Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിപക്ഷത്തിന് എന്താണ് പ്രശ്‌നം ?

ജനകീയ ജനാധിപത്യം 1

വി.മുരളീധരന്‍ by വി.മുരളീധരന്‍
Jun 30, 2024, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

 

പ്രജകളുടെ സുഖവും ക്ഷേമവുമാണ് എല്ലാത്തിലും വലുതെന്ന് രാജാവ് ഉറച്ച് വിശ്വസിച്ചിരുന്നതാണ് ഭാരതീയ പാരമ്പര്യം. ഇന്ത്യന്‍ ജനാധിപത്യത്തിലും അതുതന്നെയാവണം ഭരണകര്‍ത്താക്കളുടെ നിലപാട്. കഴിഞ്ഞ പത്തുവര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയജനാധിപത്യ സഖ്യസര്‍ക്കാരിന്റെ ആപ്തവാക്യവും ഇതുതന്നെയായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനക്ഷേമത്തിനാവശ്യമായ നിയമനിര്‍മാണങ്ങളും നയപരിപാടികളും രൂപീകരിക്കണം. അതിനാണ് ഇന്ത്യന്‍ പാര്‍ലമെന്റ്.

140 കോടി ജനങ്ങള്‍ അവരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനാണ് 543 പ്രതിനിധികളെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ചിട്ടുള്ളത്. ക്രിയാത്മകമായ സഭാ നടത്തിപ്പിന് തയ്യാറായാണ് എന്‍ഡിഎ സര്‍ക്കാര്‍ പതിനെട്ടാം ലോക്‌സഭയുടെ നടപടികളിലേക്ക് കടന്നത്. എന്നാല്‍, നിഷേധാത്മക സമീപനമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയില്‍ സ്വീകരിച്ചു കാണുന്നത്. സഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് മുതല്‍ രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ വരെ ഭരണപക്ഷത്തോട് ശത്രുത പുലര്‍ത്തുന്ന സമീപനം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന് അപമാനമാണ്.

രാഷ്‌ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച തടസ്സപ്പെടുത്തുന്നത് സഭാചരിത്രത്തില്‍ അപൂര്‍വമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സഭയിലെത്തിയവര്‍ അതേ ഭരണഘടനയെയാണ് അപമാനിച്ചത്. ഭരണഘടനയുടെ 86(1) അനുച്ഛേദപ്രകാരമാണ് രാഷ്‌ട്രപതിയുടെ അഭിസംബോധന. 87-ാം അനുച്ഛേദം രാഷ്‌ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള ചര്‍ച്ചയെക്കുറിച്ച് പറയുന്നു. ഈ ചര്‍ച്ചയില്‍ അംഗങ്ങള്‍ക്ക് ഏത് വിഷയവും ഉയര്‍ത്താവുന്നതാണ്. 2021ലെ നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കിടെ കര്‍ഷകസമരം പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിച്ചത് ഓര്‍മിക്കുന്നു.

സര്‍ക്കാരിന്റെ പ്രതിബദ്ധയെക്കുറിച്ച് പറഞ്ഞ രാഷ്‌ട്രപതി, പരീക്ഷ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അസന്ദിഗ്ധമായി പറഞ്ഞു. ‘പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുവതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആവശ്യമായ സാഹചര്യം സര്‍ക്കാര്‍ ഉറപ്പാക്കും. പരീക്ഷകള്‍ തടസപ്പെടുന്ന സാഹചര്യം ശരിയല്ല. സര്‍ക്കാര്‍ നിയമനങ്ങളിലും പരീക്ഷകളിലും സുതാര്യതയും പവിത്രതയും നിര്‍ബന്ധമാണ്’ രാഷ്‌ട്രപതി പറഞ്ഞു. പരീക്ഷാ ക്രമക്കേട് വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍.

മൂന്നു ദിവസം നീളുന്ന നന്ദി പ്രമേയ ചര്‍ച്ചയില്‍ നീറ്റ് ക്രമക്കേട് പ്രതിപക്ഷത്തിന് ഉന്നയിക്കാം എന്ന് സ്പീക്കറും സര്‍ക്കാരും വ്യക്തമാക്കിയിട്ടും സഭ തടസ്സപ്പെടുത്തിയ സമീപനം രാഷ്‌ട്രപതിയോടും പാര്‍ലമെന്റിനോടുമുള്ള അവഹേളനമായി. വിദ്യാര്‍ഥികളുടെ പേരില്‍ സഭ അലങ്കോലപ്പെടുത്തുക, വാര്‍ത്തകളില്‍ നിറയുക എന്നതിനപ്പുറം രാഹുല്‍ ഗാന്ധി നയിക്കുന്ന പ്രതിപക്ഷത്തിന് മറ്റൊരു ലക്ഷ്യവുമില്ല.

ഭരണഘടന സംരക്ഷകര്‍ ചമയുന്നവര്‍, ഭരണഘടന സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഏക അവസരത്തെക്കുറിച്ച് പറയുമ്പോള്‍ അസ്വസ്ഥരാകുന്നതും ഈ സഭയില്‍ കണ്ടു. ഭരണഘടന സംരക്ഷണത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തവര്‍ക്ക് സ്വന്തം ചരിത്രം കേള്‍ക്കുമ്പോള്‍ പൊള്ളുന്നതെന്തിന് ? ഭരണഘടന കയ്യിലേന്തി വന്ന ഇന്ദിരാ ഗാന്ധിയുടെ ചെറുമകന്‍ വാസ്തവത്തില്‍ തന്റെ മുത്തശി ചെയ്ത തെറ്റിന് സഭയോട് മാപ്പു പറഞ്ഞാണ് ഭരണഘടനാപദവിയായ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കേണ്ടിയിരുന്നത്. രാഷ്‌ട്രപതി സൂചിപ്പിച്ചതു പോലെ ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുള്‍ നിറഞ്ഞതുമായ ആ അധ്യായം രാജ്യത്തിന് മറക്കാനാവുമോ?

അടിയന്തരാവസ്ഥക്കെതിരായ സ്പീക്കറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസും മുസ്ലീം ലീഗും മാത്രമാണ്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട് ആ ഇരുണ്ട ദിനങ്ങളോടുള്ള ഭാരതത്തിന്റെ വിയോജിപ്പ് ആവര്‍ത്തിച്ചുറപ്പിക്കുന്നതായി. അടിയന്തരാവസ്ഥയില്‍ ദുരിതനമനുഭവിച്ചവര്‍ക്കായി മൗനമാചരിക്കാന്‍ സ്പീക്കര്‍ പറഞ്ഞതും സഭ ഒന്നടങ്കം നിശബ്ദമായി. പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് വ്യക്തമായി രാജ്യം കണ്ടിട്ടും നേരം വെളുക്കാത്ത ചില മാധ്യമങ്ങള്‍, ”ഭരണപക്ഷത്തിന്റെ ചൂണ്ട, പ്രതിപക്ഷം കൊത്തിയില്ല ”എന്നൊക്കെ എഴുതിക്കണ്ടു. മോദിവിരോധം അന്ധരാക്കിയവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും സഭയില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ട ആ കാഴ്ച വ്യക്തമായിരുന്നു.

”ഞാന്‍ ബികോം ഫസ്റ്റ് ക്ലാസാണ് ”എന്ന് ഇടക്കിടെ പറയുന്ന ‘നാടോടിക്കാറ്റി’ലെ മോഹന്‍ലാലിന്റെ കഥാപാത്രത്തോട് ശോഭനയുടെ കഥാപാത്രം ചോദിക്കുന്നുണ്ട് . ”ശരിക്കും കോളജില്‍ പോയിട്ടുണ്ടോ, ഒരു ആത്മവിശ്വാസക്കുറവ് പോലെ?’എന്ന്. പ്രതിപക്ഷനേതൃപദവി സ്വന്തമായി എന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ളതുപോലെയാണ് ലോക്‌സഭയിലെ അവരുടെ പെരുമാറ്റം. തൊട്ടതിനെല്ലാം ഉടക്ക്. പ്രോടെം സ്പീക്കറെന്ന കേവലം രണ്ടു ദിവസത്തെ പദവിയുടെ പേരില്‍ ഉണ്ടാക്കിയ ബഹളം രാജ്യം കണ്ടു. തുടര്‍ന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ നാടകങ്ങള്‍. പാവം കൊടിക്കുന്നില്‍ സുരേഷിനെ വെറുതെ വേഷം കെട്ടിച്ചത് എന്തിനെന്ന് അദ്ദേഹത്തിന് പോലും മനസിലായിട്ടില്ല.

