Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പൊരുതി പിടഞ്ഞ് തുര്‍ക്കി; സെമിയില്‍ ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 11:01 pm IST
in Football
20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോ കപ്പ് സെമിയിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ആഹ്ലാദം

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോ കപ്പ് സെമിയിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ആഹ്ലാദം

ബെര്‍ലിന്‍: തുര്‍ക്കിയുടെ കരുത്തന്‍ കളിയെ ഒരുവിധത്തില്‍ അതിജീവിച്ച് നെതര്‍ലന്‍ഡ്‌സ് യൂറോ കപ്പ് സെമിയില്‍ കടന്നു.  പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം.

കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് നെതര്‍ലന്‍ഡ്‌സ് രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയിച്ചത്. ഇടയ്‌ക്കിടെ മികച്ച മുന്നേറ്റം കാഴ്‌ച്ചവച്ചതൊഴിച്ചാല്‍ ആദ്യ പകുതിയലില്‍ ഡച്ച് പട പാടേ നിറംമങ്ങി. തുര്‍ക്കി നിരന്തരം നെതര്‍ലന്‍ഡ്‌സ് ബോക്‌സില്‍ അപകടം വിതച്ചുകൊണ്ടിരുന്നു. 35-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനൊടുവില്‍ മധ്യനിരതാരം ഗൂലര്‍ ഉയര്‍ത്തിനല്‍കിയൊരു ക്രോസിനെ അത്യുഗ്രന്‍ ഹെഡ്ഡറിലൂടെ തുര്‍ക്കി പ്രതിരോധ താരം സമേത് അകായ്ഡിന്‍ ഗോള്‍ നേടി. ഇതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ച തുര്‍ത്തി ഡച്ച് ബോക്‌സിനകത്തേക്ക് വലിയ തോതിതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. തുര്‍ക്കി മുന്നേറ്റങ്ങളുടെ സൂത്രധാരന്‍ ഗൂലര്‍ ആയിരുന്നു. നായകന്‍ വിര്‍ജില്‍ വാന്‍ഡെയ്‌ക്കിന് കീഴിലുള്ള ഡച്ച് പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റ് ശരിക്കും കഷ്ടപ്പെട്ടാണ് ആദ്യ പകുതി തീര്‍ത്തെടുത്തത്. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ മധ്യനിരയില്‍ നിന്നും സ്റ്റീവന്‍ ബെര്‍ജ്‌വിയ്‌നെ തിരിച്ചുവിളിച്ചു. പകരം ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടാന്‍ സ്‌ട്രൈക്കര്‍ വൗട്ട് വെഗോഴ്‌സ്റ്റിനെ കളത്തിലിറക്കി. ഇതിന്റെ ഫലം പിന്നീട് കാണുകയും ചെയ്തു.

വെഗോഴ്‌സ്റ്റ് കളത്തിലിറങ്ങിയതോടെ തൂര്‍ക്കിയുടെ വീര്യത്തെ സമര്‍ത്ഥമായി നിയന്ത്രിക്കാന്‍ ഡച്ച് പടയ്‌ക്ക് സാധിച്ചു. അതുവരെ നല്ലപോലെ പണിപ്പെടേണ്ടിവന്ന ഡച്ച് പ്രതിരോധ നിരയ്‌ക്ക പിന്നീട് അല്‍പ്പം ആശ്വസിക്കാനായി. ഡച്ച് നിരയില്‍ നിന്നും വെഗോഴ്‌സ്റ്റിന് കീഴില്‍ തുര്‍ക്കി ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തുമ്പോള്‍ തിരിച്ച് അവിടെ നിന്നും ഗൂലര്‍ ഒരുക്കിയ വഴിയില്‍ തുര്‍ക്കിയും മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. 70-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും നെതര്‍ലന്‍ഡസ് സമനില കണ്ടെത്തി. ആദ്യ പകുതിയില്‍ വഴങ്ങിയ ഗോളിന് അതേ നാണയത്തിലൊരു തിരിച്ചടി. കൊര്‍ണര്‍ കിക്കിനൊടുവില്‍ ഡീപേ നല്‍കിയ ക്രോസിനെ ഗോളിലേക്ക് ഹെഡ് ചെയ്തിട്ടത് സ്‌റ്റെഫാന്‍ ഡി വ്രിജ്.

പിന്നീട് മത്സരത്തിന് കൂടുതല്‍ വാശിയായി. ഡച്ച് പടയുടെ മുന്നേറ്റങ്ങള്‍ക്കും വീര്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തുര്‍ക്കിയും നെതര്‍ലന്‍ഡും ഒരു പൊലെ പ്രസ്സിംഗ് ഗെയിം പുറത്തെടുത്തു. 76-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിലെത്തി. ഡംഫ്രീസ് ഇടത് പാര്‍ശ്വത്തില്‍ നിന്നും ഗ്രൗണ്ട് ഷോട്ടായി നല്‍കിയ നീളന്‍ പാസിലേക്ക് ഓടിയെത്തിയ ഗാക്‌പോ ഗോളിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും തടയാനെത്തിയ തുര്‍ക്കി പ്രതിരോധ താരം മെര്‍ട്ട് മുള്‍ഡുര്‍ നിലതെറ്റി വീണു. വീഴ്‌ച്ചയ്‌ക്കിടെ താരത്തിന്റെ കാലില്‍ തട്ടിയ പന്ത് വലയില്‍ കയറി. അതൊരു ഓണ്‍ഗോളായാണ് വിധിക്കപ്പെട്ടത്.

തുടര്‍ന്നും തുര്‍ക്കിയുടെ വീര്യം കൂടുതല്‍ അപകടം വിതച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു ഗോള്‍ മുന്നിലെത്തിയ ആത്മവിശ്വാസത്തില്‍ ഡച്ച് ടീം നിലകൊണ്ടു. ഒടുവില്‍ റഫറിയിങ്ങിനോട് പ്രതിഷേധിച്ച് മൈതാനത്തിറങ്ങി തുര്‍ക്കിയുടെ സൈഡ് ബെഞ്ച് താരം ബെര്‍ട്ടുര്‍ ഓസ്ഗുറിന് ചുവപ്പ് കാര്‍ഡ് നല്‍കിയതോടെ മത്സരം തീരാനുള്ള സമയമായി.

ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയിലാണ് നെതര്‍ലന്‍ഡ്‌സും ഇംഗ്ലണ്ടും ഏറ്റുമുട്ടുക. ഡോര്‍ട്ട്മുന്‍ഡിലാണ് മത്സരം. സ്വിറ്റ്‌സര്‍ലന്‍ഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കടന്നുകൂടിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. നിശ്ചിത സമയ മത്സരം 1-1 സമനിലയില്‍ കലാശിച്ചു. അധികസമയത്ത് മാറ്റമൊന്നും ഉണ്ടായില്ല. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നാണ് ഇംഗ്ലണ്ട് വിജയിച്ചത്.

Tags: TurkeyEuro Cup 2024England vs Netherlands
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)
World

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

India

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.