Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശ്രീചിത്രയെ ലോകോത്തരമാക്കിയ ദീര്‍ഘദര്‍ശി

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jul 19, 2024, 05:00 am IST
in Article
പത്മവിഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്ന് സ്വീകരിക്കുന്നു (2005)

പത്മവിഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്ന് സ്വീകരിക്കുന്നു (2005)

ഡോ. എം.എസ്. വല്യത്താനെ മലയാളി അറിയുന്നത് തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ(ശ്രീചിത്ര) പേരുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ്. ഹൃദയം തകരാറിലായി മരിച്ചു വീഴുമായിരുന്ന ആയിരക്കണക്കിനാളുകളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കാരണക്കാരനായ ആ വലിയ മനുഷ്യനെ ഈശ്വരനെ പോലെ കാണുന്ന ആയിരങ്ങളുണ്ട്. ലോകം മുഴുവന്‍ അദ്ദേഹത്തെ ആദരിച്ചിരുന്നതും അക്കാരണത്താലാണ്.

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഡയറക്ടറാണ് അദ്ദേഹം. ആ സ്ഥാപനത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ദീര്‍ഘദര്‍ശി. ഇന്ന് ഹൃദ്രോഗ ചികിത്സയില്‍ ഭാരതത്തില്‍ തന്നെ അവസാനവാക്കാണ് ഈ മഹത്തായ സ്ഥാപനം. ഹൃദയ വാല്‍വുകള്‍ക്ക് തകരാര്‍ വന്ന് ആളുകള്‍ മരിക്കുന്നത് മുമ്പ് പതിവായിരുന്നു. ഇന്ന് അത്തരം മരണത്തെ കുറിച്ചു കേള്‍ക്കാനില്ല. മരണത്തെ അകറ്റി നിര്‍ത്താന്‍ കാരണക്കാരന്‍ ഡോ. എം.എസ്. വല്യത്താനാണ്. ഹൃദയ വാല്‍വ് മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് ഭാരിച്ച ചെലവായിരുന്നു അക്കാലത്ത്. ഇത് പാവങ്ങള്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല. വല്യത്താന്റെ നേതൃത്വത്തില്‍ ശ്രീചിത്രയില്‍ അതു സംബന്ധിച്ച് ഗവേഷണങ്ങള്‍ നടന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ ഗവേഷക സംഘം നടത്തിയ പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. ശ്രീ ചിത്ര സ്വന്തമായി ഹൃദയ വാല്‍വ് വികസിപ്പിച്ചു. വിദേശത്തു നിന്ന് വന്‍വില കൊടുത്തു വാങ്ങിയിരുന്ന വാല്‍വുകളേക്കാള്‍ ഗുണമേന്മയുള്ളത്, കുറഞ്ഞ വിലയ്‌ക്ക് രോഗികള്‍ക്ക് ലഭിക്കാനുള്ള സാഹചര്യമുണ്ടായി.

വാല്‍വ് വികസിപ്പിച്ചിട്ടും അത് വെച്ചു പിടിപ്പിക്കാന്‍ പലരും തയ്യാറായില്ല. ഒടുവില്‍ വടക്കാഞ്ചേരി സ്വദേശി മുരളീധരന്‍ എന്നയാള്‍ക്ക് വാല്‍വ് പിടിപ്പിച്ചു. ഹൃദയ ചികിത്സാരംഗത്ത് ഭാരതത്തിലുണ്ടായ വലിയ മാറ്റങ്ങളിലൊന്നായിരുന്നു അത്. ആദ്യ വാല്‍വ് പിടിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് ഡോ.വല്യത്താന്‍ തന്നെ നേതൃത്വം നല്‍കി. വാല്‍വു മാത്രമായിരുന്നില്ല വല്യത്താന്‍ ശ്രീചിത്രയിലൂടെ പുറത്തിറക്കിയ ഉല്പന്നം. ബ്ലഡ്ബാഗുകളും നിര്‍മിച്ചു. ഹൃദയ വാല്‍വിന്റെ ഗവേഷണം 1976ല്‍ ശ്രീചിത്ര ആരംഭിച്ചു. എണ്‍പതുകളുടെ അവസാനത്തോടെ വാല്‍വ് വികസിപ്പിച്ചു. വാല്‍വ് വികസിപ്പിക്കുക മാത്രമല്ല അതിനെ വിപണിയിലെത്തിക്കാനും മാതൃകയുണ്ടാക്കി. ഒരു ഉല്‍പ്പന്നം നിര്‍മിച്ചാല്‍ അത് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയുണ്ടായിരുന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വാല്‍വുകളും ബ്ലഡ് ബാഗുകളും ശ്രീചിത്ര വികസിപ്പിച്ചത്. രാജ്യത്ത് മെഡിക്കല്‍ വ്യവസായ മേഖലയ്‌ക്ക് അദ്ദേഹം തുടക്കമിട്ടു എന്നു പറയാം.

