Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാരമ്പര്യശേഷിപ്പുകളെ പുല്‍കുന്ന അഭിമാനം

ഡോ.ആര്‍ രഘുനാഥന്‍ by ഡോ.ആര്‍ രഘുനാഥന്‍
Jun 9, 2024, 07:04 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഭാഷയും സംസ്‌കാരവും തമ്മിലുളള പാരസ്പര്യം അഭേദ്യമാണെന്ന പൂര്‍ണബോധ്യത്തോടെ രചിക്കപ്പെട്ടതാണ് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെ ‘ഭാഷയും സംസ്‌കാരവും’ എന്ന വൈജ്ഞാനികഗ്രന്ഥം. പ്രമുഖ ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ ഗ്രന്ഥകാരന്റെ രചനകളില്‍ ഏറിയകൂറും ഈ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ രചനകളില്‍ ചരിത്രവും സംസ്‌കാരവും ഭാഷാശാസ്ത്രവും സമയോചിതമായും സമ്യക്കായും സമന്വയിക്കുകയും സമരസപ്പെടുകയും ചെയ്യുന്നു. ‘ഭാഷയും സംസ്‌കാരവും’ എന്ന ഗ്രന്ഥവും ഇതിന് അപവാദമാകുന്നില്ല.

വിസ്മൃതിയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന മഹാന്മാരായ ഭാഷാശാസ്ത്രചിന്തകരേയും നമ്മുടെ സംസ്‌കൃതിയെ തഴുകി വളര്‍ത്തിയ സാസ്‌കാരികസ്ഥാപനങ്ങളെയുമൊക്കെ സവിശേഷമായി സമീപിക്കുന്ന ‘ഭാഷയും സംസ്‌കാരവും’ ഒരു സാസ്‌കാരിക ധര്‍മ്മംതന്നെയാണ് നിര്‍വഹിക്കുന്നത്. പഴമയെയും പാരമ്പര്യത്തെയും കുറിച്ചും, നമ്മുടെ സാസ്‌കാരികജീവിതത്തെ വളര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യപ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും കുറിച്ചുമൊക്കെ ഈ പുസ്തകം അഭിമാനപൂര്‍വം വാചാലമാകുന്നു. നാമാരെന്നും നമ്മുടെ വേരുകള്‍ എന്തെന്നും ഈ പുസ്തകം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ മലയാളിക്ക് തന്റെ സാംസ്‌കാരികസ്വത്വത്തെ രൂപപ്പെടുത്തിയ കാലത്തിലേക്കുളള മടക്കയാത്രയാണിത്.

മലയാളി തന്റെ സാംസ്‌കാരികസ്വത്വത്തെ രൂപവത്കരിച്ച ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുവാന്‍ തെല്ലും താല്‍പ്പര്യം കാണിക്കുന്നില്ല. മാത്രമല്ല, അത്തരം പഠനഗവേഷണശ്രമങ്ങളെ ഗൗരവപൂര്‍വം കാണുവാനോ അതിനു മുതിരുന്നവരെ പ്രോത്സാഹിപ്പിക്കുവാനോ തയാറാവുന്നുമില്ല. പാരമ്പര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ഒരു മനുഷ്യന് സ്വാഭാവികമായുണ്ടാകുന്ന ആത്മാഭിമാനത്തിന്റെ അഭാവം മാത്രമല്ല ഇതിന് കാരണം. ഇത്തരം പഠനപര്യവേക്ഷണങ്ങള്‍ക്കിറങ്ങുന്നവര്‍ക്ക് തികവുറ്റ ചരിത്രബോധം അനിവാര്യമാണ്. അത്രമാത്രം പോരാ, സാഹിത്യത്തിലും സാമൂഹ്യശാസ്ത്രത്തിലും നാടോടി സാഹിത്യത്തിലുമൊക്കെ പരിണതമായ പ്രജ്ഞയും വേണം. ഇതിനൊക്കെ പുറമേ ഭാഷാശാസ്ത്രവിജ്ഞാനവും കൂടിയേതീരൂ.

മലയാളിയുടെ അവസ്ഥ എന്താണ്? ഇത്തരം വിജ്ഞാനശാഖകളോട് അതിരുകടന്ന അവമതിപ്പും തന്മൂലമുളള അവഗണനയുമാണ് മലയാളിയെ ഭരിക്കുന്നത്. ഭാഷാസംസ്‌കാരപഠനങ്ങളില്‍ സവിശേഷമായ പ്രസക്തിയുളള വിഷയങ്ങളിലുളള മാപ്പര്‍ഹിക്കാത്ത അജ്ഞതയെ മറച്ചുവയ്‌ക്കുവാന്‍ കൂടിയാണ് ദേശചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഈടുവയ്പുകള്‍ മറിച്ചുനോക്കുവാന്‍ മലയാളിയുടെ ദുരഭിമാനം മടിക്കുന്നത്. എന്നാല്‍ ഡോ. നടുവട്ടം, സ്വത്വാന്വേഷണവിമുഖരായ മലയാളികള്‍ മാത്രമല്ല ചരിത്രാന്വേഷികളും സംസ്‌കാരപഠിതാക്കളുമൊക്കെ അവഗണിക്കുകയും അസ്പൃശ്യമായി കാണുകയും ചെയ്യുന്ന ചരിത്രവസ്തുതകളെ പൊടിതട്ടിയെടുത്ത് അവ നമുക്ക് എന്തായിരുന്നുവെന്ന് വിലയിരുത്തുകയും സാംസ്‌കാരികപഠനത്തില്‍ അവയുടെ പ്രസക്തിയെന്തെന്ന് വിളിച്ചുപറയുകയും ചെയ്യുകയാണിവിടെ. ദേശചരിത്രത്തിലും സംസ്‌കാരത്തിലും ഭാഷാശാസ്ത്രത്തിലുമുളള ഗ്രന്ഥകാരന്റെ ആഴമാര്‍ന്ന അവഗാഹം ഈ അന്വേഷണത്തെ സുഭദ്രമായ വഴികളിലൂടെ മുന്നോട്ടുനയിക്കുന്നതിന് വേണ്ട രീതിയില്‍ സഹായകമാവുകയും ചെയ്തു.

