Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഏറെയും ഹിറ്റുകള്‍; സംവിധായകര്‍ കാത്തിരുന്ന നിര്‍മാതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 01:36 am IST
in Entertainment

തിരുവനന്തപുരം: 62 സിനിമകള്‍ നിര്‍മ്മിക്കുക. അതില്‍ 57ഉം സൂപ്പര്‍ ഹിറ്റാക്കുക. മറ്റൊരു നിര്‍മ്മാതാവിനും ലഭിക്കാത്ത അപൂര്‍വ്വഭാഗ്യത്തിനുടമയാണ് അരോമ മണിയെന്ന് അറിയപ്പെടുന്ന എം.മണി.

റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, ലൗ സ്റ്റോറി, തിങ്കളാഴ്ച നല്ല ദിവസം, കള്ളന്‍ പവിത്രന്‍, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മിഷണര്‍, ജനാധിപത്യം, എഫ്‌ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, കാശി, മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15 തുടങ്ങിയവയാണ് അരോമ മണി നിര്‍മിച്ച പ്രമുഖ ചിത്രങ്ങള്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത, ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം.

ആ ദിവസം (1982), കുയിലിനെത്തേടി (1983), എങ്ങനെ നീ മറക്കും (1983), മുത്തോടു മുത്ത് (1984), എന്റെ കളിത്തോഴന്‍ (1984), ആനക്കൊരുമ്മ (1985), പച്ചവെളിച്ചം (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത സിനിമകള്‍. സുനിത എന്ന പേരില്‍ അദ്ദേഹം ഒരു തിരക്കഥയും രചിച്ചു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും മികച്ച സംവിധായകര്‍ വരെ എം. മണിയെന്ന നിര്‍മാതാവിനു വേണ്ടി കാത്തിരിക്കുമായിരുന്നു. പദ്മരാജനും സിബിമലയിലും ജോഷിയും കെ. മധുവും ഷാജി കൈലാസുമൊക്കെയുണ്ടായിരുന്നു.

പദ്മരാജന്‍, പി. ചന്ദ്രകുമാര്‍, സിബി മലയില്‍, കെ. മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയന്‍, വി.എം. വിനു, സുനില്‍, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്. ഇത്രയധികം വിജയചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള മറ്റൊരു നിര്‍മാതാവും മലയാളത്തില്‍ വേറെ ഇല്ല.

എം. മണിയുടെ നിര്‍മാണത്തിലും പദ്മരാജന്റെ സംവിധാനത്തിലും 1985ല്‍ പുറത്തിറങ്ങിയ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1986ല്‍ പുറത്തെത്തിയ സിബിമലയില്‍ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിന് സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.

സംവിധായകന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കുന്ന നിര്‍മാതാവായിരുന്നു അദ്ദേഹം. ഒരിക്കലും അദ്ദേഹം സംവിധായകന്റെ സ്വാതന്ത്ര്യത്തിലോ കഥയിലോ ഇടപെട്ടിരുന്നില്ല. അങ്ങിനെ ഇടപെടാതിരുന്നതിനാലാണ് മികച്ച പല സിനിമകളും പിറവിയെടുത്തത്.

കഥ നന്നായിരിക്കണമെന്ന നിര്‍ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതെങ്ങനെ അവതരിപ്പിക്കണമെന്ന തീരുമാനം സംവിധായകന് അദ്ദേഹം വിട്ടു നല്കും. സാങ്കേതിക വിദഗ്ധരെ നിശ്ചയിക്കുന്നതിലോ നടീനടന്മാരുടെ കാര്യത്തിലോ വാശിപിടിക്കാറുമില്ലായിരുന്നു. നല്ല സിനിമകള്‍ ആദ്യം പിറവിയെടുക്കുന്നത് നല്ല കലാകാരന്മാരിലൂടെയാണെന്നും പണം അതിനൊരുപകരണം മാത്രമേ ആകുന്നുള്ളൂ എന്നുമായിരുന്നു അരോമ മണിയുടെ പക്ഷം.

ഇങ്ങനെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ‘കള്ളന്‍ പവിത്രന്‍’, ‘തിങ്കളാഴ്‌ച്ച നല്ല ദിവസം’ എന്നീ ചിത്രങ്ങള്‍ സംഭവിക്കില്ലായിരുന്നു എന്നാണ് പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞത്. നല്ല സിനിമകള്‍ക്കായി നിലകൊണ്ട ഒന്നാന്തരം ഒരു നിര്‍മാതാവിനെ, മനുഷ്യസ്‌നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു, അനന്തപദ്മനാഭന്‍ തുടര്‍ന്നു.

എഴുത്തുകാരന് വളരെയധികം സ്വാതന്ത്യം നല്കുന്ന നിമാതാവാണ് അരോമ മണിയെന്നും കഥയുടെ കാര്യത്തിലായാലും, ലൊക്കേഷന്‍, പ്രോപ്പര്‍ട്ടീസ്, ആര്‍ട്ട് മെറ്റീരിയല്‍ തുടങ്ങി ഏതു കാര്യത്തിലും അദ്ദേഹം നമ്മള്‍ പറയുന്ന കാര്യം തര്‍ക്കിക്കാതെ അംഗീകരിക്കുമെന്നും തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എന്‍. സ്വാമി പറഞ്ഞു.

അരോമ മണിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Tags: Film producerAroma mani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടിയെ പീഡിപ്പിച്ച നിർമാതാവ് അറസ്റ്റിൽ; അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പിടികൂടിയത് ബംഗളൂരു വിമാനത്താവളത്തിൽ വച്ച്

Kerala

എംഡിഎംഎയുടെ ഉറവിടം തേടിപ്പോയ പൊലീസ് കണ്ടെത്തിയത് സിനിമ നിര്‍മാതാവിന്‌റെ മയക്കുമരുന്ന് ഫാക്ടറി

Entertainment

എന്നെന്നും നെഞ്ചോടുചേർത്ത ഗുരുതുല്യൻ; അരോമ മണിയെ അനുസ്മരിച്ചു മോഹൻലാൽ

Entertainment

അരോമ മണി അന്തരിച്ചു

Entertainment

കൊള്ളയ്‌ക്ക് ചുക്കാൻ പിടിക്കുന്ന കുറെ പിആർ ഏജൻസികൾ മലയാള സിനിമയിലുണ്ട്;സാന്ദ്ര തോമസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.