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിനെ രാജ്യത്തെ തന്നെ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റിയത് ഡോ. വല്യത്താന്റെ പരിശ്രമമാണ്. ആരോഗ്യ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ആ രംഗത്തു വരുത്തേണ്ട മാറ്റങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ചികിത്സാചെലവുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരനും പ്രാപ്യമാകുന്ന തരത്തിലുള്ള ചികിത്സാ സംവിധാനം ഒരുക്കുന്നതിലായി വല്യത്താന്റെയും സംഘത്തിന്റെയും ശ്രദ്ധ. ശ്രീചിത്രയെ അത്തരത്തിലൊരു സ്ഥാപനമാക്കി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു. വല്യത്താന്‍ ശ്രീചിത്രയുടെ ഡയറക്ടറായി പ്രവര്‍ത്തനം ഏറ്റെടുക്കും വരെ സ്വതന്ത്രനിലനില്‍പ്പുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി എന്ന ആശയം കേരളത്തിലുണ്ടായിരുന്നില്ല. നല്ല ഡോക്ടര്‍മാരുള്ള ആശുപത്രികളെയാണ് അതുവരെ രോഗികള്‍ വിദഗ്ധ ചികിത്സയ്‌ക്ക് ആശ്രയിച്ചിരുന്നത്. എന്നാല്‍ ചിത്രയുടെ വരവോടെ മികവിന്റെ കേന്ദ്രം എന്ന പദവി ആശുപത്രിക്കും ഉണ്ടാകാം എന്ന നിലവന്നു. ഡോക്ടര്‍മാരുടെ പേരിലല്ലാതെ മികവിന്റെ പേരില്‍ ഒരാശുപത്രി അറിയാന്‍ തുടങ്ങിയതും ശ്രീചിത്രയുടെ വരവോടെയാണ്. ഡോക്ടര്‍മാര്‍ക്ക് മികച്ച വേതനം നല്‍കി, െ്രെപവറ്റ് പ്രാക്ടീസ് നടത്താതെ, മുഴുവന്‍ സമയവും രോഗികള്‍ക്കായി ചെലവഴിക്കുന്ന ഡോക്ടര്‍മാര്‍ ശ്രീചിത്രയുടെ മുഖമുദ്രയായി. എല്ലാം ഡോ. വല്യത്താന്റെ ദീര്‍ഘവീക്ഷണത്തില്‍ നടപ്പിലാക്കിയ പദ്ധതികളായിരുന്നു.

Tags: Dr.MS Valiathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. എം.എസ്. വല്യത്താന്റെ 70-ാംപിറന്നാളിന് മാവേലിക്കര കുടുംബ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളോടൊപ്പം
Special Article

ഹൃദയതാളം പോലെ ജന്മനാടിനെ സ്നേഹിച്ച ഡോക്ടര്‍

Main Article

മഹാ ഭിഷഗ്വരന്‍

Kerala

ആയുര്‍വേദത്തെ ആധുനിക ശാസ്ത്രവുമായി ചേര്‍ത്ത പ്രതിഭ: വിദ്യാഭ്യാസ വികാസ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.