ക് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയും പുനരധിവാസത്തിന് സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ചു. നാശനഷ്ടത്തിന്റെ കണക്കുകളും വിവരിച്ചു. നാല്‍പത് മിനിട്ടാണ് യോഗം നീണ്ടത്.

നേരത്തേ ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല നടന്നുകണ്ട പ്രധാനമന്ത്രി ക്യാമ്പിലെത്തി അവിടെ കഴിയുന്നവരുമായും സംസാരിച്ചു. അവരെ ആശ്വസിപ്പിച്ച അദ്ദേഹം ആശുപത്രിയിലെത്തി ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും കണ്ടു. കല്‍പറ്റയില്‍ നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. വെള്ളാര്‍മല സ്‌കൂളിന്റെ പിറകുവശത്തെ തകര്‍ന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, എഡിജിപി എം.ആര്‍.അജിത് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നടന്ന റോഡിന് സമീപം നിരവധി വീടുകളുണ്ടായിരുന്നെങ്കിലും ഉരുള്‍ പൊട്ടലിന് ശേഷം ഈ ഭാഗം നിറയെ കല്ലുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതേ വഴി തന്നെ തിരിച്ചെത്തിയശേഷം ബെയ്ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി. ദൗത്യസംഘവും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു.

കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്ക് എത്തിയത്. ആദ്യം ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയശേഷം കല്‍പറ്റയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകുകയായിരുന്നു. വ്യോമനിരീക്ഷണം നടത്തിയശേഷം ദുരന്തഭൂമി നടന്നു കാണുകയും ചെയ്തു.

മടങ്ങേണ്ട സമയം കഴിഞ്ഞിട്ടും പ്രധാനമന്ത്രി കളക്ടറേറ്റിലെ അവലോകന യോഗത്തില്‍ ഇരുന്നു സംസ്ഥാന ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങള്‍ കേട്ടു. ചൂരല്‍ മലയിലും നിശ്ചയിച്ചിരുന്നതിനേക്കാള്‍ ഏറെ സമയം പ്രധാനമന്ത്രി ചെലവിട്ടു.

Tags: pinarai vijayanwayanaduchief secrataryVenunarendramodiDisasterprimeministerChief Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Kerala

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

India

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.