Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജിത് ഡോവലിന്റെ മൂന്നാം വരവ്; തീവ്രവാദികള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഞെട്ടല്‍

മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍ മൂന്നാമതും എത്തുമ്പോള്‍ തീവ്രവാദികള്‍ക്കും ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നടുക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 12:08 am IST
in India

ന്യൂദല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍ മൂന്നാമതും എത്തുമ്പോള്‍ തീവ്രവാദികള്‍ക്കും ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നടുക്കം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ലും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2019ലും അജിത് ഡോവല്‍ തന്നെയായിരുന്നു ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ മൂന്ന് തവണ തുടര്‍ച്ചയായി ഈ പദവി വഹിക്കുന്നത്. മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്. അത് ഇനിയും തുടരുമെന്നാണ് ഡോവലിന്റെ നിയമനത്തിലൂടെ പുറത്തുവരുന്ന വസ്തുത.

1968ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. തീവ്രവാദ വിരുദ്ധ വിദഗ്ധന്‍ എന്ന നിലയിലും ആണവപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിപുണന്‍ എന്ന നിലയിലും അജിത് ഡോവല്‍ ദേശീയ സുരക്ഷാപദവി വഹിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തനാണ്.

പാകിസ്ഥാന്റെ ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയതിന് പിന്നില്‍ അജിത് ഡോവലിന്റെ ബുദ്ധിയാണ്. പുല്‍വാമ തീവ്രവാദ ആക്രമണത്തിന് പാകിസ്ഥാന് ബാലകോട്ട് ആക്രമണത്തിലൂടെ ഇന്ത്യ മറുപടി നല്‍കിയതും അജിത് ഡോവല്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു. ഇതുപോലെ മോദി സര്‍ക്കാരിന് പ്രശംസ നേടിക്കൊടുക്കുന്ന ഒട്ടേറെ ദൗത്യങ്ങളുടെ ആസൂത്രകന്‍ അജിത് ഡോവല്‍ ആയിരുന്നു.

1999ല്‍ കാണ്ഡഹാറിലേക്ക് പാക് തീവ്രവാദികള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് അജിത് ഡോവലായിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോയില്‍ വിവിധ സ്ഥാനങ്ങളില്‍ 33 വര്‍ഷത്തോളം അജിത് ഡോവല്‍ ജോലി ചെയ്തു. ജമ്മു കശ്മീരിലും യുകെയിലും ഉള്‍പ്പെടെ ജോലി ചെയ്തു.

പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകരവാദ സംഘടന എന്ന നിലയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒട്ടേറെ വസ്തുതകള്‍ കണ്ടെത്തുന്നതിന് പിന്നില്‍ ഡോവലിന്റെ ബുദ്ധിയുണ്ട്. ഇതുപോലെ അറിഞ്ഞ കഥകളേക്കാള്‍ ഡോവലിനെചുറ്റിപ്പറ്റിയുള്ള അറിയാക്കഥകള്‍ എത്രയോ അധികമാണ്.

രഹസ്യാന്വേഷണത്തില്‍ തന്‍റേതായ ശൈലിയിലൂടെ ഔദ്യോഗിക ജീവിതത്തില്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. പാകിസ്ഥാനില്‍ വര്‍ഷങ്ങളോളം രഹസ്യവിവരശേഖരണത്തിന് തെരുവില്‍ ഭിക്ഷക്കാരനായും കീറക്കടലാസുകള്‍ പെറുക്കുന്ന ആളായും വരെ വേഷം കെട്ടിയിട്ടുണ്ട് അജിത് ഡോവലെന്നത് ഏറെ പ്രസിദ്ധമായ കഥ. കാബിനറ്റ് മന്ത്രിയുടെ പദവിയാണ് ഇദ്ദേഹത്തിന് ലഭിക്കുക.

 

 

Tags: Uri attackPulwamaAjitdovalNSANational security advisoranti-terrorism expertKandaharBalakot airstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌
India

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

Kerala

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തിരുവനന്തപുരത്ത് വിഎസ്എസ്‌സിയിലെത്തി,പിഎസ് എല്‍വി പരാജയം അന്വേഷണം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം

News

എനിക്ക് ഫോണില്ല, ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല; പറയുന്നത് അജിത് ഡോവലാണ്…

India

‘ലജ്ജയില്ലാത്ത രാഷ്‌ട്രം’: വീരാന്‍ശിന്റെ പാക് വിമര്‍ശനം തരംഗമായി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.