Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പൊരുതി പിടഞ്ഞ് തുര്‍ക്കി; സെമിയില്‍ ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 11:01 pm IST
inFootball
20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോ കപ്പ് സെമിയിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ആഹ്ലാദം

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോ കപ്പ് സെമിയിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ആഹ്ലാദം

ബെര്‍ലിന്‍: തുര്‍ക്കിയുടെ കരുത്തന്‍ കളിയെ ഒരുവിധത്തില്‍ അതിജീവിച്ച് നെതര്‍ലന്‍ഡ്‌സ് യൂറോ കപ്പ് സെമിയില്‍ കടന്നു.  പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം.

കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് നെതര്‍ലന്‍ഡ്‌സ് രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയിച്ചത്. ഇടയ്‌ക്കിടെ മികച്ച മുന്നേറ്റം കാഴ്‌ച്ചവച്ചതൊഴിച്ചാല്‍ ആദ്യ പകുതിയലില്‍ ഡച്ച് പട പാടേ നിറംമങ്ങി. തുര്‍ക്കി നിരന്തരം നെതര്‍ലന്‍ഡ്‌സ് ബോക്‌സില്‍ അപകടം വിതച്ചുകൊണ്ടിരുന്നു. 35-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനൊടുവില്‍ മധ്യനിരതാരം ഗൂലര്‍ ഉയര്‍ത്തിനല്‍കിയൊരു ക്രോസിനെ അത്യുഗ്രന്‍ ഹെഡ്ഡറിലൂടെ തുര്‍ക്കി പ്രതിരോധ താരം സമേത് അകായ്ഡിന്‍ ഗോള്‍ നേടി. ഇതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ച തുര്‍ത്തി ഡച്ച് ബോക്‌സിനകത്തേക്ക് വലിയ തോതിതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. തുര്‍ക്കി മുന്നേറ്റങ്ങളുടെ സൂത്രധാരന്‍ ഗൂലര്‍ ആയിരുന്നു. നായകന്‍ വിര്‍ജില്‍ വാന്‍ഡെയ്‌ക്കിന് കീഴിലുള്ള ഡച്ച് പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റ് ശരിക്കും കഷ്ടപ്പെട്ടാണ് ആദ്യ പകുതി തീര്‍ത്തെടുത്തത്. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ മധ്യനിരയില്‍ നിന്നും സ്റ്റീവന്‍ ബെര്‍ജ്‌വിയ്‌നെ തിരിച്ചുവിളിച്ചു. പകരം ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടാന്‍ സ്‌ട്രൈക്കര്‍ വൗട്ട് വെഗോഴ്‌സ്റ്റിനെ കളത്തിലിറക്കി. ഇതിന്റെ ഫലം പിന്നീട് കാണുകയും ചെയ്തു.

വെഗോഴ്‌സ്റ്റ് കളത്തിലിറങ്ങിയതോടെ തൂര്‍ക്കിയുടെ വീര്യത്തെ സമര്‍ത്ഥമായി നിയന്ത്രിക്കാന്‍ ഡച്ച് പടയ്‌ക്ക് സാധിച്ചു. അതുവരെ നല്ലപോലെ പണിപ്പെടേണ്ടിവന്ന ഡച്ച് പ്രതിരോധ നിരയ്‌ക്ക പിന്നീട് അല്‍പ്പം ആശ്വസിക്കാനായി. ഡച്ച് നിരയില്‍ നിന്നും വെഗോഴ്‌സ്റ്റിന് കീഴില്‍ തുര്‍ക്കി ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തുമ്പോള്‍ തിരിച്ച് അവിടെ നിന്നും ഗൂലര്‍ ഒരുക്കിയ വഴിയില്‍ തുര്‍ക്കിയും മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. 70-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും നെതര്‍ലന്‍ഡസ് സമനില കണ്ടെത്തി. ആദ്യ പകുതിയില്‍ വഴങ്ങിയ ഗോളിന് അതേ നാണയത്തിലൊരു തിരിച്ചടി. കൊര്‍ണര്‍ കിക്കിനൊടുവില്‍ ഡീപേ നല്‍കിയ ക്രോസിനെ ഗോളിലേക്ക് ഹെഡ് ചെയ്തിട്ടത് സ്‌റ്റെഫാന്‍ ഡി വ്രിജ്.

പിന്നീട് മത്സരത്തിന് കൂടുതല്‍ വാശിയായി. ഡച്ച് പടയുടെ മുന്നേറ്റങ്ങള്‍ക്കും വീര്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തുര്‍ക്കിയും നെതര്‍ലന്‍ഡും ഒരു പൊലെ പ്രസ്സിംഗ് ഗെയിം പുറത്തെടുത്തു. 76-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിലെത്തി. ഡംഫ്രീസ് ഇടത് പാര്‍ശ്വത്തില്‍ നിന്നും ഗ്രൗണ്ട് ഷോട്ടായി നല്‍കിയ നീളന്‍ പാസിലേക്ക് ഓടിയെത്തിയ ഗാക്‌പോ ഗോളിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും തടയാനെത്തിയ തുര്‍ക്കി പ്രതിരോധ താരം മെര്‍ട്ട് മുള്‍ഡുര്‍ നിലതെറ്റി വീണു. വീഴ്‌ച്ചയ്‌ക്കിടെ താരത്തിന്റെ കാലില്‍ തട്ടിയ പന്ത് വലയില്‍ കയറി. അതൊരു ഓണ്‍ഗോളായാണ് വിധിക്കപ്പെട്ടത്.

തുടര്‍ന്നും തുര്‍ക്കിയുടെ വീര്യം കൂടുതല്‍ അപകടം വിതച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു ഗോള്‍ മുന്നിലെത്തിയ ആത്മവിശ്വാസത്തില്‍ ഡച്ച് ടീം നിലകൊണ്ടു. ഒടുവില്‍ റഫറിയിങ്ങിനോട് പ്രതിഷേധിച്ച് മൈതാനത്തിറങ്ങി തുര്‍ക്കിയുടെ സൈഡ് ബെഞ്ച് താരം ബെര്‍ട്ടുര്‍ ഓസ്ഗുറിന് ചുവപ്പ് കാര്‍ഡ് നല്‍കിയതോടെ മത്സരം തീരാനുള്ള സമയമായി.

ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയിലാണ് നെതര്‍ലന്‍ഡ്‌സും ഇംഗ്ലണ്ടും ഏറ്റുമുട്ടുക. ഡോര്‍ട്ട്മുന്‍ഡിലാണ് മത്സരം. സ്വിറ്റ്‌സര്‍ലന്‍ഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കടന്നുകൂടിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. നിശ്ചിത സമയ മത്സരം 1-1 സമനിലയില്‍ കലാശിച്ചു. അധികസമയത്ത് മാറ്റമൊന്നും ഉണ്ടായില്ല. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നാണ് ഇംഗ്ലണ്ട് വിജയിച്ചത്.

Tags: TurkeyEuro Cup 2024England vs Netherlands
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.