Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസാധാരണ നീക്കം; അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയവുമായി സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 02:55 am IST
in India
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷിക ദിനമായ ഇന്നലെ പാര്‍ലമെന്റിന്റെ കവാടത്തില്‍ എന്‍ഡിഎ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷിക ദിനമായ ഇന്നലെ പാര്‍ലമെന്റിന്റെ കവാടത്തില്‍ എന്‍ഡിഎ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍

ന്യൂദല്‍ഹി: ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെതിരേ പാര്‍ലമെന്റിലുയര്‍ന്നത് അസാധാരണ പ്രതിഷേധം. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഓംബിര്‍ള അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയം അവതരിപ്പിച്ചത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. അജണ്ടയിലില്ലാത്ത പ്രമേയാവതരണത്തില്‍ ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസിനെയും നിശിതമായി സ്പീക്കര്‍ വിമര്‍ശിച്ചത് പ്രതിപക്ഷ ബെഞ്ചിനെ നിരായുധരാക്കി. അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് സഭയ്‌ക്കു പുറത്ത് പാര്‍ലമെന്റുവളപ്പില്‍ ബിജെപി അംഗങ്ങളും കേന്ദ്ര മന്ത്രിമാരും പ്രതിഷേധിച്ചു. പ്രമേയം അവതരിപ്പിച്ച സ്പീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം ഓര്‍മിപ്പിച്ച സ്പീക്കര്‍ മൗന പ്രാര്‍ത്ഥനയ്‌ക്ക് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥയെ സഭ അപലപിക്കുന്നെന്നും ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അതെന്നും പ്രമേയത്തില്‍ സ്പീക്കര്‍ കുറ്റപ്പെടുത്തി. അക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയെ ചവിട്ടി മെതിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടി ജയില്‍വാസമനുഷ്ഠിച്ചവരെയും മരിച്ചവരെയും സ്മരിച്ച് മൗനമാചരിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.

ഭരണപക്ഷാംഗങ്ങള്‍ മൗനമാചരിച്ച് എണീറ്റുനിന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേരാതെ മാറി നിന്നതു ശ്രദ്ധേയമായി. പ്രമേയം പാസായതിനു പിന്നാലെ കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ചു. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇന്നു രാവിലെ 11ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും.

പ്രമേയമിങ്ങനെ

”1975ല്‍ രാജ്യത്തു നടപ്പാക്കിയ അടിയന്തരാവസ്ഥയെ ഈ സഭ പൂര്‍ണമായും അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്ത് രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണ ഉത്തരവാദിത്തമേറ്റെടുത്തു പോരാടിയവരുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. 1975 ജൂണ്‍ 25 എക്കാലവും ഭാരത ചരിത്രത്തിലെ കറുത്ത ദിനമായി അറിയപ്പെടും. അന്നാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ബാബാ സാഹേബ് അംബേദ്കര്‍ രചിച്ച ഭരണഘടനയെ അക്രമിക്കുകയും ചെയ്തത്.

ലോകം മുഴുവന്‍ ഭാരതം അറിയപ്പെടുന്നത് ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിലാണ്. ജനാധിപത്യ മൂല്യങ്ങളും ചര്‍ച്ചകളും എക്കാലവും ഭാരതത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. ജനാധിപത്യ മൂല്യങ്ങളെ എക്കാലവും സംരക്ഷിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള രാജ്യത്താണ് ഇന്ദിര ഗാന്ധി സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ചത്. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തെറിയുകയും അഭിപ്രായ സ്വാതന്ത്ര്യമില്ലാതാക്കുകയും ചെയ്തത്.”

Tags: Lok Sabha Speakerabnormal movementanti-emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്; ഒപ്പിടാതെ പിന്മാറി തൃണമൂൽ കോൺഗ്രസ്

Kerala

ഷാഫി പറമ്പില്‍ എംപിക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്മൃതി സംഗമം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Kerala

അടിയന്തരാവസ്ഥ: ഭാരതത്തെ രക്ഷിച്ചത് നിരക്ഷരരെന്ന് പരിഹസിക്കുന്നവര്‍: ശ്രീധരന്‍ പിള്ള

Article

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

India

രാഹുലിന്റെ ‘ഹിന്ദു’ അവഹേളന പരാമർശങ്ങൾ രേഖകളിൽ നിന്നു നീക്കി, രാഹുൽ മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.