പ്രമുഖരായ ഏതാനും എഴുത്തുകാരേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തിക്കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഭാഷാശാസ്ത്രശാഖയ്‌ക്ക് അനര്‍ഘങ്ങളായ അനവധി സംഭാവനകള്‍ നല്‍കിയ നാലു പ്രതിഭാധനന്മാരെയാണ് ഗ്രന്ഥകാരന്‍ ആദ്യം പരിഗണിച്ചത്. ഭാഷാശാസ്ത്രത്തോടുളള ഗ്രന്ഥകാരന്റെ അതിരറ്റ മമതകൊണ്ടാവാം ആ മേഖലയില്‍ സംഭാവന നല്‍കിയവര്‍ക്ക് ആദ്യപരിഗണന നല്‍കിയത്. ഭാഷാശാസ്ത്രകാരന്‍, പ്രാചീന സാഹിത്യത്തെ പ്രണയിച്ച പ്രതിഭാശാലി, ഗവേഷകന്‍, അദ്ധ്യാപകന്‍, കേരളസര്‍വകലാശാലാ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ ആദ്യ ഡയറക്ടര്‍ തുടങ്ങി അനവധി മേഖലകളില്‍ കഴിവുതെളിയിച്ച മഹാപണ്ഡിതനായിരുന്നു ഡോ. കെ. രാഘവന്‍ പിളളയെ പുതിയ തലമുറയിലെ പഠിതാക്കള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാവണം ഗ്രന്ഥകാരന്‍ പ്രഥമ പരിഗണന നല്‍കി ഡോ. രാഘവന്‍ പിളളയുടെ ഭാഷാസംഭാവനകള്‍ വിവരിക്കുന്നത്.

ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ നമ്മുടെ ഭാഷയ്‌ക്കു നല്കിയ വിവിധ സംഭാവനകളെ ആദരവോടെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിലെ രണ്ടാം ലേഖനം. രബീന്ദ്രനാഥ ടാഗോര്‍ ‘ഭാഷാചാര’ പദവി നല്‍കി ആദരിച്ച പ്രഖ്യാത ഭാഷാശാസ്ത്രകാരനായ ഡോ. സുനീതികുമാര്‍ ചാറ്റര്‍ജിയുടെ ഭാഷാശാസ്ത്രപ്രവര്‍ത്തനങ്ങളെ ആദരാന്വിതനായി നോക്കിക്കാണുന്നതാണ് അടുത്ത ലേഖനം.

ഭാഷയുടെ വളര്‍ച്ചയ്‌ക്കിടയില്‍ കണ്ടുപോരുന്ന പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുകയും അവ തിരുത്തിക്കുറിക്കേണ്ടതെങ്ങനെ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു, ഭാഷ വളരുന്നു എന്ന ലേഖനത്തില്‍. ലിപിവിന്യാസം, സ്ഥലനാമങ്ങളിലെ സാംസ്‌കാരികമൂല്യം, കേരളത്തിന്റെ ഹസ്തലിഖിത പാരമ്പര്യം, ഊരൂട്ടമ്പലങ്ങളും ഉലകുടെ പെരുമാളും തുടങ്ങി ഒട്ടേറെ ഇടങ്ങളിലൂടെ ഗ്രന്ഥകാരന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇതിനിടെ ശൈവവൈഷ്ണവ പ്രസ്ഥാനങ്ങളെപ്പറ്റിയും ദേവ്യുപാസനയെപ്പറ്റിയും വാചാലനാവുകയും ചെയ്യുന്നു. പരസ്പരം കൈകോര്‍ത്തുനില്ക്കുന്നവയെന്ന് പ്രത്യക്ഷത്തില്‍ തോന്നുകയില്ലെങ്കിലും ഇവിടെ വിവരിക്കുന്ന വിഷയങ്ങള്‍ക്ക് നമ്മുടെ സാസ്‌കാരികപ്രവാഹത്തിലുളള പാരസ്പര്യം സുവിദിതമാണ്.

Tags: Dr. Vaduvattom GopalakrishnanBook ReviewLanguage and Culture
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: വിരഹത്തിന്റെ ‘അരുണിമ’

Varadyam

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

Varadyam

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

Varadyam

പുസ്തക പരിചയം: മന്നത്തിന്റെ ആവനാഴി

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

പുതിയ വാര്‍ത്തകള്‍

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies