Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമേരിക്കയില്‍നിന്നുള്ള വിപല്‍ സന്ദേശം

Janmabhumi Online by Janmabhumi Online
Jul 16, 2024, 01:28 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അമേരിക്കയുടെ മുന്‍ പ്രസിഡന്റും, ആസന്നമായ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രമ്പിനു നേരെയുണ്ടായ വധശ്രമത്തിന്റെ വാര്‍ത്ത ലോകം ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. പെന്‍സില്‍വാനിയയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ട്രമ്പിനു നേര്‍ക്ക് അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അക്രമി ഒന്നിലധികം പ്രാവശ്യം നിറയൊഴിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ട്രമ്പ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. വെടിയുണ്ട ട്രമ്പിന്റെ വലതു ചെവിയുടെ മുകള്‍വശം തുളച്ച് കടന്നുപോയി. മില്ലിമീറ്റര്‍ വ്യത്യാസം വന്നിരുന്നെങ്കില്‍ തലയോട്ടി തുളച്ചുകയറുമായിരുന്നു. അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ വലിയൊരു ദുരന്തമാണ് ഒഴിവായിപ്പോയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിലത്തുവീണെങ്കിലും അടുത്ത നിമിഷംതന്നെ അവിടെനിന്ന് എഴുന്നേറ്റ ട്രമ്പ് ചോരയൊഴുകുന്ന കൈപ്പത്തി ചുരുട്ടി തന്റെ പാര്‍ട്ടി അണികളെ പോരാടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. അമേരിക്കന്‍ ജനത അപ്പോള്‍ കണ്ടത് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ട്രമ്പിനെയാണ്. അക്രമിയുടെ വെടിയേറ്റ് പരിപാടിയില്‍ പങ്കെടുക്കുന്ന ഒരാള്‍ മരിക്കുകയും, ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണ് ട്രമ്പിനെ വധിക്കാന്‍ ശ്രമിച്ചത്. അക്രമിയെ അമേരിക്കന്‍ സീക്രട്ട് സര്‍വീസ് വെടിവച്ച് കൊല്ലുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആവേശത്തിലാണെന്നും ട്രമ്പ് പറഞ്ഞത് പ്രക്ഷുബ്ധമായ അന്തരീക്ഷത്തെ ഒരു പരിധിയോളം തണുപ്പിച്ചിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രമ്പിനെ വധിക്കാന്‍ ശ്രമിച്ച വാര്‍ത്ത കേള്‍ക്കുകയും, കയ്യിലും മുഖത്തും ചോരപുരണ്ടുനില്‍ക്കുന്ന ചിത്രം കാണുകയും ചെയ്തത് ഭാരതത്തിലടക്കം വലിയ നടുക്കമാണ് ഉണ്ടാക്കിയത്. തന്റെ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനാധിപത്യത്തിലും രാഷ്‌ട്രീയത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. സമാനമായ ഭാഷയില്‍ തന്നെ മറ്റ് രാഷ്‌ട്രത്തലവന്മാരും സംഭവത്തെ അപലപിച്ചിരിക്കുകയാണ്. ഡെമോക്രാറ്റുകളും അക്രമത്തെ അപലപിച്ചു. എന്നാല്‍ അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ അത്യന്തം ഗുരുതരമായ ഈ സംഭവത്തെ ലളിതവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ ശത്രുവിനെതിരെ ഉണ്ടായ വധശ്രമത്തെ പക്ഷപാതപരമായാണ് ഈ മാധ്യമങ്ങള്‍ കണ്ടത്. അക്രമി ട്രമ്പിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നും, ഈ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നയാളാണെന്നും പ്രചരിപ്പിക്കുന്നതിലായിരുന്നു അമേരിക്കന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് തിടുക്കം. ഒരു നിമിഷംപോലും കളയാതെ അവരത് ചെയ്യുകയുമുണ്ടായി. ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലാത്ത ഇരുപതു വയസ്സുള്ള അക്രമി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തിട്ടുണ്ടെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പണം സംഭാവന ചെയ്തയാളാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. ജോ ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേറ്റ കാലത്താണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ക്രൂക്‌സ് പണം സംഭാവനയായി നല്‍കിയത്. മനസ്സുകൊണ്ട് ഇയാള്‍ ട്രമ്പിന്റെ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ട്രമ്പിനെതിരെയുണ്ടായ വധശ്രമം വഴിതെറ്റിയ ഒരു യുവാവിന്റെ പരാക്രമമായി കാണാനാവില്ല. അമേരിക്കയുടെ ചരിത്രം പരിശോധിച്ചാല്‍ നിരവധി പ്രസിഡന്റുമാര്‍ വധിക്കപ്പെട്ടിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ് കെന്നഡി തുടങ്ങിയവര്‍ ഇവരില്‍പ്പെടുന്നു. പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ്, ഹാരി ട്രൂമാന്‍, റൊണാള്‍ഡ് റീഗന്‍ എന്നിവര്‍ക്ക് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ചും പരിഷ്‌കാരത്തെക്കുറിച്ചുമൊക്കെ വാചാലരാവുമെങ്കിലും അമേരിക്കന്‍ സമൂഹം അസഹിഷ്ണുത നിറഞ്ഞതാണ്. മതവും വംശീയതയുമൊക്കെ ഇതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ട്രമ്പിന്റെ ജീവനെടുക്കാന്‍ ശ്രമിച്ച അക്രമിയുടെ പ്രേരണ എന്തായിരുന്നു എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരികയുള്ളൂ. പക്ഷേ ഇങ്ങനെയൊന്ന് നടക്കാനിടയായ സാഹചര്യം അവഗണിക്കാനാവില്ല. ട്രമ്പിനെതിരെ നടന്ന വിദ്വേഷ പ്രചാരണത്തിന്റെ ഫലമാണ് ഈ അക്രമമെന്നു തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും രാഷ്‌ട്രീയ നിരീക്ഷകരും കരുതുന്നത്. ട്രമ്പ് ഏതുവിധേനയും ചെറുക്കപ്പെടേണ്ടയാളാണെന്നു പറഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് ബൈഡന്‍ അക്രമിക്ക് വഴിയൊരുക്കുകയായിരുന്നു. വധശ്രമത്തില്‍ ബൈഡനെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നുവരെ ആവശ്യമുയര്‍ന്നത് ഇതുകൊണ്ടാണ്. ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിക്കൊണ്ട് നടന്ന പ്രചാരണമാണ് ട്രമ്പിനെതിരായ വധശ്രമത്തില്‍ കലാശിച്ചതെന്ന് മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം വിമര്‍ശിച്ചിരിക്കുന്നു തുളസി ഗബ്ബാര്‍ഡും വിമര്‍ശിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും ഇടത്- ജിഹാദി ശക്തികളും അര്‍ബന്‍ നക്‌സലുകളും മറ്റും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണവും ഇതില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമല്ലെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.

Tags: americaPICKDonald Trumpstormy message
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

Business

ഐഫോണ്‍ ഉത്പാദനം അമേരിക്കയിലാക്കിയാല്‍ വില മൂന്നിരട്ടിയാകും; ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങിയാൽ കമ്പനിക്കുണ്ടാവുക കനത്ത ബാധ്യത

World

വ്‌ളാഡിമിർ പുടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് ; ഉക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ നശിപ്പിക്കപ്പെടുമെന്നും ഭീഷണി

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

US

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies