Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇറാനിലെ ഭരണമാറ്റവും പുതിയ പ്രതീക്ഷകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 10:20 am IST
in Editorial, Vicharam

ഇറാന്റെ പുതിയ പ്രസിഡന്റായി ഡോ. മസൂദ് പെസെഷ്‌കിയാന്‍ തെരഞ്ഞെടുക്കപ്പെട്ടത് ആ രാജ്യത്തിന്റെയും ലോകത്തിന്റെയും സാഹചര്യങ്ങളില്‍ ആശാവഹമായ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നയതന്ത്രജ്ഞരും രാഷ്‌ട്രീയ നിരീക്ഷകരും കരുതുന്നത്. കടുത്ത യാഥാസ്ഥിതികനും, ഇറാന്‍ ആണവപദ്ധതിയുടെ വക്താവുമായിരുന്ന സയീദ് ജലീലിയെ തോല്‍പ്പിച്ച് മസൂദ് ഭരണാധികാരിയായിരിക്കുന്നതാണ് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. മസൂദിനെതിരെ മത്സരിച്ച മൂന്നുപേരും യാഥാസ്ഥിതികവാദികളായിരുന്നു. ഇവരെ നിരാകരിച്ചാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മസൂദിന് ഇറാന്‍ ജനത അധികാരം നല്‍കിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ആധുനിക ലോകത്ത് ആഗോള ഇസ്ലാമിക മതമൗലികവാദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ആയത്തുള്ള ഖൊമേനിയുടെ നാട്ടില്‍ തീവ്രമതനിലപാടുകളോടു വിയോജിപ്പു പുലര്‍ത്തുന്നയാളും, അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള നേതാവുമാണ് ഡോ. മസൂദ്. ഇതുതന്നെയാണ് ഈ നേതാവിന് അനുകൂലമായി വിധിയെഴുതാന്‍ ഇറാന്‍ ജനതയെ പ്രേരിപ്പിച്ചതെന്നാണ് കരുതേണ്ടത്. ഇറാന്റെ മുന്‍ ആരോഗ്യമന്ത്രിയെന്ന നിലയ്‌ക്ക് അനുഭവ സമ്പന്നനും, ഇറാനിലെ മതന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍പ്പെടുന്നയാളുമാണ് മസൂദ്. ഇതും പുതിയ സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണനടപടികളിലും മാറ്റം കൊണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൊണ്ടായിരിക്കാം അഫ്ഗാനിസ്ഥാനില്‍ മതഭീകരരായ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ അതൊരു വിസ്മയമായിക്കണ്ടവര്‍ ഇറാനിലെ ഇപ്പോഴത്തെ ഭരണമാറ്റത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാത്തത്.

പരിഷ്‌കരണവാദിയായ മസൂദ് പ്രസിഡന്റായിരിക്കുമ്പോള്‍ ഭാരത-ഇറാന്‍ ബന്ധത്തെ അത് എങ്ങനെയൊക്കെ സ്വാധീനിക്കും, എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരും എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആഭ്യന്തരവും രാജ്യാന്തരവുമായ മാറ്റങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നയാളെന്ന നിലയ്‌ക്ക് നിരവധി വെല്ലുവിളികള്‍ പെസെഷ്‌കിയാന് നേരിടേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. മതമൗലികവാദികള്‍ ശക്തരായി തുടരുകയും, മതനേതാവായ ആയത്തുള്ള ഖമേനി പരമാധികാരിയായി തുടരുകയും ചെയ്യുമ്പോള്‍ മസൂദിന് ഒരുപാട് പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും. ഇറാനിലെ അധികാരമാറ്റം ഭാരതവുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നാണ് ഇറാന്‍ അംബാസഡര്‍ ഇറാജ് എലാനി പറഞ്ഞത്. ഇറാനും ഭാരതവും തമ്മില്‍ ചരിത്രപരമായിത്തന്നെ വലിയ ബന്ധമുണ്ട്. ഇരുരാജ്യങ്ങളുടെയും ആഭ്യന്തര പ്രശ്‌നങ്ങള്‍ ഈ ബന്ധത്തെ ബാധിക്കാറില്ല. ഇതിന് തെളിവാണ് അമേരിക്കയുടെ പോലും എതിര്‍പ്പ് തള്ളി ഇറാന്‍ തീരത്തെ ഛബഹാര്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഭാരതം ഏറ്റെടുത്തത്. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും ഭാരതത്തിന്റെ വാണിജ്യ ഇടപാടുകള്‍ ഈ തുറമുഖം വഴി ശക്തമാക്കാന്‍ കഴിയും. ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്പത്തിക ഉപരോധമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഇറാനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവാന്‍ ഭാരതം അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഛബഹാര്‍ തുറമുഖ നിര്‍മാണത്തിന്റെ നിര്‍ണായകമായ കരാറുകള്‍ ഒപ്പുവച്ചത് മോദി സര്‍ക്കാരിന്റെ ഭരണകാലത്താണ്.

‘സാത്താനിക് വേഴ്‌സസ്’ എഴുതിയ സല്‍മാന്‍ റുഷ്ദിക്കെതിരെ വധഫത്വ പുറപ്പെടുവിച്ച ആയത്തുള്ള ഖൊമേനിയുടെ നാടാണ് ഇറാന്‍. സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമുയരുകയും നിരവധി സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ട് അധികം നാളായിട്ടില്ല. പെസെഷ്‌കിയാന്റെ ഭരണത്തിന്‍ കീഴില്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷ സ്ത്രീകള്‍ക്കുണ്ട്. ഇറാന്‍ പ്രസിഡന്റായിരുന്ന എബ്രാഹിം റയ്‌സിയും വിദേശകാര്യമന്ത്രി ഹൊസൈന്‍ അമിര്‍ അബ്‌ദൊള്ളാഹിയാനും ഉദ്യോഗസ്ഥരും ഒരു ഹെലികോപ്റ്ററപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭാരതം അസംസ്‌കൃത എണ്ണ വാങ്ങുന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പാശ്ചാത്യ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഭാരതത്തിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതിയിലൂടെ വലിയ വരുമാനമാണ് ഇറാന് ലഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ നല്‍കുന്ന വിശ്വാസ്യതയുള്ള രാജ്യം എന്ന പരിഗണന ഭാരതവും ഇറാനു നല്‍കുന്നുണ്ട്. അതേസമയം ഇസ്രായേലിനോട് എന്തു നയമാണ് പ്രസിഡന്റ് മസൂദിന്റെ ഭരണത്തിന്‍ കീഴില്‍ ഇറാന്‍ സ്വീകരിക്കുകയെന്നത് ഭാരതം കരുതലോടെയും സൂക്ഷ്മതയോടെയും വീക്ഷിക്കും. മേഖലയിലെ നയതന്ത്ര നീക്കങ്ങളെ സ്വാധീനിക്കുന്ന ഒരു ഘടകവുമായിരിക്കും ഇത്. ഭാരതവും ഇറാനുമായി തുടരുന്ന ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്താന്‍ പെസെഷ്‌കിയാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമാണ്.

Tags: electioniranMasoud Pezeshkian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

India

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

World

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

പുതിയ വാര്‍ത്തകള്‍

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.