Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജി-7 ഉച്ചകോടിയിലെ ഭാരത പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 04:03 am IST
in Editorial

ഇറ്റലിയിലെ അപുലിയയില്‍ സമാപിച്ച ജി-7 ഉച്ചകോടിയില്‍ പതിവുപോലെ ഭാരതവും നരേന്ദ്രമോദിയുമായിരുന്നു താരങ്ങള്‍. ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായി മൂന്നാമതും അധികാരമേറ്റശേഷമാണ് മോദി ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ക്ഷണം അനുസരിച്ചാണ് മോദി ജി- 7 ഉച്ചകോടിയില്‍ പങ്കെടുത്തത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുടെയും നേതാവെന്ന നിലയ്‌ക്കാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ പങ്കുചേര്‍ന്നത്. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി-7 ഉച്ചകോടി മോദിക്ക് ഒട്ടും അപരിചിതമല്ല. ഇതിനു മുന്‍പ് അഞ്ചു തവണ മോദി ഈ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടുണ്ട്. ജി-7 രാജ്യങ്ങളുടെ തലവന്‍മാരുമായി മോദിക്ക് അടുത്ത ബന്ധമുണ്ട്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍ട്സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവര്‍ ഇവരില്‍പ്പെടുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോനിയുമായുള്ള മോദിയുടെ ഊഷ്മളമായ ബന്ധം ഇതിനോടകം വലിയ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഭരണകര്‍ത്താക്കള്‍ എന്ന നിലയ്‌ക്ക് ഇവര്‍ തമ്മിലുള്ള അടുപ്പം ഭാരതവും ഇറ്റലിയുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ നീക്കുകയും ചെയ്തിരുന്നു. ഉച്ചകോടിക്കെത്തിയ മോദിയുമൊത്ത് സെല്‍ഫി എടുക്കുകയും, രണ്ടുപേരുടെയും പേരുകള്‍ ചേര്‍ത്ത് മെലോനി ‘ഹലോ ഫ്രം ദ മെലോഡി ടീം ‘ എന്നു പറഞ്ഞത് ആഗോള മാധ്യമങ്ങള്‍ വലിയ പ്രചാരം നല്‍കുകയും, സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു.

ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ഭാരതത്തിന്റെ ജനാധിപത്യം ഉള്‍ക്കൊള്ളുന്ന കരുത്ത് ഉദ്ഘോഷിക്കുന്നതായിരുന്നു. ഭാരതത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ ലോകത്തിന്റെ വിജയമാണെന്ന് പറഞ്ഞ മോദി, മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് വിജയം വരിച്ച ശേഷം ഉച്ചകോടിയില്‍ എത്തുന്നതില്‍ തനിക്ക് ഏറെ സംതൃപ്തിയുണ്ടെന്നും പറയുകയുണ്ടായി. സാങ്കേതിക വിദ്യയുടെ വികാസം വിജയിക്കണമെന്നുണ്ടെങ്കില്‍ അതിന് മനുഷ്യകേന്ദ്രിത സമീപനം അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ മോദി, പൊതുസേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഭാരതം കൈവരിച്ച വിജയം ലോകനേതാക്കളുമായി പങ്കുവച്ചു. വലിയ താല്പര്യത്തോടെയാണ് ഈ രംഗത്ത് ഭാരതം നടത്തിയ മുന്നേറ്റത്തെ ലോകനേതാക്കള്‍ നോക്കിക്കാണുന്നത്. ഭാരതത്തിന്റെ നിര്‍മിതബുദ്ധി ദൗത്യത്തെക്കുറിച്ച് ഉച്ചകോടിയില്‍ സംസാരിച്ച മോദി, ഈ സാങ്കേതികവിദ്യ എല്ലാവരുടെയും പുരോഗതിയും ക്ഷേമവും ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് എടുത്തുപറയുകയും ചെയ്തു. നിര്‍മിത ബുദ്ധിക്കായുള്ള ആഗോള പങ്കാളിത്തത്തെ അന്താരാഷ്‌ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്ന ഒന്നായാണ് ഭാരതം കാണുന്നത്. പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലിയിലേക്ക് ലോകത്തെ ആനയിക്കുക എന്നതാണ് ഭാരതത്തിന്റെ ദൗത്യമെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. അമ്മയ്‌ക്കായി ‘അമ്മയ്‌ക്ക് ഒരു വൃക്ഷം’ എന്ന പദ്ധതി ലോകമെമ്പാടും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ലോകനേതാക്കളെ ഓര്‍മ്മപ്പെടുത്തി.

ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മോദി മറ്റ് ലോകനേതാക്കള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച ഹൃദ്യവും അര്‍ത്ഥപൂര്‍ണവു മായിരുന്നു. മാര്‍പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഭാരതത്തിലെ ക്രൈസ്തവ മത നേതാക്കളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു ഇത്. ഇതിനു മുന്‍പും മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മണിപ്പൂരിലേതു പോലുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമൂഹത്തില്‍ മതപരമായ വിഭാഗീയത സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമം അടുത്തകാലംവരെ വളരെ സജീവമായിരുന്നു. മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുകയെന്ന ദുഷ്ടലാക്ക് ഉണ്ടായിരുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ. മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി ചിത്രീകരിച്ചുകൊണ്ടുള്ള കുപ്രചാരണത്തില്‍ ഒരുവിഭാഗം ക്രൈസ്തവരും വീണുപോയി എന്നത് വാസ്തവമാണ്. എന്നാല്‍ മണിപ്പൂരില്‍ നടന്നത് വംശീയ കലാപമാണെന്നും, മതപരമായ കണ്ണിലൂടെ അതിനെ കാണേണ്ടതില്ലെന്നും അഭിവന്ദ്യരായ ചില ക്രൈസ്തവ മതമേധാവികള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളെ ബിജെപിക്ക് എതിരാക്കാനുള്ള ശ്രമം ചിലര്‍ നടത്തിയെങ്കിലും അധികാരത്തില്‍ തുടരാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തൃശ്ശൂരില്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടെ ക്രൈസ്തവ മതവിശ്വാസികളുടെ പിന്തുണ ബിജെപിക്കും എന്‍ഡിഎയ്‌ക്കും ലഭിക്കുകയുണ്ടായി. തൃശ്ശൂരില്‍ നിന്ന് ജയിച്ച സുരേഷ് ഗോപിയുടെ വിജയം വ്യക്തമാക്കുന്നതും മറ്റൊന്നല്ല. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലെ കൂടിക്കാഴ്ച വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: Narendra ModiG-7 SummitIndia Effect
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.