Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചിരിച്ചുതള്ളാനൊരു ഹസ്സന്‍ പ്രസ്താവന

ഉത്തരന്‍ by ഉത്തരന്‍
Jul 3, 2024, 04:40 am IST
in Article

സ്വര്‍ണം പൊട്ടിക്കലിന്റെ കഥ കേട്ട് കേരളം ഞെട്ടുന്നു. പരിശോധനകളെയും പിടിവീഴുന്നതിനെയും വെട്ടിച്ചെത്തുന്ന സ്വര്‍ണം പൊട്ടിക്കുന്നത് സിപിഎം കേഡറുകള്‍. അതില്‍ ആകാശ് തില്ലങ്കേരിയുണ്ട്, അര്‍ജ്ജുന്‍ ആയങ്കിയുണ്ട്. പേരുള്ളതും ഇല്ലാത്തതുമായ ഒരുപാടുപേരുണ്ട്. പാര്‍ട്ടിയുടെ തലക്കനമുള്ള നേതാക്കളുടെ ഒത്താശയും സഹായവും സംരക്ഷണവും അതിനുണ്ട്. ഒരു ബ്രാഞ്ച് സഖാവിനെ കഴിഞ്ഞ ദിവസം പുറത്താക്കി. പുറത്താക്കലൊന്നും ബാധകമാകാതെ മറ്റൊരു കുട്ടി സഖാവുണ്ട്. ജിതിന്‍ രാജെന്നാണ് പേര്. വലിയ നേതാവിന്റെ സംരക്ഷണത്തിലും തണലിലും സഹായത്തിലും കഴിയുന്ന ആ സഖാവാണ് മനു തോമസിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്.

പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തായത് കണ്ണൂര്‍ ജില്ലയിലെ പെരുങ്ങോം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷാണ്. ഡിവൈഎഫ്‌ഐ എരമം സെന്‍ട്രല്‍ കമ്മിറ്റി മുന്‍ അംഗമാണ് സജേഷ്. ഇയാള്‍ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി വിശാലമായ ബന്ധമാണുള്ളത്. അര്‍ജുന്‍ ആയങ്കിയുടെ ഏറ്റവും അടുപ്പമുള്ള ആളാണ് ഇയാള്‍. സ്വര്‍ണം പൊട്ടിക്കലുമായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നെങ്കിലും അന്നൊന്നും ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നില്ല. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സത്യപാലിന്റെ ഡ്രൈവര്‍ കൂടിയാണ് സജേഷ്. നടപടിയെടുത്തിട്ട് ഒന്നരമാസം കഴിഞ്ഞു, പക്ഷേ ഇപ്പോഴാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്വഭാവദൂഷ്യമാണ് പാര്‍ട്ടി ആരോപിക്കുന്ന കുറ്റം.

ഇങ്ങനെ പുറത്താക്കേണ്ടവര്‍ നിരവധിയുണ്ട്. പക്ഷേ അതൊക്കെ മൂടിവയ്‌ക്കാനും സംരക്ഷിച്ച് നിര്‍ത്താനുമാണ് പാര്‍ട്ടിക്ക് താല്‍പര്യം. പുറത്താക്കല്‍ തുടര്‍ന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ കഥ കഷ്ടമാകും. ചെങ്കൊടിയും അധോലോകവും കൂട്ടിക്കെട്ടേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിക്കുന്നത്. അധോലോക സംസ്‌കാരം ചെങ്കൊടിക്ക് ചേര്‍ന്നതല്ലെന്ന കണ്ടുപിടിത്തമാണ് ബിനോയ് വിശ്വം നടത്തിയിട്ടുള്ളത്. ബിനോയിക്ക് കണ്ണൂരിലെ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടില്ലെന്ന് തോന്നുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടിയാണ് താനിത് പറയുന്നതെന്നും ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും പറയുന്ന ബിനോയ്, എല്ലാം പാര്‍ട്ടിക്കുവേണ്ടിയാണെന്നും ആണയിടുന്നു.

കയ്യൂരും കരിവെള്ളൂരും കാവുമ്പായിയിലും ഒഞ്ചിയത്തും ഒരുപാട് ചോരവീണുയര്‍ന്ന പ്രസ്ഥാനമാണിതെന്നും ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കെന്നും പറയുന്നു ബിനോയ്. സ്വര്‍ണം പൊട്ടിക്കലിന്റെ കഥവരുന്നു. അധോലോക സംസ്‌കാരം വരുന്നു. അധോലോക സംസ്‌കാരം വേണ്ടെന്നാണ് സിപിഐയുടെ അഭിപ്രായം. ഇതേ അഭിപ്രായമാണ് സിപിഎമ്മിനും എന്നാണ് ബിനോയ് വിശ്വം വച്ചുകാച്ചിയത്. കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള അഭിപ്രായമാണ് താന്‍ പറയുന്നതെന്നു കൂടി സിപിഐ സെക്രട്ടറി പറയുമ്പോള്‍ ഒന്നു കണ്ണൂരിലെ സിപിഎമ്മിന്റെ ചരിത്രം കൂടി പരിശോധിക്കണമെന്നേ ഉത്തരന്‍ പറയുന്നുള്ളൂ.

കണ്ണൂരില്‍ പണ്ടൊരു സിപിഐ സെക്രട്ടറിയുണ്ടായിരുന്നു, ശ്രീധരന്‍. അയാള്‍ പറഞ്ഞ ഒരുപാട് സത്യങ്ങളുണ്ട്. അതുകൂടി ഒന്നു ശ്രദ്ധിക്കണമായിരുന്നു. വിതയത്തില്‍ കമ്മീഷന് നല്‍കിയ മൊഴിയുണ്ട്, അതുകൂടി വായിക്കണമായിരുന്നു. തലശ്ശേരിയിലെ സകല കുഴപ്പങ്ങളും ഉണ്ടാക്കിയത് സിപിഎം കാരാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. തലശ്ശേരിയിലെ വര്‍ഗ്ഗീയ കലാപത്തിന് ഉത്തരവാദി സിപിഎം ആണെന്നും കാര്യ കാരണ സഹിതം നിരത്തിയിട്ടുണ്ട്. എന്നിട്ടും സിപിഎമ്മിന് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ സിപിഐ സെക്രട്ടറി ശ്രമിക്കുമ്പോള്‍ ശുദ്ധ ഭോഷ്‌കാണെന്നേ പറയാനുള്ളൂ.

രാജ്യസഭാംഗമെന്ന നിലയില്‍ നല്ല പ്രവര്‍ത്തനം നടത്തിയെന്നവകാശപ്പെടുന്ന സിപിഐ സെക്രട്ടറി മാധ്യമങ്ങളെ സ്മരിക്കാനും തയ്യാറായി. ചോദ്യങ്ങള്‍, സബ്മിഷനുകള്‍, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് എന്നിവയുടെ കണക്കെടുത്താല്‍ കെങ്കേമമായിരുന്നു എന്നാണ് അവകാശവാദം. സുഹൃത്തുക്കളെല്ലാം വിലയിരുത്തിയത് അങ്ങനെയാണത്രെ. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യശൈലിക്കെതിരെ നിരന്തരം പോരാടി എന്നും അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കാലത്തെ നിലപാടെന്തായിരുന്നു എന്നുകൂടി വിശദീകരിക്കുന്നത് നന്നായിരുന്നു. ബോണസിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥ എന്ന് പറഞ്ഞ കക്ഷിയാണ് സിപിഐ. അച്യുതമേനോന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് പറയാനും ബിനോയ് വിശ്വത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിയായത് അടിയന്തരാവസ്ഥയിലാണ്.

അടിയന്തരാവസ്ഥയിലെ ഇരുപതിന പരിപാടിക്കും മകന്റെ അഞ്ചിന പരിപാടിക്കും പിന്തുണ നല്‍കിയ മുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. കേരളത്തിലെ കിരാതവാഴ്ചയുടെ മുഖ്യ സൂത്രധാരന്‍ അച്യുതമേനോനായിരുന്നു. എന്നിട്ടും ആ അടിയന്തരാവസ്ഥയെ തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത ബിനോയ് വിശ്വം ഇല്ലാത്ത അടിയന്തരാവസ്ഥയേയും ഏകാധിപത്യത്തേയും ചെറുത്തു നിന്നു എന്നു പറയുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ വഞ്ചനയാണ്.

പിന്നെ സിപിഐ, എല്‍ഡിഎഫ് വിടണമെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്റെ പ്രസ്താവന ചിരിച്ചു തള്ളുകയാണെന്ന് ബിനോയ് വിശ്വത്തിന്റെ മറുപടി. കഴിയുംപോലെ ചിരിക്കൂ എന്നിട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യൂ. ഏതായാലും ഡി. രാജയടക്കമുള്ള സിപിഐ നേതാക്കള്‍ രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി കൂട്ടാനല്ലെ കറങ്ങി നില്‍ക്കുന്നത്. കറങ്ങിത്തിരിഞ്ഞ് ബിനോയിയും ആ ക്യാമ്പില്‍ തന്നെ എത്തില്ലെന്നതിന് എന്താണുറപ്പ്.

Tags: cpimm hassanbinoy viswamUtharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.