സ്പീക്കറെ സമവായത്തിലൂടെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണകക്ഷിയുടെ പ്രമേയം പാസാകുമെന്ന് ഉറപ്പുണ്ടായിരിക്കേ എന്തിനാണ് പ്രതിപക്ഷം പ്രമേയം നല്‍കിയത് ? ഇനി ജയിക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് എന്താണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ ഈ ”കരുത്തുറ്റ പ്രതിപക്ഷത്തിന്റെ” യഥാര്‍ഥ എണ്ണം രാജ്യത്തിന് മുന്നില്‍ വെളിപ്പെടും. അത് ഭയന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതെന്ന് വ്യക്തം.

രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയതോടെ താനും പ്രതിപക്ഷ നേതാവാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതായിരുന്നു രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രകടനം. രാജ്യസഭയുടെ ചരിത്രത്തില്‍ ഒരു പ്രതിപക്ഷ നേതാവും ചെയ്യാത്ത വിധമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്.

ഇനി ചില കണക്കുകള്‍ കൂടി പറയട്ടെ. കൊവിഡ് കൂടി ബാധിച്ച പതിനേഴാം ലോക്‌സഭയ്‌ക്ക് പ്രതിപക്ഷ ബഹളം മൂലം നഷ്ടപ്പെട്ടത് ആകെ 435 മണിക്കൂറാണ്. 2023ലെ ബജറ്റ് സമ്മേളനത്തില്‍ മാത്രം പ്രതിപക്ഷ ബഹളം മൂലം ലോക്‌സഭയക്ക് നഷ്ടപ്പെട്ടത് 96 മണിക്കൂറും. നഷ്ടപ്പെട്ട സമയം ക്രമീകരിക്കാന്‍ സഭ കൂടുതലായി സമ്മേളിക്കേണ്ടി വന്നത് 300 മണിക്കൂറിലേറെയാണ്.

പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ അനുഭവിക്കുന്ന അവകാശങ്ങളുടെ (ുൃശ്ശഹലഴല) ഭാഗമായാണ് പലരും സഭ തടസപ്പെടുത്തുന്നതിനെ കാണുന്നത്. പക്ഷേ വോട്ടു ചെയ്ത ജനങ്ങളുടെ അവകാശങ്ങള്‍ ഇവിടെ പലരും മറക്കുന്നു. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യസഭാധ്യക്ഷന്‍ കൂടിയാ ഉപരാഷ്‌ട്രപതി ജഗ്ധീപ് ധന്‍കര്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാവുകയാണ്. ”പവിത്രമായ പാര്‍ലമെന്റ് മന്ദിരം ജനക്ഷേമത്തിനാവശ്യമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താനുള്ള ഇടമാണ്. പക്ഷേ സഭാനടപടികള്‍ നിരന്തരം തടസപ്പെടുത്തുന്നത് ഇപ്പോള്‍ ഒരു സാധാരണ കാര്യമായിരിക്കുന്നു. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയെ നശിപ്പിക്കുന്നു”.
പ്രജാ സുഖേ സുഖം രാജ്ഞഃ
പ്രജാനാം ച ഹിതേ ഹിതം (പ്രജകളുടെ ക്ഷേമമാണ് ഭരണാധികാരിയുടെ ക്ഷേമം)

(മുന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)

Tags: 18th loksabhaജനകീയ ജനാധിപത്യംv.muraleedharanOpposition partyIndy alliance
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെമ്പഴന്തി വാര്‍ഡ് ജനസദസ് മുന്‍ കേന്ദ്രമന്ത്രി വി. മുരളിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

ലഹരിമാഫിയയെ അടിച്ചമര്‍ത്തിയില്ലെങ്കില്‍ വികസനമുരടിപ്പുണ്ടാവും: വി.മുരളീധരന്‍

Kerala

മുനമ്പത്ത് ഇന്‍ഡി സഖ്യത്തിന്റെ നുണകളുടെ പെരുമഴ, മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിക്കുന്നു: വി.മുരളീധരന്‍

Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി ലഹരിക്കെതിരെ ജാഗ്രതായാത്ര ഇന്ന്

Kerala

ലെബനലിലെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങ്; വി മുരളീധരൻ കേന്ദ്രസംഘത്തെ നയിക്കും

Kerala

കള്ളം പറഞ്ഞ് ദൽഹിക്ക് പോയ ആരോഗ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണം : വി. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies